'കെടുകാര്യസ്ഥതയും ദുർവ്യയവും നിയന്ത്രിക്കാൻ കഴിയാത്തതിന്റെ ഭാരം ഉപഭോക്താക്കളുടെ തലയിൽ';കുമ്മനം
തിരുവനന്തപുരം; വൈദ്യുത നിരക്ക് വർധനയ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.വകുപ്പിലെ കെടുകാര്യസ്ഥതയും ദുർവ്യയവുമാണ് ഇത്തരം നിരക്ക് വർധനക്ക് കാരണമെന്ന് കുമ്മനം കുറ്റപ്പെടുത്തി. ആവശ്യത്തിലധികം ഉദ്യോഗസ്ഥരെ വിവിധ തസ്തികകളിൽ കുത്തി നിറച്ച് , ചെലവ് താങ്ങാനാവാതെ വന്നപ്പോൾ അതെല്ലാം ഉപഭോക്താക്കളുടെ മേൽ കെട്ടിയേൽപ്പിച്ചിരിക്കയാണ്.
ഇത് സാധാരണക്കാർക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് വരുത്തി വച്ചിരിക്കുന്നത്.ആഭ്യന്തര സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യതോല്പാദന സാധ്യതകൾ അട്ടിമറിച്ച് പുറത്തു നിന്ന് വൈദ്യുതി വിലയ്ക്ക് വാങ്ങുന്നതാണ് കേരളത്തിൽ അടിക്കടി ചാർജ്ജ് വർദ്ധനക്കിടയാക്കുന്ന പ്രധാന ഘടകമെന്നും കുമ്മനം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിമർശിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

കേരളത്തിലെ വിദ്യുഛക്തി വർദ്ധന ഗാർഹിക ഉപഭോക്താക്കൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും കനത്ത ആഘാതമാണ്. വകുപ്പിലെ കെടുകാര്യസ്ഥതയും ദുർവ്യയവുമാണ് ഇത്തരം ഒരു നിരക്ക് വർദ്ധനക്ക് കാരണം. ആവശ്യത്തിലധികം ഉദ്യോഗസ്ഥരെ വിവിധ തസ്തികകളിൽ കുത്തി നിറച്ച് , ചെലവ് താങ്ങാനാവാതെ വന്നപ്പോൾ അതെല്ലാം ഉപഭോക്താക്കളുടെ മേൽ കെട്ടിയേൽപ്പിച്ചിരിക്കയാണ്.
ഇത് സാധാരണക്കാർക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് വരുത്തി വച്ചിരിക്കുന്നത്.ആഭ്യന്തര സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യതോല്പാദന സാധ്യതകൾ അട്ടിമറിച്ച് പുറത്തു നിന്ന് വൈദ്യുതി വിലയ്ക്ക് വാങ്ങുന്നതാണ് കേരളത്തിൽ അടിക്കടി ചാർജ്ജ് വർദ്ധനക്കിടയാക്കുന്ന പ്രധാന ഘടകം എന്നാണ് ലഭിക്കുന്ന വിവരം.
2021 ൽ കേരളത്തിന്റെ കറന്റ് ഉപയോഗം 26281 മില്ല്യൺ യൂണിറ്റായിരുന്നു. അതിൽ 17552 മില്യൺ യൂണിറ്റും പുറത്തു നിന്ന് വാങ്ങുകയായിരുന്നു. ഇതിന് മാത്രം ചെലവായത് 85 78 കോടി രൂപയാണ്.
കേരളത്തിൽ 128 ചെറുകിട ജലവൈദ്യുത പദ്ധതികൾ മുടങ്ങിക്കിടപ്പുണ്ട്. ഇവ പ്രവർത്തനക്ഷമമാക്കിയാൽ അതിലൂടെ നമുക്ക് 778 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാമെന്നാണ് കണക്ക്. അതായത് ഈ പദ്ധതികളിലൂടെ പ്രതിദിനം 18 മില്യൺ യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാം. അങ്ങനെ വരുമ്പോൾ വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്നത് ഗണ്യമായി കുറയ്ക്കാൻ കഴിയും.
പക്ഷേ, ഇവിടെ ഉല്പാദിപ്പിക്കുന്നതിനേക്കാൾ പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നതിൽ താല്പര്യമുള്ളവരാണ് തദ്ദേശീയ പദ്ധതികൾ അട്ടിമറിക്കുന്നത്. ഇത് നിയന്ത്രിക്കാൻ വൈദ്യുതി മന്ത്രിക്ക് കഴിയുന്നില്ല.
ഉപഭോക്തക്കളിൽ നിന്ന് പിരിച്ചെടുക്കാനുള്ള 2000 കോടി രൂപ സമയബന്ധിതമായി പിരിച്ചെടുക്കുകയും കൂടി ചെയ്താൽ ഇപ്പോഴത്തെ നിരക്ക് വർദ്ധന ഒഴിവാക്കാമായിരുന്നു.24000 ജീവനക്കാർ മാത്രം ആവശ്യമുള്ള സ്ഥാനത്ത് 33 600 പേരാണ് ഇപ്പോൾ ബോർഡിൽ ഉള്ളത്. ദുർവ്യയം നിയന്ത്രിക്കാൻ കഴിയാത്തതിന്റെ ഭാരം ഉപഭോക്താക്കളുടെ തലയിൽ കെട്ടി വച്ചിരിക്കുകയാണിപ്പോൾ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications