Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ നടന്ന ദുരന്തത്തിന് സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ് കാരണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഈ ദുരന്തം സർക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമാണെന്നും പൂർണമായി പരാജയപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പിന്റെ അലംഭാവം സംസ്ഥാനത്ത് തുടരുകയാണെന്നും, കേരളം "നമ്പർ വൺ" എന്ന് അവകാശപ്പെടുന്ന മന്ത്രി ഈ സംഭവത്തിന് മറുപടി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് മെഡിക്കൽ കോളേജ് ഒരുകാലത്ത് ഏഷ്യയിലെ മികച്ച ആശുപത്രികളിലൊന്നായിരുന്നു. എന്നാൽ, അവിടെ അഞ്ച് പേർ മരിക്കാനിടയായ ഈ ദുരന്തം അതീവ ഗൗരവമുള്ളതാണ്. ആരോഗ്യവകുപ്പോ ജില്ലാ ഭരണകൂടമോ ഈ ദുരന്തസമയത്ത് ഫലപ്രദമായി ഇടപെട്ടില്ല. കോഴിക്കോടുകാരായ മന്ത്രിമാർ പോലും ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തിയില്ല, അവരുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിലായിരുന്നുവെന്നും സുരേന്ദ്രൻ വിമർശിച്ചു. സർക്കാർ ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

k-surendran-1

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ രാജീവ് ചന്ദ്രശേഖർ പങ്കെടുത്തത് കേന്ദ്ര സർക്കാരിന്റെ ക്ഷണപ്രകാരമായിരുന്നു, സംസ്ഥാന സർക്കാരിന്റെ ഔദാര്യത്തിലല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പ്രോട്ടോകോൾ അനുസരിച്ചാണ് രാജീവ് ചന്ദ്രശേഖർ വേദിയിൽ എത്തിയത്. എന്നാൽ, ജോൺ ബ്രിട്ടാസ്, വിൻസെന്റ്, റഹീം തുടങ്ങിയവർ പിന്നീട് എത്തിയപ്പോൾ അത് വിമർശകർ ശ്രദ്ധിച്ചില്ല.

രാജീവ് ചന്ദ്രശേഖർ "ഭാരത് മാതാ കി ജയ്" എന്ന് വിളിച്ചത് മുദ്രാവാക്യമല്ല, മുഖ്യമന്ത്രി പിണറായി വിജയനൊഴികെ എല്ലാവരും വിളിക്കുന്ന ഒരു ആഹ്വാനമാണ്. എന്നാൽ, മന്ത്രി വി.എൻ. വാസവൻ എൽഡിഎഫിന്റെ മുദ്രാവാക്യം വിളിച്ചപ്പോൾ ബിജെപി അധ്യക്ഷനെ വിമർശിച്ചവർ മൗനം പാലിച്ചു. മന്ത്രി മുഹമ്മദ് റിയാസിന് "മരുമോൻ" എന്ന നിലയിൽ മാത്രം വേദിയിൽ ഇരിക്കാൻ അവകാശമില്ലെന്നും അദ്ദേഹത്തിന്റെ വിഷമം എല്ലാവർക്കും മനസിലാകുമെന്നും സുരേന്ദ്രൻ പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ അവലോകന യോഗങ്ങളിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പങ്കെടുക്കുന്നതുപോലെയല്ല പ്രധാനമന്ത്രിയുടെ ചടങ്ങുകൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം ആത്മഹത്യാപരമായ തീരുമാനമാണ് എടുത്തതെന്നും, വി.ഡി. സതീശൻ തന്റെ "ബുദ്ധിശൂന്യത" വീണ്ടും തെളിയിച്ചുവെന്നും സുരേന്ദ്രൻ വിമർശിച്ചു. കേരളത്തിന്റെ അഭിമാനമായ ഈ ചടങ്ങിൽ നിന്ന് വിട്ടുനിന്ന യുഡിഎഫിന്റെ നിലപാട് "മഹാ മണ്ടത്തരം" ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+