Get Updates
Get notified of breaking news, exclusive insights, and must-see stories!

14 കാരന്റെ മരണം, പിന്നില്‍ കുണ്ടറ പ്രതി!! മറ്റൊരു പെണ്‍കുട്ടിയെ കൂടി ഇയാള്‍....കേസ് മുറുകും

മരിച്ച കുട്ടിയുടെ അമ്മ പരാതി നല്‍കി

കൊല്ലം: പേരക്കുട്ടിയായ ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതിക്കെതിരേ വേറെയും കേസുകള്‍ വരുന്നു. മറ്റൊരു പരാതി കൂടി ഇയാള്‍ക്കെതിരേ പോലീസിനു ലഭിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കൊട്ടാരക്കര ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ ചുമതല.

പുതിയ കേസ്

2010ല്‍ 14 കാരനെ കൊലപ്പെടുത്തിയത് ഇയാളാണെന്ന് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി. പ്രതിയുടെ അയല്‍വാസി കൂടിയായ കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിനു പിന്നില്‍ പ്രതിയാണെന്ന് അന്നു തന്നെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷെ അന്നു തങ്ങള്‍ നല്‍കിയ പരാതി പോലീസ് കാര്യമായി എടുത്തില്ലെന്നും ഇവര്‍ വ്യക്തമാക്കി.

 മറ്റൊരു പെണ്‍കുട്ടി കൂടി

ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയെക്കൂടി പ്രതി പീഡിപ്പിച്ചതായി പോലീസ് അറിയിച്ചു. 13 കാരിയാണ് പീഡനത്തിന് ഇരയായത്. ഇതേക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു

മൊഴി നല്‍കി

പ്രതിക്കെതിരേ ഈ പെണ്‍കുട്ടി കോടതിയില്‍ രഹസ്യമൊഴി നല്‍കി. പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ 10 വയസ്സുകാരിയെ പ്രതി പീഡിപ്പിക്കുന്നത് കണ്ടുവെന്നാണ് കുട്ടി മൊഴി നല്‍കിയത്. തന്നെയും പ്രതി പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി

പരിശോധനയില്‍ തെളിഞ്ഞു

ഈ പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. ഇതോടെ പ്രതിക്കെതിരേ മറ്റൊരു കേസ് കൂടി പോലീസ് ചുമത്തും.

പരാതി കളവ്

2015ല്‍ പിതാവ് മകളെ പീഡിപ്പിച്ചെന്നു ആരോപിച്ച് അമ്മയും പ്രതിയായ മുത്തച്ഛനും ചേര്‍ന്നു നല്‍കിയ പരാതി കളവാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടി മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാവാന്‍ തയ്യാറായിരുന്നില്ലെന്നാണ് അന്നു പോലീസ് അറിയിച്ചത്. എന്നാല്‍ പ്രതി പോലീസില്‍ സ്വാധീനം ചെലുത്തി വൈദ്യ പരിശോധനാ ഫലം അട്ടിമറിക്കുകയായിരുന്നുവെന്നാണ് സംശയം.

പ്രതിയുടെ അറസ്റ്റ്

ഞായറാഴ്ചയാണ് പ്രതിയായ മുത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്ത്. നേരത്തേ കേസില്‍ സഹകരിക്കാന്‍ തയ്യാറാവാതിരുന്ന പെണ്‍കുട്ടിയുടെ അമ്മ കൗണ്‍സിലിങിനു ശേഷം നിലപാട് മാറ്റിയതും പ്രതിയെ പിടികൂടാന്‍ സഹായിച്ചു. പേരക്കുട്ടിയെ പ്രതി പീഡിപ്പിക്കുന്നത് കണ്ടിരുന്നെന്നുള്ള മുത്തശ്ശിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായാകമായത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഞെട്ടിക്കുന്നതായിരുന്നു പെണ്‍കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടി ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നെന്നും പരിശോധനില്‍ തെളിഞ്ഞിരുന്നു.

പുരുഷന്‍മാരെയും പീഡിപ്പിച്ചു

കൊല്ലത്തെ ഒരു അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതി. പിന്നീട് ഇയാള്‍ ഒരു സ്വകാര്യ ലോഡ്ജില്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. പുരുഷന്‍മാരെയും പ്രതി പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്കു ഇരയാക്കിയതായി കണ്ടെത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+