വെല്ലുവിളിച്ച് കെടി ജലീല്‍; നിയമസഭയില്‍ മന്ത്രി ബിന്ദു പറയും, അതുകേട്ട് ലീഗുകാര്‍ക്ക് പിരിഞ്ഞു പോകാം
മലപ്പുറം: തിരൂരിലെ മലയാളം സര്‍വകലാശാലയുടെ ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് കെടി ജലീല്‍ എംഎല്‍എ. തുച്ഛം വിലയ്ക്ക് ഭൂമി സ്വന്തമാക്കിയവരില്‍ നിന്ന് വലിയ തുക നല്‍കി സര്‍ക്കാര്‍ വാങ്ങി എന്ന ആരോപണം നേരിടുന്ന ഇടപാട് വിവാദമായിരിക്കെയാണ് ജലീലിന്റെ പ്രതികരണം.
2016ല്‍ യുഡിഎഫ് ഭരണകാലത്താണ് ഭൂമിക്ക് വില നിശ്ചയിച്ചത് എന്ന് കെടി ജലീല്‍ പറുയുന്നു. അതിന്റെ രേഖയും അദ്ദേഹം പുറത്തുവിട്ടു. എന്നാല്‍ പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2017ല്‍ ഭൂമിയുമായി ബന്ധപ്പെട്ട കളക്ടര്‍ ഒപ്പുവച്ച രേഖകള്‍, അക്കാലത്തെ വാര്‍ത്തകള്‍, കെടി ജലീലിന്റെ തന്നെ ഫേസ്ബുക്ക് കുറിപ്പ് എന്നിവ പങ്കുവച്ചാണ് മുസ്ലിം ലീഗ് അവരുടെ ഭാഗം വിശദീകരിക്കുന്നത്.

ആദ്യ ഉടമസ്ഥരില്‍ നിന്ന് സെന്റിന് 30000 രൂപയ്ക്ക് ഭൂമി വാങ്ങിയവരില്‍ നിന്ന് 1.70 ലക്ഷം കൊടുത്ത് സര്‍വകലാശാലയ്ക്ക് വേണ്ടി ഇടപാട് നടത്തി എന്നതാണ് വിവാദം. ഇതുവഴി രണ്ടാമത്തെ ഉടമസ്ഥര്‍ വലിയ ലാഭം കൊയ്തു. മന്ത്രി വി അബ്ദുറഹ്മാന്റെയും തിരൂരില്‍ ഇടതുപക്ഷത്തിന് വേണ്ടി മല്‍സരിച്ചിരുന്ന ഗഫൂറിന്റെയും ബന്ധുക്കള്‍ ഈ ഇടപാടില്‍ നേട്ടമുണ്ടാക്കിയെന്നും മുസ്ലിം ലീഗ് ആരോപിക്കുന്നു.
15 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. യുഡിഎഫ് ഭരണത്തില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പികെ അബ്ദുറബ്ബും രേഖകളുമായി രംഗത്തെത്തി. യുഡിഎഫ് കാലത്താണോ എല്‍ഡിഎഫ് കാലത്താണോ ഇടപാട് നടന്നത് എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കട്ടെ എന്നു ഫിറോസ് പറഞ്ഞു. ഇതിനുള്ള മറുപടിയായിട്ടാണ് കെടി ജലീലും അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് കാണിച്ചു രംഗത്തുവന്നത്.
കെടി ജലീലിന്റെ കുറിപ്പ് വായിക്കാം: ''ആയിരം വട്ടം തയ്യാർ!
മലയാളം സർവകലാശാലാ ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തിനും ആയിരം വട്ടം തയ്യാർ. UDF സർക്കാറിൻ്റെ കാലത്ത് അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് 17-02-2016 ന് മലപ്പുറം കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന DLPC യോഗത്തിൻ്റെ മിനുട്സ് ഇമേജിൽ കൊടുക്കുന്നു. എല്ലാ ലീഗുകാരും ഒരുവട്ടം അതൊന്ന് മനസ്സിരുത്തി വായിക്കുക. DLPC തീരുമാനപ്രകാരം നിലവിൽ സർവകലാശാലക്ക് വാങ്ങിയ സ്ഥലം ജില്ലാ കളക്ടർ സെൻ്റ് ഒന്നിന് 1,70,000 വില നിശ്ചയിച്ച് 17.02.22016-ന് തന്നെ ഇറക്കിയ വില നിർണ്ണയ സാക്ഷ്യപത്രവും ശ്രദ്ധിക്കുക. അതും ഇമേജിലുണ്ട്.
റബ്ബേ, ആരെയും പേടിക്കേണ്ട! സാക്ഷാൽ "റബ്ബിനെ" ഭയപ്പെടണ്ടേ? അവൻ എല്ലാം കാണുന്നവനും കേൾക്കുന്നവനുമാകുന്നു. ഫിറോസ് ലഭ്യമായ ''ഇമ്മിണി വലിയ" രേഖകൾ ലീഗ് നിയമസഭാ പാർട്ടി ലീഡർക്ക് കൈമാറുക. അദ്ദേഹമോ യൂത്ത്ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ഷംസുദ്ദീനോ മുൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.വി ഇബ്രാഹീമോ സഭയിൽ ഒരു ശ്രദ്ധക്ഷണിക്കലോ അടിയന്തിര പ്രമേയമോ അവതരിപ്പിക്കാൻ പറയുക.
കോഴിക്കോട് വലിയങ്ങാടിയിൽ മൈക്ക് കെട്ടി പ്രസംഗിക്കേണ്ട കാര്യങ്ങളല്ല സർവകലാശാലാ ഭൂമി പ്രശ്നം. അത് സഭക്കകത്ത് കൊണ്ടുവരാൻ തിരൂർ എം.എൽ.എ കുറുക്കോളിയേയോ തിരൂർകാരനായ മണ്ണാർക്കാട് എം.എൽ.എ എൻ ഷംസുദ്ദീനെയോ ചുണയുണ്ടെങ്കിൽ ചുമതലപ്പെടുത്തുക. ബാക്കി സഭയിൽ ആധികാരികമായി ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ: ബിന്ദു പറയും. അതും കേട്ട് എല്ലാ ലീഗുകാർക്കും പിരിഞ്ഞു പോകാം.''
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications