വീട് പൊളിക്കണ്ട, കെഎം ഷാജി പിഴയടക്കാൻ തയ്യാർ; ചട്ടം ലംഘിച്ചില്ലെങ്കിൽ പിന്നെന്തിന് പിഴയെന്ന് ചോദ്യം
കോഴിക്കോട്: അനുമതി ലഭിച്ചതിനേക്കാള്‍ വലിപ്പത്തില്‍ വീട് നിര്‍മിച്ച വിവാദത്തില്‍ പിഴയടക്കാന്‍ തയ്യാറാണെന്ന് കെഎം ഷാജി. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് വീട് നിര്‍മിച്ച സംഭവത്തില്‍ അഴീക്കോട്ടെ മുസ്ലീം ലീഗ് എംഎല്‍എ ആയ കെഎം ഷാജിയ്ക്ക് കഴിഞ്ഞ ദിവസം കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു.
കെഎം ഷാജിയുടെ വീട് പൊളിക്കേണ്ടി വരില്ല; പിഴ അടയ്ക്കണം, നോട്ടീസ് ലഭിച്ചത് കെഎച്ച് ആശയ്ക്ക്
വീട് പൊളിക്കല്‍ അസാധ്യമെന്ന് ഷാജി; നോട്ടീസ് കിട്ടിയിട്ടില്ല, വീടുണ്ടാക്കാന്‍ ഗതിയില്ലാത്ത ആളല്ല
താന്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചിട്ടില്ല എന്നാണ് കെഎം ഷാജി ഇപ്പോഴും ആവര്‍ത്തിക്കുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് പിഴയടക്കാന്‍ തയ്യാറാകുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. വിശദാംശങ്ങള്‍...
വീട് നിര്‍മാണം
മൂവായിരം ചതുരശ്ര അടിയില്‍ വീട് നിര്‍മിക്കാന്‍ ആണ് കെഎം ഷാജി കോര്‍പ്പറേഷനില്‍ നിന്ന് അനുമതി തേടിയിരുന്നത്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിശോധിച്ചപ്പോള്‍ കെഎം ഷാജിയുടെ വീട് 5,260 ചതുരശ്ര അടിയില്‍ ആണ് നിര്‍മിച്ചത് എന്ന് കണ്ടെത്തി.
പൊളിക്കാന്‍ നോട്ടീസ്?
ഇതേ തുടര്‍ന്നാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ കെഎം ഷാജിയ്ക്ക് നോട്ടീസ് നല്‍കിയത്. അനധികൃത നിര്‍മാണം പൊളിച്ചുമാറ്റണം എന്നാണ് നോട്ടീസില്‍ പറയുന്നത് എങ്കിലും പിഴയടച്ചാല്‍ നടപടി ഒഴിവാക്കാം എന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഷാജി തയ്യാര്‍
വീട് പൊളിക്കുക എന്നത് അസാധ്യമായ കാര്യമാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം കെഎം ഷാജി പ്രതികരിച്ചത്. ഇപ്പോള്‍, പിഴയടക്കാന്‍ താന്‍ തയ്യാറാണെന്നാണ് ഷാജി പറയുന്നത്. കോര്‍പ്പറേഷന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപവും കെഎം ഷാജി ഉന്നയിക്കുന്നുണ്ട്.
നിയമം ലംഘിച്ചിട്ടില്ലെങ്കില്‍ പിന്നെന്തിന്
താന്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചിട്ടില്ല എന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് കെഎം ഷാജി. അങ്ങനെയെങ്കില്‍ പിന്നെന്തിനാണ് പിഴയടക്കാന്‍ തയ്യാറാകുന്നത് എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കോര്‍പ്പറേഷന്‍ വീട് അളന്നത്. അപ്പോള്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം എങ്ങനെ നിലനില്‍ക്കും എന്നും ചോദ്യമുയരുന്നുണ്ട്.
ആഡംബര നികുതി
കെഎം ഷാജി വീടിന് ആഡംബര നികുതിയും അടച്ചിരുന്നില്ല. മൂവായിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വലിപ്പമുള്ള വീടുകള്‍ക്ക് ആഡംബര നികുതി അടയ്ക്കണം എന്നാണ് ചട്ടം. കെഎം ഷാജി ഈ ചട്ടവും ലംഘിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്ലസ് ടു കോഴ
അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന കേസിലാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഷാജിയുടെ വീടുകള്‍ അളന്നത്. കണ്ണൂരിലെ വീടും കഴിഞ്ഞ ദിവസം അളന്നിരുന്നു. പ്ലസ് ടു കോഴ കേസ് സംസ്ഥാന വിജിലന്‍സും അന്വേഷിക്കുന്നുണ്ട്.
ചോദ്യം ചെയ്യല്‍
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെഎം ഷാജിയ്ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. നവംബര്‍ 10 ന് ആണ് ഹാജരാകേണ്ടത്. പാസ്‌പോര്‍ട്ടും സ്വത്തുവിവരങ്ങളും ഹാജരാക്കണം എന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
കുഞ്ഞിരാമേട്ടൻ മാപ്പുപറയേണ്ട കാര്യമില്ലെന്ന് കെഎം ഷാജി; വധഭീഷണി മനപ്പൂർവ്വമല്ലെങ്കില്‍ ക്ഷമിക്കും
Recommended Video