Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി പരിപാടികള്‍ റദ്ദാക്കി; കെടി ജലീല്‍ കേരളത്തിലെത്തി, പ്രതിഷേധം ശക്തമാക്കാന്‍ ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: കശ്മീര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി കെടി ജലീല്‍ കേരളത്തിലെത്തി. നേരത്തെ ഇന്ന് ഉച്ചയ്ക്ക് ശേഷം മടങ്ങാന്‍ തീരുമാനിച്ച അദ്ദേഹം പുലര്‍ച്ചെ തന്നെ തിരിക്കുകയായിരുന്നു. കശ്മീര്‍ സന്ദര്‍ശിച്ച കാര്യങ്ങള്‍ സൂചിപ്പിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലെ പരാമര്‍ശങ്ങളണ് വിവാദമായത്. സിപിഎം പോലും തള്ളിപ്പറഞ്ഞതോടെ വിവാദ ഭാഗങ്ങള്‍ ജലീല്‍ പിന്‍വലിച്ചിരുന്നു. ജലീലിനെതിരെ ഡല്‍ഹി പോലീസില്‍ ബിജെപി പ്രവര്‍ത്തകനായ അഭിഭാഷകന്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് ഇദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

t

സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായിട്ടാണ് കെടി ജലീല്‍ കശ്മീരിലെത്തിയത്. ശേഷം ഡല്‍ഹിയിലും ചില പരിപാടികള്‍ പദ്ധതിയിട്ടിരുന്നു. കേരള ഹൗസിലെത്തിയ വേളയില്‍ മാധ്യമപ്രവര്‍ത്തകര്‍ വിവാദത്തെ കുറിച്ച് പ്രതികരണം തേടിയെങ്കിലും മിണ്ടാതെ അദ്ദേഹം മടങ്ങുകയായിരുന്നു. അതേസമയം, കേരളത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഹിന്ദു ഐക്യവേദി തീരുമാനിച്ചു. ഇന്ന് പ്രധാന നഗരങ്ങളിലും സ്ഥലങ്ങളിലും സംഘടന പ്രകടനം നടത്തും. സെക്രട്ടേറിയറ്റ് സമരവും സംഘടിപ്പിക്കും. കെടി ജലീലിന്റെ കോലം കത്തിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. കെടി ജലീലിന്റെ സുരക്ഷ വര്‍ധിക്കിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം.

ആസാദ് കശ്മീര്‍ എന്ന് ഇന്‍വര്‍ട്ടഡ് കോമയിലാണ് എഴുതിയതെന്നായിരുന്നു ജലീലിന്റെ ആദ്യ വിശദീകരണം. ഇതിന്റെ അര്‍ഥം മനസിലാകാത്തവരോട് സഹതാപം മാത്രമാണുള്ളതെന്നും കെടി ജലീല്‍ പ്രതികരിച്ചു. ഈ പ്രതികരണത്തിന് ശേഷവും പ്രതിഷേധം ഉയര്‍ന്നതോടെ പോസ്റ്റിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കുകയായിരുന്നു.

കെടി ജലീലിന്റെ പരാമര്‍ശം സിപിഎം നിലപാടല്ലെന്ന് മന്ത്രി എംവി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്ക് കശ്മീരിനെ കുറിച്ചും ഇന്ത്യയെ കുറിച്ചും വ്യക്തമായ നിലപാടുണ്ട്. അതുമായി ചേരുന്നതല്ല ജലീല്‍ പറഞ്ഞതെന്നും ഗോവിന്ദന്‍ പറഞ്ഞു. കെടി ജലീല്‍ പറഞ്ഞത് ബോധപൂര്‍വമാണെങ്കില്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കടുത്ത ഭാഷയില്‍ കേന്ദ്രമന്ത്രി പ്രല്‍ഹാദ് ജോഷി രംഗത്തെത്തി. രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായിട്ടാണ് കെടി ജലീല്‍ സംസാരിക്കുന്നത്. ഈ രീതിയിലാണ് സംസാരിക്കുന്നതെങ്കില്‍ അവര്‍ രാജ്യദ്രോഹികളാണ്. കേരള സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും ജോഷി ആവശ്യപ്പെട്ടു. കെടി ജലീലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നു ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ഇന്‍വേര്‍ട്ടഡ് കോമയിലിട്ടാലും ഇല്ലെങ്കിലും ആസാദ് കശ്മീരിന് ഒരു അര്‍ഥമേയുള്ളൂ എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. രാജ്യദ്രോഹിയായ കെടി ജലീലിനെ മഹാനാക്കിയത് പിണറായി വിജയന്‍ ചെയ്ത രാഷ്ട്രീയ പാപമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+