'അടിയന്തിരാവസ്ഥക്കെതിരെ കണ്ട ജനകീയ മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്'
തിരുവനന്തപുരം: വേഷം നോക്കി സമരക്കാരെ തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ വിലകുറഞ്ഞ പ്രസ്താവന അടിമുടി തെറ്റുന്ന ദൃശ്യങ്ങളാണ് രാജ്യമൊട്ടുക്കും കാണാനാകുന്നതെന്ന് മന്ത്രി കെടി ജലീല്‍. അടിയന്തിരാവസ്ഥക്കെതിരെ മാത്രം രാജ്യം കണ്ട ജനകീയ മുന്നേറ്റത്തിനാണ് ഇപ്പോൾ ഇന്ത്യ സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
പുതിയ കരിനിയമങ്ങൾ ഒരു മുസ്ലിം വിഷയമല്ലെന്ന നാനാജാതി മതസ്ഥരുടെ തിരിച്ചറിവാണ് സമരമുഖത്തെ ഏറ്റവുമധികം ഉജ്ജ്വല്യമാക്കുന്നത്. കേരളത്തിലെ മുഴുവൻ മതനിരപേക്ഷ ചേരിയിലെ എണ്ണംപറഞ്ഞവരും പൊതുജനങ്ങളും ഉയർത്തിക്കാണിച്ച മാതൃക രാജ്യം ഏറ്റെടുത്ത കാഴ്ച ഓരോ മലയാളിക്കും നൽകുന്ന അഭിമാനം വിവരണാതീതമാണെന്നും അദ്ദേഹം പറഞ്ഞു. കെടി ജലീന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
എങ്ങും എവിടെയും പ്രക്ഷോപം കത്തിപ്പടരുകയാണ്. വേഷം നോക്കി സമരക്കാരെ തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ വിലകുറഞ്ഞ പ്രസ്താവന അടിമുടി തെറ്റുന്ന ദൃശ്യങ്ങളാണ് രാജ്യമൊട്ടുക്കും കാണാനാകുന്നത്. അടിയന്തിരാവസ്ഥക്കെതിരെ മാത്രം രാജ്യം കണ്ട ജനകീയ മുന്നേറ്റത്തിനാണ് ഇപ്പോൾ ഇന്ത്യ സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുന്നത്.
മനുഷ്യത്വവും മാനവികതയും മാതാതിർത്തികൾക്ക് എത്രയോ കാതങ്ങൾക്കപ്പുറത്താണെന്ന് വിളിച്ചോതുന്നതാണ് പൗരത്വ റജിസ്റ്ററിനും പൗരത്വ ഭേദഗതിക്കുമെതിരായ ജനങ്ങളുടെ വൻ പ്രതിഷേധം. പുതിയ കരിനിയമങ്ങൾ ഒരു മുസ്ലിം വിഷയമല്ലെന്ന നാനാജാതി മതസ്ഥരുടെ തിരിച്ചറിവാണ് സമരമുഖത്തെ ഏറ്റവുമധികം ജാജ്ജ്വല്യമാക്കുന്നത്.

സിതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഡി.രാജ ഉൾപ്പടെയുള്ള പ്രമുഖരായ ഇടതുപക്ഷ നേതാക്കളും മതേതര പാർട്ടികളുടെ പ്രഗൽഭരായ അമരക്കാരും കലാസാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രശസ്ത വ്യക്തികളും സാധാരണക്കാരായ വിദ്യാർത്ഥികളും യുവാക്കളുമടക്കം ആയിരക്കണക്കിനാളുകളാണ് ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെ കേരളത്തിലെ മുഴുവൻ മതനിരപേക്ഷ ചേരിയിലെ എണ്ണംപറഞ്ഞവരും പൊതുജനങ്ങളും ഉയർത്തിക്കാണിച്ച മാതൃക രാജ്യം ഏറ്റെടുത്ത കാഴ്ച ഓരോ മലയാളിക്കും നൽകുന്ന അഭിമാനം വിവരണാതീതമാണ്.
വംശവെറിയുടെ ലോകാവതാരമായ ട്രംപിന്റെ ഇംപീച്ച്മെന്റ് വാർത്ത അമേരിക്കയിൽ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്ന സമയത്തു തന്നെയാണ് നമ്മുടെ രാജ്യത്തും വലതുപക്ഷ മതവെറിയൻമാർക്കെതിരെയുള്ള അമർഷം ആളിക്കത്തുന്നതും. ഇതിനെ കേവല യാദൃശ്ചികതയായി കാണേണ്ടതില്ല. കാലം കരുതിവെച്ച കാവ്യനീതിയാണെന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. ജയ് ഭാരത്. ഡൗൺ NRC & CAA
-
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications