രാമനവമി ആക്രമം; ആഘോഷം സ്നേഹം പങ്കുവെക്കലാണ്, മനുഷ്യരെ കൊല്ലാനല്ല; കെടി ജലീല്‍
രാമനവമി ആഘോഷങ്ങള്‍ക്കിടെ രാജ്യത്തുടനീളം നടന്ന അക്രമ സംഭവങ്ങളില്‍ സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെടി ജലീല്‍ എം ല്‍ എ. ആഘോഷങ്ങൾ സ്നേഹം ചൊരിയാനാണ്, മനുഷ്യരെ കൊല്ലാനല്ലെന്ന് അഭിപ്രായപ്പെടുന്ന എം എല്‍ എ ഹിന്ദുത്വ ശക്തികൾ നാടിൻ്റെ സമാധാനം കെടുത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നും ആരോപിക്കുന്നു.ജനനേതാക്കളെന്ന് പറയപ്പെടുന്നവർ നടത്തുന്ന വിദ്വേഷ പ്രസംഗത്തിനെതിരെ സുപ്രീംകോടതി പ്രകടിപ്പിച്ച അഭിപ്രായം പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എല്‍ എയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ആഘോഷങ്ങൾ സ്നേഹം ചൊരിയാനാണ്, മനുഷ്യരെ കൊല്ലാനല്ല.
ഈ പ്രാവശ്യത്തെ രാമ നവമി ആഘോഷങ്ങൾ ഗുജറാത്ത്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, കർണ്ണാടക, ജാർകണ്ഡ്, ബിഹാർ, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പലയിടത്തും വിദ്വേഷ പ്രചരണത്തിനും അത്യന്തം പ്രകോപനം സൃഷ്ടിക്കുന്നതിനുമാണ് സംഘ് പരിവാരങ്ങൾ ഉപയോഗിച്ചത്. കർണാടകയിലും ബംഗാളിലും ഓരോ പേർ സംഘർഷത്തിലും വെടിവെപ്പിലും കൊല്ലപ്പെട്ടു. ബറോഡയിലും സൂറത്തിലും ഉൾപ്പടെ പല നഗരങ്ങളിലെയും ന്യൂനപക്ഷങ്ങൾ താമസിക്കുന്ന മേഖലകളിൽ അതീവ പ്രകോപനപരമായാണ് ആഘോഷങ്ങൾ തിമർത്തത്.

ഘോഷയാത്രകൾ മണിക്കൂറുകളോളം നിലയുറപ്പിച്ചത് മുസ്ലിം പള്ളികൾക്ക് മുന്നിലാണ്. റംസാൻ കാലത്ത് പള്ളികളിൽ ആരാധനക്കെത്തിയവരെ നോക്കി "മുസ്ലിങ്ങൾ പാക്കിസ്ഥാനിലേക്ക് പോവുക" എന്ന മുദ്രാവാക്യം മുഴക്കിയതായി വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്നേഹവും സന്തോഷവും കളിയാടേണ്ട രാമനവമി ആഘോഷങ്ങൾ പോലും വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്ന കാട്ടാളത്വം ഒരുനിലക്കും അംഗീകരിക്കാനാവില്ല. രാജ്യം ഭരിക്കുന്ന ബി.ജെ.പിയും അവരെ നിയന്ത്രിക്കുന്ന ആർ.എസ്.എസും ഹീനമായ ഇത്തരം തെമ്മാടിത്തങ്ങൾക്കെതിരെ ഒരക്ഷരം മിണ്ടാത്തത് തീർത്തും അപലപനീയമാണ്.
മഹാരാഷ്ട്രയിലെ ഒരു പള്ളിയിൽ കയറി ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ച ഇമാമിനെ അക്രമിക്കുകയും ബലാൽക്കാരം താടി വടിക്കുകയും ചെയ്തതായ റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. കർണ്ണാടകയിൽ നാൽക്കാലിക്കച്ചവടക്കാരനായ ഇദ്രീസ് പാഷയെ ഇന്നലെയാണ് പശു സംരക്ഷകർ ക്രൂരമായി കൊല ചെയ്തത്. ഹിന്ദുത്വ ശക്തികൾ നാടിൻ്റെ സമാധാനം കെടുത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.
ജനനേതാക്കളെന്ന് പറയപ്പെടുന്നവർ നടത്തുന്ന വിദ്വേഷ പ്രസംഗത്തിനെതിരെ സുപ്രീംകോടതി പ്രകടിപ്പിച്ച അഭിപ്രായം പ്രതീക്ഷ നൽകുന്നു. നീതിബോധവും നട്ടെല്ലുമുള്ള ന്യായാധിപൻമാരുടെ തലമുറ വേരറ്റ് പോയിട്ടില്ലെന്ന പ്രഖ്യാപനമാണ് ജസ്റ്റിസ് കെ.എം ജോസഫിൻ്റെ പ്രതികരണം വ്യക്തമാക്കുന്നത്. തല കുനിച്ചു കൊടുക്കാനല്ല ശിരസ്സ് ഉയർത്തിപ്പിടിക്കാനാണ് വർത്തമാന ഇന്ത്യ ഓരോ പൗരനോടും ആവശ്യപ്പെടുന്നത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications