കെഎസ്ആര്‍ടിസിയില്‍ എല്ലാം മാറും!! ഡ്രൈവര്‍ക്ക് ഇനി ബസോടിച്ചാല്‍ മാത്രം പോരാ...ഇത് കൂടി ചെയ്യണം!!
തസ്തികയിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൂടുതുല്‍ പുതിയ പരിഷ്കാരങ്ങള്‍ വരുന്നു. ദീര്‍ഘദൂര ബസുകളിലെ ജീവനക്കാര്‍ ഇനി ബസോടിക്കാനും ടിക്കറ്റ് നല്‍കാനും കഴിവുള്ളവരായിരിക്കണം. മറ്റു സംസ്ഥാനങ്ങളിലേതു പോലെ രണ്ടു ജോലിയും ചെയ്യാന്‍ മിടുക്കുള്ളവരെ മാത്രം നിയമിക്കാന്‍ തയ്യാറെടുക്കുകയാണ് കെഎസ്ആര്‍ടിസി.

രണ്ടിലും മികവുള്ളവരെ ക്ഷണിച്ചു കൊണ്ടു ചൊവ്വാഴ്ച ഉത്തരവിറങ്ങി. കണ്ടക്ടര്‍ ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ക്കും ഡ്രൈവിങ് ലൈസന്‍സുള്ള കണ്ടക്ടര്‍മാര്‍ക്കും മാത്രമേ പുതിയ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. കണ്ടക്ടര്‍ കം ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്നാണ് പുതിയ തസ്തികയുടെ പേര്. വര്‍ക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായാണ് ഈ തസ്തിക സൃഷ്ടിച്ചിരിക്കുന്നത്.

മെയ് 16നു മുമ്പ് ഇരുവിഭാഗങ്ങളിലേക്കും അപേക്ഷ സമര്‍പ്പിക്കണം. ഇരുതസ്തികകളിലേക്കും പിഎസ്എസി നിഷ്കര്‍ഷിച്ച യോഗ്യത ഉണ്ടായിരിക്കേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പരിശീലനം നല്കിയ ശേഷമായിരിക്കും ഡ്യൂട്ടിക്കു നിയോഗിക്കുക. ഏപ്രില്‍ 28നു നടന്ന യോഗത്തിലാണ് ഈ തീരുമാനം അംഗീകരിച്ചത്.

മറ്റു സംസ്ഥാനങ്ങളില്‍ ബസ്സുകളും ജീവനക്കാരും തമ്മിലുള്ള അനുപാതം കുറവാണ്. കേരളത്തിലും ഇതു കൊണ്ടുവരാനാണ് പുതിയ നീക്കത്തിനു പിന്നില്‍. ഇപ്പോള്‍ ഒരു ബസിന് കേരളത്തില്‍ എട്ടു ജീവനക്കാര്‍ വീതമുണ്ട്. ഇതു ദേശീയ ശരാശരിയനുസരിച്ച് 5.5 ആയി കുറയ്ക്കും.

ദീര്‍ഘദൂര ബസുകളില്‍ നിലവില്‍ രണ്ടു ഡ്രൈവര്‍മാരെയും രണ്ടു കണ്ടക്ടര്‍മാരെയുമാണ് അയക്കുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ നാലെന്നത് രണ്ടായി കുറയും. ആറു ഡ്യൂട്ടി നല്‍കിയിരുന്നിടത്ത് നാലു ഡ്യൂട്ടി മതി. പുതിയ ക്രമീകരണം വരുന്നതോടെ ഡ്രൈവര്‍മാരുടെ ജോലി ഭാരം കുറയുകയും ചെയ്യും.

ദീര്‍ഘ ദൂര ബസുകളില്‍ നടപ്പാക്കാനൊരുങ്ങുന്ന പുതിയ സംവിധാനം വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടു. മാനേജ്മെന്റിന്റെ നിര്‍ദേശം പ്രശംസനീയമാണെന്ന് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് പ്രസിഡന്റ് ആര് ശശിധരന് പറഞ്ഞു. പുതിയ ക്രമീകരണം അനിവാര്യമാണെന്ന് കെഎസ്ആര്‍ടിസി എംപ്ലോയീസ് അസേസിയേഷന് സംസ്ഥാന സെക്രട്ടറി വി ശാന്തകുമാറും അഭിപ്രായപ്പെട്ടു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications