കെഎസ്ആർടിസിയിൽ കൂട്ടപിരിച്ചുവിടൽ! 141 ജീവനക്കാർ പുറത്ത്... ഇനി വീട്ടിലിരിക്കാം...
താൽക്കാലിക ജീവനക്കാരായി കോർപ്പറേഷനിൽ ജോലിക്ക് കയറി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്ഥിര നിയമനം ലഭിച്ചവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കൂട്ടപിരിച്ചുവിടൽ. വർഷം 120 ഡ്യൂട്ടി തികയ്ക്കാതെ സ്ഥിരനിയമനം നേടിയ 141 ജീവനക്കാരെയാണ് കെഎസ്ആർടിസി പിരിച്ചുവിട്ടത്. ഇത്തരം ജീവനക്കാരെ പിരിച്ചുവിടാൻ സുപ്രീംകോടതിയും നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് കെഎസ്ആർടിസി കഴിഞ്ഞദിവസം നടപ്പിലാക്കിയത്.
താൽക്കാലിക ജീവനക്കാരായി കോർപ്പറേഷനിൽ ജോലിക്ക് കയറി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്ഥിര നിയമനം ലഭിച്ചവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പത്ത് വർഷത്തെ പ്രവൃത്തിപരിചയവും വർഷത്തിൽ 120 ഡ്യൂട്ടിയുമാണ് കെഎസ്ആർടിസിയിലെ സ്ഥിരനിയമനത്തിനുള്ള മാനദണ്ഢം. എന്നാൽ അടുത്തിടെ സ്ഥിരനിയമനം നേടിയ 3500 ജീവനക്കാരിൽ 141 പേർ 120 ഡ്യൂട്ടി തികയ്ക്കാത്തവരാണെന്ന് മാനേജ്മെന്റ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവരെ പിരിച്ചുവിടാൻ തീരുമാനിച്ചത്. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ എന്നീ തസ്തികകളിലുള്ളവരാണ് നടപടിക്ക് വിധേയരായിരിക്കുന്നത്.

പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി ജീവനക്കാർക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതോടെ മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചു. ഇരുകക്ഷികളുടെയും വാദം കേട്ട സുപ്രീംകോടതി പിന്നീട് മാനേജ്മെന്റ് തീരുമാനം ശരിവച്ച് വിധി പുറപ്പെടുവിക്കുകയും ചെയ്തു. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് കെഎസ്ആർടിസി ജീവനക്കാരെ പിരിച്ചുവിട്ടത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications