കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും കോടതിയില്‍; നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി നല്‍കി

  • By Desk
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും സാക്ഷിവിസ്താരത്തിന് കോടതിയില്‍ ഹാജരായി. ആദ്യം കുഞ്ചാക്കോ ബോബനെയാണ് വിസ്തരിച്ചത്. നേരത്തെ രണ്ടുതവണ ഹാജരാകാന്‍ കുഞ്ചാക്കോ ബോബനോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷൂട്ടിങ് തിരക്കിലാണെന്ന് കാണിച്ച് കുഞ്ചാക്കോ ബോബന്‍ പ്രത്യേക അവധി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. പിന്നീടാണ് ഇന്ന് ഹാജരായത്. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതി ദിലീപിന് പകയുണ്ടായിരുന്നു എന്നതിനുള്ള തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സിനിമാ താരങ്ങളെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിക്കുന്നത്.

Ku

ഇതുവരെ ഒട്ടേറെ താരങ്ങളെ വിസ്തരിച്ചിട്ടുണ്ട്. ഇതില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാത്രമാണ് കൂറ് മാറിയത്. ഇദ്ദേഹം ദിലീപിന് അനുകൂലമായിട്ടാണ് കോടതിയില്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് ഇടവേള ബാബുവിനെ പ്രോസിക്യൂഷന്‍ കൂറുമാറിയതായി പ്രഖ്യാപിച്ചു. നേരത്തെ പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വിരുദ്ധമായ മൊഴിയാണ് അദ്ദേഹം കോടതിയില്‍ നല്‍കിയത്.

ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് നടി അമ്മയില്‍ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ഇടവേള ബാബു നേരത്തെ പോലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടി പരാതിപ്പെട്ടതായി ഓര്‍മയില്ലെന്നാണ് ഇടവേള ബാബു കോടതിയില്‍ പറഞ്ഞത്.

സിപിഎം കേരള നേതാക്കള്‍ വീണ്ടും പാലംവലിച്ചു; യെച്ചൂരിയെ മല്‍സരിപ്പിക്കില്ല, കോണ്‍ഗ്രസ് പിന്തുണ വേണ്ടസിപിഎം കേരള നേതാക്കള്‍ വീണ്ടും പാലംവലിച്ചു; യെച്ചൂരിയെ മല്‍സരിപ്പിക്കില്ല, കോണ്‍ഗ്രസ് പിന്തുണ വേണ്ട

കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് ആക്രമണം നടന്നതെന്ന് പോലീസ് ആരോപിക്കുന്നു. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും നടിക്കെതിരെ പ്രതികാര നടപടികള്‍ ദിലീപ് എടുത്തിരുന്നുവെന്നും തെളിഞ്ഞാല്‍ പ്രോസിക്യൂഷന്‍ വാദത്തിന് ബലം ലഭിക്കും. ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കണമെങ്കില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ മൊഴി നിര്‍ണായകമാണ്.

സൗദിയും റഷ്യയും ഉടക്കി; എണ്ണവില കുത്തനെ കുറച്ച് സൗദിയുടെ തിരിച്ചടി, 29 വര്‍ഷത്തെ താഴ്ചയില്‍ എണ്ണസൗദിയും റഷ്യയും ഉടക്കി; എണ്ണവില കുത്തനെ കുറച്ച് സൗദിയുടെ തിരിച്ചടി, 29 വര്‍ഷത്തെ താഴ്ചയില്‍ എണ്ണ

ആക്രമിക്കപ്പെട്ട നടി, മഞ്ജുവാര്യര്‍, ഗീതു മോഹന്‍ദാസ്, ബിന്ദു പണിക്കര്‍, സിദ്ദീഖ്, രമ്യ നമ്പീശന്‍ തുടങ്ങിയവരുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. സംയുക്ത വര്‍മയെ സാക്ഷി വിസ്താരത്തില്‍ നിന്ന് ഒഴിവാക്കി. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കാനാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.

2017ലാണ് കേസിന് ആസ്പദമായ സംഭവം. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ അറസ്റ്റിലായ കേസില്‍ പിന്നീടാണ് ദിലീപ് പിടിയിലായത്. 85 ദിവസം കഴിഞ്ഞ ശേഷമാണ് ദിലീപിന് കേസില്‍ ജാമ്യം ലഭിച്ചത്.

English summary
Kunchacko Boban appears before Court in Actress Attack Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X