കളം പിടിക്കാൻ ഉറച്ച് ഉമ്മൻ ചാണ്ടി; തന്ത്രപരമായി കരുക്കൾ നീക്കി എ ഗ്രൂപ്പ്.. അവസാന ലാപ്പിൽ അട്ടിമറി?
തിരുവനന്തപുരം; യുഡിഎഫ് ആണ് അധികാരത്തിലേറുന്നതെങ്കിൽ ആരാകും അടുത്ത മുഖ്യമന്ത്രി?, ഉമ്മൻചാണ്ടിയോ? അതോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ? അതുമല്ലേങ്കിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോ?. പതിവ് തെറ്റിച്ച് ഇക്കുറി എൽഡിഎഫ് ഭരണം നിലനിർത്തിയാൽ പിണറായി വിജയൻ തന്നെയാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ പതിവ് പിന്തുടർന്നാൽ യുഡിഎഫിൽ മുഖ്യമന്ത്രി കസേരയ്ക്കായി അടി മൂർച്ഛിക്കും എന്ന് ഏറെ കുറെ ഉറപ്പാണ്.
കസേര ഉറപ്പാക്കാനായി ചെന്നിത്തലയും മുല്ലപ്പള്ളിയും തമ്മിൽ പിടിവലി ശക്തമാകുമ്പോൾ കളം നിറയാനുള്ള ശ്രമത്തിലാണ് ഉമ്മൻചാണ്ടി. ചാണ്ടിയെ മുൻനിരയിലേക്ക് എത്തിക്കാനുള്ള അന്തിമ നീക്കങ്ങൾ എ ഗ്രൂപ്പ് ആരംഭിച്ച് കഴിഞ്ഞു.

ജോസിന്റെ മുന്നണി പ്രവേശം
നിയമസഭ തിരഞ്ഞെടുപ്പിന് ഇനി വെറും മാസങ്ങൾ മാത്രമാണ് ഉളളത്. പതിവ് രീതികൾ തെറ്റിച്ച് ഇക്കുറി സംസ്ഥാനത്ത് എൽഡിഎഫിന് ഭരണത്തുടർച്ച ലഭിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണിയിലേക്കെത്തിയത് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്.

കൂടുതൽ പേർ എത്തുമെന്ന്
യുഡിഎഫിൽ നിന്നും കൂടുതൽ പേർ എത്തുമെന്നാണ് ഇടതുമുന്നണി വ്യക്തമാക്കുന്നത്. അതേസമയം മറുവശത്ത് യുഡിഎഫിൽ ആകട്ടെ ആശങ്കയുടെ കരിനിഴൽ പടർന്നിരിക്കുകയാണ്. ജോസിന്റെ മുന്നണി മാറ്റം തിരഞ്ഞെടുപ്പിൽ മധ്യതിരുവിതാംകൂറിൽ ഉൾപ്പെടെ യുഡിഎഫിന് കനത്ത ക്ഷീണം ഉണ്ടാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇതിനിടെ ഗ്രൂപ്പ് തർക്കങ്ങൾ പരിഹരിക്കാനാകാതെ ഉഴലുകയാണ്കോൺഗ്രസ്.

ആദ്യ യോഗം
ജോസ് മുന്നണി വിട്ടതിന് ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ സമിതി ബുധനാഴ്ച ചേരും.ജോസിന്റെ മുന്നണി മാറ്റം നേതൃത്വത്തിന്റെ പിടിപ്പ് കേടാണെന്ന വികാരം ഒരു വിഭാഗത്തിനുണ്ട്. കൂടിയാലോചനകൾ നടത്താതെയാണ് ജോസിനെ പുറത്താക്കിയതെന്നാണ് ഇക്കൂട്ടർ ഉയർത്തുന്ന വിമർശനം.

പരസ്യ വിമർശനം
കെ മുരളീധരൻ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ പരസ്യ വിമർശനം ഉയർത്തി രംഗത്തെത്തിയിരുന്നു. കേവലം ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സീറ്റിന്റെ പേരിലാണ് ജോസ് വിഭാഗം മുന്നണിക്ക് പുറത്തുപോയതെന്നത് ഗുരുതര സ്ഥിതിയാണെന്ന വിമർശനമായിരുന്നു മുരളീധരൻ ഉയർത്തിയത്. മാത്രമല്ല പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും മുരളി ആരോപിച്ചിരുന്നു.

