മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ നടന്ന ദുരന്തത്തിന് സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ് കാരണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഈ ദുരന്തം സർക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമാണെന്നും പൂർണമായി പരാജയപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പിന്റെ അലംഭാവം സംസ്ഥാനത്ത് തുടരുകയാണെന്നും, കേരളം "നമ്പർ വൺ" എന്ന് അവകാശപ്പെടുന്ന മന്ത്രി ഈ സംഭവത്തിന് മറുപടി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് മെഡിക്കൽ കോളേജ് ഒരുകാലത്ത് ഏഷ്യയിലെ മികച്ച ആശുപത്രികളിലൊന്നായിരുന്നു. എന്നാൽ, അവിടെ അഞ്ച് പേർ മരിക്കാനിടയായ ഈ ദുരന്തം അതീവ ഗൗരവമുള്ളതാണ്. ആരോഗ്യവകുപ്പോ ജില്ലാ ഭരണകൂടമോ ഈ ദുരന്തസമയത്ത് ഫലപ്രദമായി ഇടപെട്ടില്ല. കോഴിക്കോടുകാരായ മന്ത്രിമാർ പോലും ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തിയില്ല, അവരുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിലായിരുന്നുവെന്നും സുരേന്ദ്രൻ വിമർശിച്ചു. സർക്കാർ ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ രാജീവ് ചന്ദ്രശേഖർ പങ്കെടുത്തത് കേന്ദ്ര സർക്കാരിന്റെ ക്ഷണപ്രകാരമായിരുന്നു, സംസ്ഥാന സർക്കാരിന്റെ ഔദാര്യത്തിലല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പ്രോട്ടോകോൾ അനുസരിച്ചാണ് രാജീവ് ചന്ദ്രശേഖർ വേദിയിൽ എത്തിയത്. എന്നാൽ, ജോൺ ബ്രിട്ടാസ്, വിൻസെന്റ്, റഹീം തുടങ്ങിയവർ പിന്നീട് എത്തിയപ്പോൾ അത് വിമർശകർ ശ്രദ്ധിച്ചില്ല.
രാജീവ് ചന്ദ്രശേഖർ "ഭാരത് മാതാ കി ജയ്" എന്ന് വിളിച്ചത് മുദ്രാവാക്യമല്ല, മുഖ്യമന്ത്രി പിണറായി വിജയനൊഴികെ എല്ലാവരും വിളിക്കുന്ന ഒരു ആഹ്വാനമാണ്. എന്നാൽ, മന്ത്രി വി.എൻ. വാസവൻ എൽഡിഎഫിന്റെ മുദ്രാവാക്യം വിളിച്ചപ്പോൾ ബിജെപി അധ്യക്ഷനെ വിമർശിച്ചവർ മൗനം പാലിച്ചു. മന്ത്രി മുഹമ്മദ് റിയാസിന് "മരുമോൻ" എന്ന നിലയിൽ മാത്രം വേദിയിൽ ഇരിക്കാൻ അവകാശമില്ലെന്നും അദ്ദേഹത്തിന്റെ വിഷമം എല്ലാവർക്കും മനസിലാകുമെന്നും സുരേന്ദ്രൻ പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ അവലോകന യോഗങ്ങളിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പങ്കെടുക്കുന്നതുപോലെയല്ല പ്രധാനമന്ത്രിയുടെ ചടങ്ങുകൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം ആത്മഹത്യാപരമായ തീരുമാനമാണ് എടുത്തതെന്നും, വി.ഡി. സതീശൻ തന്റെ "ബുദ്ധിശൂന്യത" വീണ്ടും തെളിയിച്ചുവെന്നും സുരേന്ദ്രൻ വിമർശിച്ചു. കേരളത്തിന്റെ അഭിമാനമായ ഈ ചടങ്ങിൽ നിന്ന് വിട്ടുനിന്ന യുഡിഎഫിന്റെ നിലപാട് "മഹാ മണ്ടത്തരം" ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications