പാർട്ടി ചാനൽ കാപ്പിടിൽ ഒതുക്കാൻ ചെന്നിത്തല; ചാനൽ മേധാവിയെ പുകച്ച് പുറത്ത് ചാടിച്ചെന്ന് ആരോപണം...
തിരുവനന്തപുരം: കെപിസിസിയുടെ നിയന്ത്രണത്തിലുള്ള ചാനലാണ് ജയ്ഹിന്ദ്. കോൺഗ്രസിലെ തമ്മലടിയിൽ ചാനൽ മേധാവിയുടെ കസേര തെറിച്ചു. ശമ്പളം പകുതിയായി വെട്ടിക്കുറച്ചും വാഹനവും മൊബൈല്‍ ഫോണും തിരിച്ചുപിടിച്ചുമാണ് ജയ്ഹിന്ദ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ കെ പി മോഹനനെ ചാനലുൽ നിന്ന് പുറത്ത് ചാടിച്ചത്. മാസങ്ങളായുള്ള നിരന്തര സമ്മര്‍ദത്തെ തുടര്‍ന്നാണ് അദേഹം കഴിഞ്ഞ ദിവസം രാജിക്കത്ത് നല്‍കിയതെന്ന് ചാനലിലുള്ളവര്‍ പറയുന്നത്.
വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായിരിക്കുമ്പോള്‍ ചാനല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. സിഇഒയ്ക്കു മുകളിലായി ജോയിന്റ് എംഡിയെ നിയമിച്ചാണ് ചാനലില്‍ നിന്ന് കെ പി മോഹനന് പുറത്തേക്കുള്ള വഴി കെപിസിസി തുറന്ന് നല്‍കിയത്. ചെന്നിത്തലയുമായി അടുപ്പമുള്ള ജയ്ഹിന്ദ് ഡല്‍ഹി ലേഖകന്‍ ബി എസ് ഷിജുവിനെയാണ് ജോയിന്റ് എംഡിയായി നിയമിച്ചത്. തുടർന്ന് സിഇഒക്ക് അനുവദിച്ച വാഹനവും മൊബൈൽ ഫോണും ടാപ്ടോപ്പും തിർച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടതോടെയാണ് കെപി മോഹനൻ രാജി കത്ത് നൽകിയിരിക്കുന്നത്.

ചെന്നിത്തലയുടെ കൈപ്പിടിയിൽ
മാധ്യമപ്രവര്‍ത്തനത്തില്‍ അരനൂറ്റാണ്ട് പിന്നിടുന്ന തനിക്ക് മെയ് 31 വരെ സമയം അനുവദിക്കണമെന്ന് കെ പി മോഹനന്‍ ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയില്ലെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ചാനലിന്റെ നിയന്ത്രണം വീണ്ടും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തി ല്‍ ഐ ഗ്രൂപ്പ് കൈപ്പിടിയിലാക്കുന്നതിന്റെ ഭാഗമാണ് കെ പി മോഹനനെ പുറത്താക്കിയതെന്നാണ് ആരോപണം.

തർക്കം നിലനിന്നിരുന്നു
കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ജയ്ഹിന്ദ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്. അതതുകാലത്തെ കെപിസിസി അധ്യക്ഷന്‍മാരാണ് ചാനലിന്റെ ചെയര്‍മാന്‍. എം എം ഹസ്സന്‍ എംഡിയും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിരുന്നത് ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമാണ്. എന്നാൽ സിഇഒ സ്ഥാനത്ത് നിന്നിരുന്ന കെപി മോഹനനും കെപിസിസി നേതൃത്വവും തമ്മിൽ കുറച്ച് കാലമായി തർക്കം നിലനിന്നരുന്നു. ഇതായിരിക്കാം പുറത്തു പോകലിന്റെ കാരണമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

സാസമ്പത്തിക പ്രതിസന്ധി
2007 ഓഗസ്റ്റ് 17-ന് ദില്ലിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായിരുന്ന സോണിയ ഗാന്ധിയാണ് ജയ്ഹിന്ദ് ചാനൽ ഉദ്ഘാടനം ചെയ്തത്. പൂർണ്ണമായും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനു കീഴിലുള്ള ഒരു ചാനൽ ആണ് ജയ്ഹിന്ദ്. തിരുവനന്തപുരമാണ് ചാനലിന്റെ ആസ്ഥാനം. വൻ സാമ്പത്തിക പരാതീനതകളിലൂടെയാണ് ചാനൽ മുന്നോട്ട് പോയിക്കൊണ്ടിരിരുന്നത്. വിഎം സുധീരൻ കെപിസിസി പ്രസിഡന്റ് ആയിരുന്ന സമയത്ത് വൻ സാമ്പത്തിക പ്രതിസന്ധിയായിരുന്നു ജയ്ഹിന്ദ് ചാനൽ നേരിട്ടത്.

സാരഥികൾ
രമേഷ് ചെന്നിത്തല (പ്രസിഡന്റ്),
അനിയൻകുട്ടി (ചെയർമാൻ , ബി.ബി.എൻ.എൽ. ), വിജയൻ തോമസ് (ചെയർമാൻ, ജയ്‌ഹിന്ദ് കമ്യൂണിക്കേഷൻസ് ), സണ്ണിക്കുട്ടി എബ്രഹാം (സി.ഒ.ഒ ആന്റ് ചീഫ് എഡിറ്റർ), കെ.പി. മോഹനൻ (സി.ഇ.ഒ) എന്നിവരായിരുന്നു തുടത്തിൽ ജയ്ഹിന്ദ് ചാനലിന്റെ സാരഥികൾ.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications