ഒടുവില്‍ കോംട്രസ്റ്റ് ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ രാഷ്ട്രപതിയുടെ ഒപ്പ് പതിഞ്ഞു
കോഴിക്കോട്: അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട് നഗരഹൃദയത്തിലെ കോംട്രസ്റ്റ് നെയ്ത്തുഫാക്റ്ററി ഏറ്റെടുക്കല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഒളിഞ്ഞും തെളിഞ്ഞും കോംട്രസ്റ്റ് ഏറ്റെടുക്കല്‍ താമസിപ്പിച്ചവര്‍ക്ക് ഇത് കനത്ത തിരിച്ചടിയുമായി.
2012
ജൂലൈ
25ന്
നിയമസഭ
ഏകകണ്ഠമായാണ്
കോമണ്‍വെല്‍ത്ത്
ട്രസ്റ്റ്
കോഴിക്കോട്
(ഏറ്റെടുക്കലും
കൈമാറ്റവും)
ബില്‍
2012
നിയമസഭ
അംഗീകരിച്ചത്.
നിലവിലുള്ള
തൊഴിലാളികളെ
സംരക്ഷിച്ചുകൊണ്ട്
വ്യവസായ
മ്യൂസിയവും
ഉല്‍പ്പാദനകേന്ദ്രവും
ആരംഭിക്കാന്‍
ഉദ്ദേശിച്ചാണ്
നിയമസഭയില്‍
ബില്ല്
അവതരിപ്പിച്ചത്.
2009
ഫെബ്രുവരി
ഒന്നു
മുതല്‍
കമ്പനി
പൂട്ടിയ
സാഹചര്യത്തിലാണ്
175
വര്‍ഷത്തിലേറെ
പഴക്കമുള്ള
കോംട്രസ്റ്റ്
നെയ്ത്ത്
ഫാക്ടറിയും
സ്ഥലവും
ഏറ്റെടുക്കാന്‍
നിയമസഭയില്‍
ബില്ല്
അവതരിപ്പിച്ചത്.
മാനേജ്മെന്റിന്റെയും
സിപിഎമ്മിന്റെയും
സിഐടിയുവിന്റെയും
എതിര്‍പ്പിനെ
മറികടന്ന്
സംയുക്ത
കോംട്രസ്റ്റ്
വീവിംഗ്
ആക്ഷന്‍
കമ്മറ്റിയുടെ
സമരത്തിന്റെ
വിജയമാണ്
ഇതിലൂടെ
ഉണ്ടായത്.
ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. രാമചന്ദ്രന് രക്ഷാധികാരിയുംബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന് ചെയര്‍മാനും എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.സി. സതീശന് ജനറല്‍ കണ്‍വീനറുമായ സമരസമിതിയാണ് 2009 മുതല്‍ നടക്കുന്ന സുദീര്‍ഘകാലത്തെ സമരത്തിന് നേതൃത്വം കൊടുത്തത്. ഫാക്ടറി പൂട്ടുമ്പോള്‍ 287 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. സിഐടിയു നേതൃത്വത്തിലുള്ളവര്‍ ആനുകൂല്യം വാങ്ങി കമ്പനിയില്‍ നിന്ന് പിരിഞ്ഞുപോയി. അവശേഷിച്ച 107 പേരാണ് സമരസമിതിയുടെ നേതൃത്വത്തില്‍ സമരം തുടര്‍ന്നത്. ഇതില്‍ രണ്ടു പേര് ഇതിനകം മരിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 പ്രതിമാസ ആനുകൂല്യത്തിലാണ് തൊഴിലാളികള്‍ ജീവിതം തള്ളിനീക്കിയത്.
ഇതിനിടെ നെയ്ത്തുഫാക്ടറിയുടെ 1.63 ഏക്കര്‍ ഭൂമി മാനേജ്മെന്റിന്റെ സ്വകാര്യസംരംഭകരായ പ്യൂമിസ് പ്രൊജ്ക്ട്സ് ആന്റ് പ്രോപ്പര്‍ട്ടീസ് സ്വന്തമാക്കിയിരുന്നു. സ്ഥലം കൈമാറ്റം പാടില്ലെന്ന കലക്ടറുടെ ഉത്തരവിനെ ലംഘിച്ചാണ് നടന്നത്. സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള ടൂറിസം സൊസൈറ്റി 45 സെന്റ് ഭൂമിയും കൈക്കലാക്കി. ബില്ലിലെ വ്യവസ്ഥകള്‍ക്ക് വിശദീകരണം ചോദിച്ചുകൊണ്ട് കേന്ദ്രമന്ത്രാലയങ്ങളില്‍ നിന്ന് അയച്ച കത്തുകള്‍ക്ക് യഥാസമയം വിശദീകരണം നല്കാന് സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കാണിച്ചുവെന്ന ആരോപണം ഉയര്‍ന്നു. ഇതിനിടയിലാണ് സ്ഥലവില്‍പ്പന നടന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ നേരിട്ട് സംയുക്തസമരസമിതി നേതാക്കള്‍ കണ്ടതോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയിലായത്. ബില്‍ നിയമമാകുന്നതോടെ വിറ്റ സ്ഥലങ്ങള്‍ ഏറ്റെടുക്കാന്‍ അതില്‍ വ്യവസ്ഥയുണ്ട്.
കോംട്രസ്റ്റ്
ഏറ്റെടുത്ത്
2010
ജൂണ്‍
9ന്
എല്‍ഡിഎഫ്
സര്‍ക്കാര്‍
ഓര്‍ഡിനന്‍സ്
പുറപ്പെടുവിച്ചെങ്കിലും
നിയമസഭ
അംഗീകരിച്ച
ബില്‍
അയക്കണമെന്നായിരുന്നു
രാഷ്ട്രപതി
ഭവനില്‍
നിന്ന്
ലഭിച്ച
മറുപടി.
തുടര്‍ന്ന്
അധികാരത്തില്‍
വന്ന
യുഡിഎഫ്
സര്‍ക്കാറാണ്
ബില്‍
അവതരിപ്പിച്ചത്.
ബില്ലിന്
അംഗീകാരം
ലഭിച്ചതോടെ
അനധികൃതമായി
കൈമാറ്റം
ചെയ്ത
ഭൂമി
അടക്കം
1.5547
ഹെക്ടര്‍
സ്ഥലം
സംസ്ഥാന
വ്യവസായ
വികസന
കോര്പ്പറേഷന്
ഏറ്റെടുക്കും.
സംസ്ഥാന
സര്‍ക്കാര്‍
ഗസറ്റ്
വിജ്ഞാപനവും
പുറപ്പെടുവിക്കും.
ബിനീഷിനും ബിനോയിക്കും 28 കമ്പനികളെന്ന് ബിജെപി, കോടികൾ എവിടെ നിന്ന്? കള്ളപ്പണം വെളുപ്പിക്കുന്നു?
മധുവിന് മനുഷ്യരെ ഭയം... കല്ലു ഗുഹയില്‍ താമസം...ഇങ്ങനൊക്കെയായിരുന്നു നിങ്ങള്‍ തല്ലിക്കൊന്ന മധു
ആദിവാസിയെന്ന് വിളിക്കരുത്.... നമ്മുടെ അനുജൻ, മധുവിന്റെ കൊലപാതകത്തിൽ മമ്മൂട്ടി