എല്ലാത്തിനും കാരണം കണ്ണൂര്‍ ലോബി, ശൈലജയെ മുഖ്യമന്ത്രി കൈവിടില്ല, കാരണം ഇതാണ്
കമ്മ്യൂണിസ്റ്റുകാരി എന്ന വിശേഷണത്തിന് പോലും അര്‍ഹയല്ലാത്ത രീതിയില്‍ മുതലാളിത്തവാദിയായി മന്ത്രി മാറിയിരിക്കുകയാണ്.
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടുകയാണ് പ്രതിപക്ഷം. ബാലാവകാശ കമ്മീഷന് നിയമന വിവാദവും സ്വാശ്രയ പ്രശ്നവും കാരണം മന്ത്രി കെകെ ശൈലജ രാജി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്കാന് ബാധ്യസ്ഥനാണെന്നും എന്നാല്‍ അതിനു പകരം മാവിലായിക്കാരനാണ് താനെന്ന മട്ടിലാണ് പിണറായി വിജയന് പെരുമാറുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് രംഗത്തുവന്നിട്ടുള്ളത്. ശൈലജയെ മുഖ്യമന്ത്രി പുറത്താക്കാത്തതിന് പിന്നില്‍ കണ്ണൂര്‍ ലോബിയുടെ പ്രീതി നഷ്ടമാകുമെന്ന ഭയമാണുള്ളതെന്നും കുമ്മനം പറയുന്നു.

കമ്മ്യൂണിസ്റ്റുകാരിയെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല
കമ്മ്യൂണിസ്റ്റുകാരി എന്ന വിശേഷണത്തിന് പോലും അര്‍ഹയല്ലാത്ത രീതിയില്‍ മുതലാളിത്തവാദിയായി മന്ത്രി മാറിയിരിക്കുകയാണെന്ന് കുമ്മനം പറയുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കിയ മന്ത്രി രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാലാവകാശ കമ്മീഷനില്‍ അനധികൃത നിയമനം
ബാലാവകാശ കമ്മീഷന് നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയതിന് ഹൈക്കോടതി മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയടക്കമുള്ളവര്‍ കാരണമാണ് സ്വാശ്രയ വിദ്യാഭ്യാസം കുട്ടിച്ചോറായതെന്നും അദ്ദേഹം ആരോപിക്കുന്നു.

കണ്ണൂര്‍ ലോബിയുടെ പ്രീതി
കണ്ണൂര്‍ ലോബിയുടെ പ്രീതി നഷ്ടമാകുമെന്ന ഭയത്താലാണ് മുഖ്യമന്ത്രി ആരോഗ്യ മന്ത്രിക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തതെന്നും കുമ്മനം ആരോപിക്കുന്നു.

ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
ആരോഗ്യ വിദ്യാഭ്യാസ മേഖല സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതിയ മന്ത്രിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ വിമര്‍ശനം പോലും അംഗീകരമായി കണക്കാക്കുന്ന മന്ത്രിയുടെ നിലപാട് വിചിത്രമാണെന്നും കുമ്മനം പറയുന്നു.

അധികാരത്തില്‍ തുടരാന്‍ അവകാശമില്ല
സ്വാശ്രയ വിഷയത്തിന് പിന്നാലെ ബാലാവകാശ കമ്മീഷന് നിയമനത്തിലും മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാന്‍ മന്ത്രിക്ക് അര്‍ഹതയില്ലെന്നും കുമ്മനം പറയുന്നു.

സ്വന്തക്കാരനെ നിയമിച്ചു
ബാലാവകാശ കമ്മീഷന് നിയമനത്തില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിരുന്നിട്ടും കമ്മീഷന് അംഗമായി സ്വന്തക്കാരനെയാണ് മന്ത്രി നിയമിച്ചത്. ഇതിന് പിന്നാലെയാണ് സ്വാശ്രയ വിഷയത്തില്‍ മന്ത്രിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
-
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; തുഷാർ വെള്ളാപ്പള്ളി മത്സരത്തിനില്ല? -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
ബംഗാളിൽ 'സുവേന്ദു vs മമത'; ബിജെപിയുടെ ആദ്യ പട്ടികയിൽ തീപാറും പോരാട്ടം! -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും












Click it and Unblock the Notifications