വിക്ടർ, ഈ കശ്മലനെ മുത്തച്ഛന്‍ എന്ന് വിളിക്കരുത്... ആ കുരുന്നിനോട് ചെയ്തത്; കുഞ്ഞിൻറെ അമ്മയുമായും
കുണ്ടറ: പത്ത് വയസ്സുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുത്തച്ഛനെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു.
അതി ക്രൂരമായ പീഡനങ്ങളാണ് മുത്തച്ഛന്‍ എന്ന ഈ കൊടും ക്രിമിനലില്‍ നിന്ന് ആ പെണ്‍കുട്ടി നേരിട്ടത്. ഇതെല്ലാം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു എന്നതാണ് സത്യം. എന്നിട്ടും എന്തുകൊണ്ട് അവര്‍ ഒന്നും ചെയ്തില്ല?
മരിക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് പോലും പെണ്‍കുട്ടി അതിക്രൂരമായ പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയായി. സ്വന്തം ഭര്‍ത്താവ് മകളെ ഉപദ്രവിക്കുന്നു എന്ന് പരാതി നല്‍കിയ അമ്മ എന്തുകൊണ്ട് സ്വന്തം അച്ഛന്റെ കാര്യത്തില്‍ നിശബ്ദത പാലിച്ചു? അതിനുള്ള ഉത്തരം അതിലേറെ ഞെട്ടിക്കുന്നതാണ്.
കുണ്ടറയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് സ്വന്തം മുത്തച്ഛനാല്‍ ആയിരുന്നു. അമ്മയുടെ അച്ഛന്‍. വിക്ടര്‍ എന്ന ആ നരാധമനെ പോലീസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു.
ഞണ്ട് വിജയന്‍ എന്നാണ് വിക്ടര്‍ അറിയപ്പെടുന്നത്. കൊല്ലത്തെ ഒരു സീനിയര്‍ ക്രിമിനല്‍ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു ഇയാള്‍. പിന്നീട് ഒരു ലോഡ്ജിന്റെ മാനേജര്‍ ആയി.
മകളുടെ വീടിന്റെ തൊട്ടടുത്ത് വീടും സ്ഥലവും വാങ്ങി ആയിരുന്നു വിക്ടറും ഭാര്യയും താമസിച്ചിരുന്നത്. ഇത് ഇയാളുടെ ക്രൂര പീഡനങ്ങള്‍ കുറേ കൂടി എളുപ്പത്തിലാക്കി.
ഒന്നോ രണ്ടോ ദിവസം മുമ്പ് തുടങ്ങിയ പീഡനം ആയിരുന്നില്ല ഇത്. ഒരു വര്‍ഷത്തോളം പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയും ഇയാളുടെ ഉപദ്രവങ്ങള്‍ക്ക് ഇരയായി.
ലൈംഗികാവയവങ്ങള്‍ വളര്‍ച്ച പോലും എത്താത്ത ആ കുട്ടിയെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്കാണ് ഇയാള്‍ ഇരയാക്കിയത്. പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചാല്‍ ഏത് കഠിനഹൃദയനും തകര്‍ന്ന് പോകും.
പെണ്‍മക്കളെ ഭര്‍ത്താവ് പീഡിപ്പിക്കുന്നു എന്ന് പറഞ്ഞ പോലീസില്‍ പരാതി നല്‍കിയ ആളാണ് മരിച്ച കുട്ടിയുടെ അമ്മ. ഇതിന് ശേഷം ഇവര്‍ വിക്ടറിന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. ഭര്‍ത്താവിനെതിരെ പരാതിപ്പെട്ട സ്ത്രീ പക്ഷേ അച്ഛനെതിരെ ഒന്നും മിണ്ടിയില്ല.
ആത്മഹത്യ ചെയ്ത കുട്ടിയുടെ അമ്മയും വിക്ടറും ആയി അരുതാത്ത ബന്ധം ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു എന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മ അന്വേഷണത്തിനോട് തുടക്കം മുതലേ മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു.
മുത്തച്ഛന്‍ വീട്ടിലുണ്ടാകുമ്പോള്‍ വീടിനകത്ത് കയറാന്‍ പോലും പെണ്‍കുട്ടിയ്ക്ക് ഭയമായിരുന്നുവത്രെ. ഈ സമയങ്ങളില്‍ പരമാവധി നേരം പെണ്‍കുട്ടി വീടിന് പുറത്ത് തന്നെ കഴിച്ചുകൂട്ടുകയായിരുന്നു പതിവ്.
പെണ്‍കുട്ടിയോട് വളരെ ക്രൂരമായാണ് വിക്ടര്‍ ഇടപെട്ടിരുന്നത്. കുടിക്കാന്‍ വെള്ളം പോലും കൊടുക്കരുതെന്ന് പോലും ഇയാള്‍ പറഞ്ഞിരുന്നത്രെ.
വിക്ടറിന്റെ ശല്യം രൂക്ഷമായപ്പോള്‍ പെണ്‍കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് അമ്മ താമസം മാറി. പക്ഷേ വീട് തൊട്ടടുത്ത് തന്നെ ആയിരുന്നതിനാല്‍ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല
വിക്ടറിന്റെ പീഡനം സംബന്ധിച്ച് മകളും കുട്ടികളും മുത്തശ്ശിയോടും പലതവണ പരാതി പറഞ്ഞിരുന്നു. ഒടുവില്‍ മുത്തശ്ശിയുടേയും ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരിയുടേയും മൊഴി തന്നെയാണ് വിക്ടറിന്റെ അറസ്റ്റിലേക്ക് നയിച്ചതും.
വിക്ടര്‍ മറ്റൊരു പെണ്‍കുട്ടിയെ കൂടി ഇത്തരത്തില്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് വിക്ടര്‍. പുരുഷന്‍മാരെ പോലും വെറുതേവിടാത്ത ആള്‍. പുരുഷന്‍മാരെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനായി ഇയാള്‍ ഉപയോഗിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
പെണ്‍കുട്ടി മരിച്ചതിന് ശേഷം അന്വേഷണവുമായി ഒരു തരത്തിലും സഹകരിക്കാതിരുന്നത് അമ്മയായിരുന്നു. പോലീസിന് ഏറെ സംശയം ജനിപ്പിച്ച സംഗതി ആയിരുന്നു ഇത്. സ്വന്തം അച്ഛന്‍ തന്നെയാണ് ഇതെല്ലാം ചെയ്തത് എന്ന് ഇവര്‍ക്ക് പൂര്‍ണ ബോധ്യം ഉണ്ടായിരുന്നു എന്നതാണ് സത്യം.
ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകളാണ് ഉണ്ടായിരുന്നത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തിനാണ് ഇയാള്‍ ആ കുട്ടിയെ ഇത്രയധികം ഉപദ്രവിച്ചത്....