ശങ്കര മോഹനെ ന്യായീകരിച്ചാല്‍ അടൂരിനേയും പൊതുസമൂഹത്തിന് മുന്നിൽ വിചാരണ ചെയ്യേണ്ടിവരുമെന്ന് എഐവൈഎഫ്
തിരുവനന്തപുരം: കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ ജാതി വിവേചന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകും എന്ന് എഐവൈഎഫ്.
ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഉയർത്തുന്ന വിഷയം അതീവ ഗൗരവമുള്ളതാണെന്നും കടുത്ത ജാതി വിവേചനവും അധിക്ഷേപവും ചട്ട ലംഘനങ്ങളുമാണ് ഡയറക്ടർ ശങ്കർ മോഹന്റെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നുവരുന്നത് എന്നാണ് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നതെന്നും എഐവൈഎഫ് വ്യക്തമാക്കി.

പേരിന് വെറും അന്വേഷണം നടത്തിയതുകൊണ്ട് ഈ വിഷയങ്ങൾ പരിഹരിക്കപ്പെടില്ല. ശങ്കർ മോഹനെ സ്ഥാനത്തു നിന്ന് മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടിടി ജിസ്മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിനും എഐവൈഎഫ് പരാതി നൽകുമെന്നും എഐവൈഎഫ് പറഞ്ഞു.
'ജാതി വെറിയനായ ഡയറക്ടറുടെ അങ്ങേയറ്റം മനുഷ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ സമരം നടത്തുന്ന വിദ്യാർത്ഥികളോട് എഐവൈഎഫ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. കെ ആർ നായരാണൻ എന്ന മഹാനായ വ്യക്തിയുടെ പേരിലുള്ള സ്ഥാപനത്തിൽ സമൂഹത്തിന് ചേരാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നത് പുരോഗമന കേരളത്തിന് അപമാനമാണ്.'-എഐവൈഎഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
'സർക്കാർ സ്ഥാപനങ്ങളിൽ അഡ്മിഷനായി നിശ്ചയിച്ചിരിക്കുന്ന എല്ലാത്തരം മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തി, സംവരണത്തെ തന്നെ അട്ടിമറിച്ചിരിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ. ഇത് ജനാധിപത്യത്തോടും ഈ നാട്ടിലെ നിയമ വ്യവസ്ഥകളോടുമുള്ള വെല്ലുവിളിയാണ്. ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ എന്നാൽ, തന്റെയുള്ളിയെ അഴുകിയ ജാതി ചിന്ത അടിച്ചേൽപ്പിച്ച്, സമൂഹത്തെ പരിഹസിക്കാനുള്ള പദവിയല്ലെന്ന് ശങ്കർ മോഹൻ മനസ്സിലാക്കണം.'- പ്രസ്താവനയിൽ പറയുന്നു.
ഇനിയും ശങ്കർ മോഹനെ ന്യായീകരിക്കാനാണ് ചെയർമാൻ അടൂർ ഗോപാലകൃഷ്ണന്റെ ശ്രമമെങ്കിൽ അദ്ദേഹത്തെയും പൊതുസമൂഹത്തിന് മുന്നിൽ വിചാരണ ചെയ്യേണ്ടിവരുമെന്ന് എഐവൈഎഫ് പറഞ്ഞു. അതേസമയം എസ്എഫ്ഐയും ഇക്കാര്യത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. കെ. ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന വിദ്യാർത്ഥിവിരുദ്ധ സമീപനങ്ങൾ ഗൗരവസ്വഭാവമുള്ളതാണെന്ന് എസ് എഫ് ഐ വ്യക്തമാക്കിയിരുന്നു .
കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം മനുഷ്യാവകാശ ലംഘനങ്ങളാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അരങ്ങേറുന്നത്. യൂണിവേഴ്സിറ്റിയിലെ തൊഴിലാളികളെക്കൊണ്ട് വിടുപണി ചെയ്യിപ്പിക്കുകയും വിദ്യാർത്ഥികളെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്ന നിലപാടുകൾ അധികൃതരുടെ ഭാഗത്തുനിന്നും തുടർച്ചയായി ഉണ്ടാകുന്നുവെന്നത് പ്രതിഷേധാർഹവും പ്രതിരോധിക്കപ്പെടേണ്ടതുമാണെന്നും എസ് എഫ് ഐ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications