അപസര്‍പ്പക കഥകളുടെ തമ്പുരാന്.. പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു
കോട്ടയം: പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോട്ടയത്തെ വീട്ടില്‍ വെച്ച് രാവിലെ പത്ത് മണിയോടെയാണ് മരണം സംഭവിച്ചത്. പുഷ്പനാഥന്‍ പിള്ള എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. ഡിക്റ്റീവ്, മാന്ത്രിക നോവല്‍ സാഹിത്യ ശാഖയില്‍ മലയാളത്തില്‍ പകരം വെയ്ക്കാനില്ലാത്ത പേരാണ് കോട്ടയം പുഷ്പനാഥിന്റേത്. മുന്നൂറിലേറെ പുസ്തകങ്ങള്‍ കോട്ടയം പുഷ്പനാഥിന്റേതായിട്ടുണ്ട്. വാരികകളിലെ നോവലെഴുത്തിലൂടെയാണ് പുഷ്പനാഥ് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയത്.
മകന് സലിം പുഷ്പനാഥിന്റെ മരണത്തിന് തൊട്ടുപിന്നാലെയാണ് കോട്ടയം പുഷ്പനാഥിന്റെയും മരണം സംഭവിച്ചിരിക്കുന്നത്. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടാഗ്രാഫറായ സലിം പുഷ്പനാഥ് കുമളിയിലെ റിസോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മകന് അന്തരിച്ച് ഒരു മാസം തികയുന്നതിന് മുന്‍പാണ് അച്ഛന്റെയും വിയോഗം. സംസ്ക്കാരം പിന്നീട് നടക്കും.

സ്വകാര്യ കുറ്റാന്വേഷകരായ ഡിറ്റക്ടീവ് മാര്‍ക്സ്, ഡിക്റ്റീവ് പുഷ്പരാജ് എന്നിവരെ കേന്ദ്രീകരിച്ച് കൊണ്ടുള്ളതാണ് കോട്ടയം പുഷ്പനാഥിന്റെ നോവലുകളില്‍ ഭൂരിഭാഗവും. ഏറെക്കാലം വാരികകളിലൂടെയും പുസ്തകങ്ങളിലൂടെയും മലയാളികളെ ഹരം കൊള്ളിച്ച കഥാപാത്രങ്ങളാണിവ. ലെവല്‍ ക്രോസ്, യക്ഷിക്കാവ്, കര്‍ദ്ദിനാളിന്റെ മരണം, ഗന്ധര്‍വ്വയാമം, ബ്രഹ്മരക്ഷസ്, ദ ബ്ലെയിഡ്, മന്ത്രമോഹിനി, നെപ്പോളിയന്റെ പ്രതിമ, ഡ്രാക്കുളയുടെ അങ്കി, ടൊര്‍ണാര്‍ഡോ, ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍, ഹിറ്റ്ലറുടെ തലയോട് എന്നിവയാണ് പ്രധാന കൃതികള്‍.
ബ്രഹ്മരക്ഷസ്, ചുവന്ന അങ്കി എന്നീ നോവലുകള്‍ സിനിമയായിട്ടുണ്ട്. കോട്ടയം പുഷ്പനാഥിന്റെ പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തെ വിവിധ സ്കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന പുഷ്പനാഥ് അധ്യാപക വൃത്തി ഉപേക്ഷിച്ചാണ് പൂര്‍ണമായും എഴുത്തിന്റെ ലോകത്തേക്ക് തിരിഞ്ഞത്. മനോരാജ്യം വാരികയില്‍ പ്രസിദ്ധീകരിച്ച ചുവന്ന മനുഷ്യനാണ് ആദ്യത്തെ നോവല്‍. അന്തരിച്ച സലിം പുഷ്പനാഥിനെ കൂടാതെ കോട്ടയം പുഷ്പനാഥിന് രണ്ട് മക്കള്‍ കൂടിയുണ്ട്. മറിയാമ്മയാണ് ഭാര്യ.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications