'പ്രാഞ്ചിയേട്ടൻ അവാർഡിന്റെ ഗന്ധമടിക്കുന്നു'; വികെ പ്രശാന്തിനെ ട്രോളി ശബരീനാഥന് എംഎല്‍എ
തിരുവനന്തപുരം: മലേഷ്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ സീറോ വേസ്റ്റ് സിറ്റീസ് കോണ്‍ഫെറെന്‍സില്‍ തിരുവനന്തപുരം നഗരത്തിന് അവാര്‍ഡ് ലഭിച്ച വാര്‍ത്ത പങ്കുവെച്ച കോര്പ്പറേഷന് മേയറും വട്ടിയൂര്‍ക്കാവ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വികെ പ്രശാന്തിനെ ട്രോളി കെഎസ് ശബരീനാഥന് എംഎല്‍എ.ഇലക്ഷന് സമയത്ത് തട്ടിക്കൂട്ടിയ ഒരു പ്രാഞ്ചിയേട്ടന് അവാര്‍ഡിന്റെ ഗന്ധമടിക്കുന്നില്ലേയെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ശബരീനാഥ് കുറിച്ചു. അവാര്‍ഡ് ഉള്ളതാണോ അതോ നിര്‍മ്മിതമാണോ എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ വിശദീകരിച്ചാല്‍ കൊള്ളാമെന്നും ശബരീനാഥ് പോസ്റ്റില്‍ പറയുന്നു. പൂര്‍ണരൂപം വായിക്കാം
തിരുവനന്തപുരം
നഗരസഭയും
മാലിന്യവും
പിന്നെ
ഒരു
മലേഷ്യൻ
അവാർഡും.
--------------
വട്ടിയൂർക്കാവ്
ഉപതിരഞ്ഞെടുപ്പിലെ
പ്രധാനപ്പെട്ട
ചർച്ചാവിഷയമാണ്
നഗരത്തിലെ
മാലിന്യം.
നഗരത്തിൽ
പ്രതിദിനം
ഉൽപാദിക്കുന്ന
മാലിന്യത്തിന്റെ
50
ശതമാനത്തിൽ
താഴെ
മാത്രമാണ്
ഇന്ന്
സംസ്കരണം
നടക്കുന്നത്,
ഈ
മാലിന്യമാണ്
നഗരത്തിലെ
എല്ലാ
കോണുകളിലുമായി
കുമിഞ്ഞു
കൂടുന്നത്.
മാലിന്യ
സംസ്കരണത്തിൽ
നഗരസഭ
പരാജയപ്പെട്ടതുകൊണ്ടാണല്ലോ
സർക്കാരിൻറെ
പൊലൂഷൻ
കൺട്രോൾ
ബോർഡ്
തന്നെ
14.59
കോടി
രൂപ
ഫൈൻ
ഈടാക്കുന്നത്.ഈ
വിഷയങ്ങൾ
വോട്ടർമാർ
സജീവമായി
ചർച്ച
ചെയ്യുന്നതിനിടയിലാണ്
മാലിന്യ
നിർമാർജനത്തിന്
മലേഷ്യയിലെ
പെനാങിൽ
നടന്ന
'International
Zero
Waste
Conference'
അവാർഡ്
തിരുവനന്തപുരം
നഗരസഭയ്ക്ക്
ലഭിച്ച
വാർത്ത
പത്രക്കുറിപ്പിലൂടെ
അറിയുന്നത്.
ഇനി ഇതിന്റെ വസ്തുതകളിലേക്ക് കടക്കാം:
1) പ്രസ്തുത കോൺഫറൻസ് സംഘടിപ്പിച്ചത് GAIA (Global Alliance for Incinerator Alternatives) എന്ന സംഘടനയാണ്.കഴിഞ്ഞ കാലങ്ങളിലും ഇവർ സമാനമായ സമ്മേളനങ്ങൾ നടത്തിയിട്ടുണ്ട്.
2) GAIA യുടെ ഇന്ത്യയിലെ പ്രധാന പ്രതിനിധി ഒരു ഷിബു നായരാണ്. ഇതിനോടൊപ്പം ഷിബു നായർ തണൽ എന്ന തിരുവനന്തപുരത്തുള്ള സംഘടനയുടെ ഡയറക്ടറുമാണ്.
3) തിരുവനന്തപുരം നഗരസഭയുടെ ഹരിതസേന പദ്ധതിയും മാലിന്യ സംസ്കരണ പദ്ധതികളും കഴിഞ്ഞ കാലങ്ങളായി നടത്തുന്നതും ഈ തണൽ തന്നെയാണ്.
4) ഇനി ഏറ്റവും ശ്രദ്ധേയമായ കാര്യം നഗരസഭയ്ക്ക് വേണ്ടി പ്രസ്തുത അവാർഡിനുള്ള രേഖകൾ സമർപ്പിച്ചതും തണൽ തന്നെ. വെബ്സൈറ്റിലെ നഗരസഭയെ ക്കുറിച്ചുള്ള രേഖകളിൽ തണൽ എന്ന സംഘടനയോട് കടപ്പാടുണ്ട് എന്ന് പറയുന്നു.
ചുരുക്കം പറഞ്ഞാൽ, നഗരസഭയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന തണൽ എന്ന സംഘടനയുടെ ഡയറക്ടർ ഷിബു നായർ തന്നെയാണ് അവാർഡ് കൊടുത്ത് സംഘടനയുടെ ദേശ തലവൻ. ഒരു കൈയ്യിൽ നിന്ന് മറ്റൊരു കൈയിലേക്ക് ; എത്ര ലളിതം, എത്ര സുന്ദരം.അതോടൊപ്പം അവാർഡിനു വേണ്ടി സമർപ്പിച്ചിരിക്കുന്ന രേഖകളിൽ 19000 കിച്ചൻ ബിന്നുകൾ നമ്മുടെ നഗരത്തിൽ ഉണ്ടെന്ന് അവകാശപ്പെടുന്നു. ശരിക്കുമുള്ള കണക്ക് ഇതിലും വളരെ താഴെയാണ്.പരാജയമെന്ന് കോർപ്പറേഷൻ തന്നെ സമ്മതിച്ച പൈപ്പ് കമ്പോസ്റ്റ് പദ്ധതി 50% ഫലപ്രദമാണെന്നാണ് സംഘടനയുടെ റിപ്പോർട്ടിൽ കളവ് പറയുന്നത്.
ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ, ഇലക്ഷൻ സമയത്ത് തട്ടിക്കൂട്ടിയ ഒരു പ്രാഞ്ചിയേട്ടൻ അവാർഡിന്റെ ഗന്ധമടിക്കുന്നു.അവാർഡ് ഉള്ളതാണോ അതോ നിർമ്മിതമാണോ എന്ന് ഉത്തരവാദിത്വപ്പെട്ടവർ വിശദീകരിച്ചാൽ കൊള്ളാം. ശരി തെറ്റുകൾ നമുക്ക് ചർച്ച ചെയ്യാം,നമ്മൾ തയ്യാർ.
ജോളി എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് പോയത് സാത്താന് പൂജയ്ക്ക്? ആല്‍ഫൈനെ കൊന്നത് ആഭിചാര കര്മ്മത്തിന്?