എതിർപ്പ് ശക്തം
രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് കൺവീനർ എം എം ഹസ്സനും സ്വീകരിക്കുന്ന നയങ്ങൾക്കെതിരെ കോൺഗ്രസിൽ വികാരം ശക്തമാണ്. എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ തന്നെ അതൃപ്തരുടെതായ കൂട്ടങ്ങള്‍ കോണ്‍ഗ്രസില്‍ സജീവമാണ്.

അനുകൂലമായ സാഹചര്യം
സംസ്ഥാനത്ത് അധികാരം തിരിച്ച് പിടിക്കാനുള്ള അനുകൂലമായ സാഹചര്യം ഉണ്ടെന്നിരിക്കെ നേതൃത്വത്തിന്റെ പിടിപ്പ് കേട് കാര്യങ്ങൾ കൈവിട്ട് പോകുകയാണെന്ന വിമർശനമാണ് ഒരു വിഭാഗം ഉയർത്തുന്നത്. ഘടകക്ഷികളിലും അതൃപ്തിയുണ്ട്.

പക്വത ഇല്ലാത്ത നിലപാട്
സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരായ സമരങ്ങൾ അവസാനിപ്പിക്കാനുള്ള നേതൃത്വത്തിൻെതിരുമാനത്തിൽ തുടങ്ങി ഏറ്റവും ഒടുവിലായി എൻസിപി നേതാവ് മാണി സി കാപ്പനുമായി ചെന്നിത്തല ചർച്ച നടത്തിയെന്ന എംഎം ഹസന്റെ പരസ്യപ്രത്സവന ഉൾപ്പെടെ നേതൃത്വത്തിന്റെ പക്വത ഇല്ലാത്ത സമീപനവും നിലപാട് ഇല്ലായ്മയുമാണെന്നാണ് വിമർശിക്കപ്പെടുന്നത്.

ആക്കം കൂട്ടി
ജമാഅത്തെ ഇസ്ലാമി അമീറുമായി കൂടിക്കാഴ്ച നടത്തിയ ഹസ്സൻ പാർടിയെ രാഷ്‌ട്രീയ പ്രതിസന്ധിയിലാക്കിയെന്ന വികാരവും ഉയർന്നു. യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹ്നാന്റെ രാജിയും കെ മുരളീധരന്റെ രാജിയും അതൃപ്തികൾക്ക് ആക്കം കൂട്ടി.

എ ഗ്രൂപ്പ് നീക്കം
ഇത്തരത്തിൽ ചെന്നിത്തലയും മുല്ലപ്പള്ളിയും പ്രതിരോധത്തിലായി നിൽക്കുന്ന സാഹചര്യത്തിലാണ് ഉമ്മൻചാണ്ടിയെ കളത്തിലിറക്കാൻ എ ഗ്രൂപ്പ് നീക്കങ്ങൾ ശക്തമാക്കിയിരിക്കുന്നത്. അവസാന ലാപ്പിൽ ഉമ്മൻ ചാണ്ടി അട്ടിമറി നീക്കം നടത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉമ്മൻചാണ്ടിയെ കളത്തിലിറക്കാൻ
ആരോഗ്യ കാരണങ്ങളാൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്ന് ഉമ്മൻചാണ്ടി തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. കോൺഗ്രസ് സൈബർ മീഡിയയിലെല്ലാം ഉമ്മൻചാണ്ടിയെ ഉയർത്തിക്കാണിച്ച് കൊണ്ടുള്ള പ്രചരണങ്ങളാണ് നടക്കുന്നതും

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി
പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അവകാശവാദങ്ങള്‍ ഇരു പക്ഷവും ശക്തമാക്കുമെന്ന കാര്യം ഉറപ്പാണ്.ഈ സാഹചര്യത്തിൽ ഹൈക്കമാൻറ് ഇടപെടൽ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.ഉമ്മൻചാണ്ടിയെയാണ് ഹൈക്കമാന്റിന് താത്പര്യം.

ചെന്നിത്തല പുറത്താകുമോ?
നാലര വർഷം മുന്നണിയെ നയിച്ച ചെന്നിത്തലയെ പടിക്ക് പുറത്ത് നിർത്തി ഉമ്മൻചാണ്ടി കസേര ഉറപ്പിക്കുകമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications