കോഴിക്കോട് എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം; 'പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചത് അപമാനകരം': രൂക്ഷ വിമർശനം
കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പൊലീസ് ഒത്തുതീർപ്പിന് ശ്രമിക്കുന്നുവെന്ന് ആരോപണം. പരാതി പറയാൻ വേണ്ടി പയ്യോളി പോലീസ് സ്റ്റേഷനിൽ എത്തിയ കുട്ടിയുടെ മാതാവിനോടും ബന്ധുക്കളോടും ഒത്തുതീർപ്പിലെത്താൻ വേണ്ടി ശ്രമിക്കുന്ന അങ്ങേയറ്റം അപമാനകരമായ സമീപനമാണ് പോലീസിന്റെ ഭാഗത്തുണ്ടായതെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പറുമായ വിപി ദുല്‍ഖിഫില്‍ ആരോപിക്കുന്നത്.
പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാൻ രണ്ടാഴ്ച വൈകിപ്പിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറയുന്നു. പരിശീലനം കഴിഞ്ഞ മടങ്ങുമ്പോഴാണ് കുട്ടിയെ മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍ കുട്ടിയുടെ കർണ്ണപുടം തകര്‍ന്നു. സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കാന്‍ വൈകി, എസ് പിക്ക് പരാതി നല്‍കിയ ശേഷമാണ് കേസെടുത്തതെന്നും കുട്ടിയുടെ മാതാവും വ്യക്തമാക്കിയിരുന്നു.

വിപി ദുല്‍ഖിഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം..
ഇൻസ്റ്റാ ഗ്രാമിൽ നടന്ന ഗ്രൂപ്പ് ചാറ്റിംഗിന്റെ പേരിലാണ് ഇത്രയും ക്രൂരമായ ഒരു അക്രമം വിദ്യാർത്ഥിക്ക് നേരെ ഒരുപറ്റം വിദ്യാർത്ഥികൾ അഴിച്ചുവിട്ടത് .ഹൃദയ വേദനയോടു കൂടിയാണ് വിദ്യാർത്ഥിയെ മർദ്ദിക്കുന്ന വീഡിയോ കണ്ടു തീർത്തത് .കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വലിയ ആശങ്കയാണ് നമുക്ക് നൽകുന്നത്. അതിനേക്കാൾ ഗുരുതരമായ പ്രതിസന്ധി നടപടിയെടുക്കേണ്ട അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയാണ്.
നന്തി സി കെ ജി ഹയർ സെക്കൻഡറി സ്കൂൾ ചിങ്ങപുരം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ഒരുകൂട്ടം വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ച സംഭവമായി ബന്ധപ്പെട്ടു കൊണ്ട് പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാൻ രണ്ടാഴ്ച വൈകിപ്പിച്ചത് ഗുരുതരമായ വീഴ്ചയാണ്.
പരാതി പറയാൻ വേണ്ടി പയ്യോളി പോലീസ് സ്റ്റേഷനിൽ എത്തിയ മാതാവിനോടും ബന്ധുക്കളോടും ഒത്തുതീർപ്പിലെത്താൻ വേണ്ടി ശ്രമിക്കുന്ന അങ്ങേയറ്റം അപമാനകരമായ സമീപനമാണ് പോലീസിന്റെ ഭാഗത്തുണ്ടായത്. നടപടി എടുക്കാത്ത പോലീസിന്റെ നിലപാടിൽ പരാതിയുമായി എസ്പി ഓഫീസിൽ പോയ മാതാവിനോടും അവരുടെ സഹോദരിയോട് തല്ലിച്ചതക്കുന്ന ദൃശ്യമുള്ള ഫോൺ എസ്പി ഓഫീസ് ഉള്ളിലേക്ക് കടത്താൻ പാടില്ല എന്ന സമീപനം എടുത്തത് ആരെ സംരക്ഷിക്കാൻ വേണ്ടിയാണ്.
എസ്പിക്ക് പരാതി കൊടുത്തതിനുശേഷം ഇറങ്ങിവന്ന ബന്ധുക്കളെ സ്വാധീനിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. വിദ്യാർഥികളുടെ പ്രശ്നത്തിൽ പോലും പോലീസ് കാണിക്കുന്ന അലംഭാവം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും ഇന്ന് കുടുംബത്തെ കണ്ടു കാര്യങ്ങൾ ചോദിച്ചറിഞ്ഞു നിയമപരമായ എല്ലാ സഹായങ്ങളും ഉറപ്പു നൽകി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications