മുലപ്പാല്‍ നിഷേധിച്ച യുവാവിനും, പ്രേരിപ്പിച്ചയാള്ക്കും നല്ല 'ചികില്‍സ' വേണമെന്ന് കളക്ടര്‍ ബ്രോ...
പിറന്നു വീണ കുഞ്ഞിന് പാല് നല്‍കരുതെന്ന് വാശി പിടിച്ച മുക്കത്തെ യുവാവും, ക്രൂരത ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചയാളും നല്ല 'ചികില്‍സ' ആവശ്യമുള്ളവരാണെന്നതില്‍ സംശയമില്ലെന്നാണ് കളക്ടര്‍ പറയുന്നത്.
കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച പിതാവിന്റെയും അതിന് കൂട്ട് നിന്ന ബന്ധുക്കളുടെയും വാര്‍ത്ത സാക്ഷര കേരളത്തെ ഞെട്ടിച്ച സംഭവമാണ്. കോഴിക്കോട് മുക്കത്താണ് തങ്ങളുടെ നിര്‍ദ്ദേശപ്രകാരം യുവാവ് സ്വന്തം കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചത്. അഞ്ച് ബാങ്കിന്റെ സമയം കഴിയാതെ പാല് നല്‍കേണ്ടെന്നായിരുന്നു യുവാവ് നല്കിയ നിര്‍ദ്ദേശം.
മുലപ്പാല്‍ നിഷേധിച്ച യുവാവിനും അതിന് പ്രേരിപ്പിച്ച തങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നുയര്‍ന്നത്. ഇപ്പോഴിതാ കോഴിക്കോട് ജില്ലാ കളക്ടറും സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ട ബ്രോയുമായ എന്‍ പ്രശാന്തും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നു.

പിറന്നു വീണ കുഞ്ഞിന് പാല് നല്‍കരുതെന്ന് വാശി പിടിച്ച മുക്കത്തെ യുവാവും, ക്രൂരത ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചയാളും നല്ല 'ചികില്‍സ' ആവശ്യമുള്ളവരാണെന്നതില്‍ സംശയമില്ലെന്നാണ് കളക്ടര്‍ പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം കോഴിക്കോട് മതത്തിന്റെ പേരില്‍ നടന്ന ക്രൂരതയെ രൂക്ഷമായി വിമര്‍ശിച്ചത്.
മനുഷ്യനന്മയ്ക്കും നല്ലതിനുമാകണം വിശ്വാസം അത് ഏതായാലും എന്തിന്റെ പേരിലായാലും. നവജാത ശിശുവിനെ പട്ടിണിക്കിടാന്‍ ഒരു മതവും പറയുമെന്ന് കരുതാന്‍ വയ്യ. നവജാതശിശുവിന് വേണ്ട പരിചരണവും മുലപ്പാലും നല്‍കാത്ത വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കുറ്റക്കാരയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും പിഞ്ചുകുഞ്ഞിന്റെ ജീവന് സംരക്ഷിക്കാനും പോലീസിനും ബന്ധപ്പെട്ടവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.
സംഭവത്തില്‍ നിയമപരമായ നടപടികളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സത്വരമായി ഇടപെട്ട് ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെ തന്നെകുഞ്ഞിന് മുലപ്പാല്‍ നല്‍കാനും കുഞ്ഞിന്റെജീവന് നിലനിര്‍ത്താനും വേണ്ട കര്‍ശനമായ നടപടികള്‍ സ്വീകരിച്ച താമരശേരി ഡിവൈഎസ്പിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിഷയം പൊതുജന ശ്രദ്ധയിലെത്തിക്കാനുള്ള മാദ്ധ്യമ ജാഗ്രതയ്ക്കും അഭിനന്ദനങ്ങള്‍. ചുറ്റുപാടും നടക്കുന്ന ഇത്തരം കാര്യങ്ങള്‍ നമ്മളെ ചിന്തിപ്പിക്കണം, നമ്മളെങ്ങോട്ടാണ് പോകുന്നതെന്നും കളക്ടര്‍ ബ്രോ ചോദിക്കുന്നു.
കോഴിക്കോട് മുക്കം ഓമശേരി സ്വദേശി അബുബക്കര്‍ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കുന്നതിന് സ്വന്തം ഭാര്യയെ വിലക്കിയത്. കളംതോട് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് പിതാവ് കുഞ്ഞിന് മുലപ്പാല്‍ വിലക്കിയതെന്നാണ് പിതാവിന്റെ വിശദീകരണം. അഞ്ചുതവണ ബാങ്ക് വിളിച്ചശേഷം മാത്രം മുലപ്പാല്‍ നല്കിയാല് മതിയെന്ന കളംതോട് സ്വദേശിയായ തങ്ങളുടെ നിര്‍ദേശിച്ചെന്നാണ് അബുബക്കര്‍ പറയുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications