കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റിപ്പുറത്തെ ജനനേന്ദ്രിയം മുറിച്ച കേസ് ഒത്തുതീർപ്പാകുന്നു! യുവതിയെ തടഞ്ഞപ്പോൾ അബദ്ധത്തിൽ...

സെപ്റ്റംബർ 21നാണ് കുറ്റിപ്പുറത്തെ ലോഡ്ജിൽ വെച്ച് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ജനനേന്ദ്രിയം മുറിച്ച കേസ് വഴിത്തിരിവില്‍ | Oneindia Malayalam

കൊച്ചി: ഏറെ വിവാദമുണ്ടാക്കിയ കുറ്റിപ്പുറത്തെ ജനനേന്ദ്രിയം മുറിച്ച കേസിന് പരിസമാപ്തിയാകുന്നു. പ്രശ്നങ്ങളും വഴക്കുകളും മറന്ന് ഒരുമിച്ച് ജീവിക്കാൻ തയ്യാറാണെന്ന് ജനനേന്ദ്രിയത്തിന് മുറിവേറ്റ യുവാവും, ജനനേന്ദ്രിയം മുറിച്ച യുവതിയും ഹൈക്കോടതിയെ അറിയിച്ചു. യുവതി നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചത്.

സ്വർണ്ണാഭരണങ്ങളിൽ കൃത്രിമം! കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ കുവൈത്ത് ശാഖയിൽ റെയ്ഡ്!സ്വർണ്ണാഭരണങ്ങളിൽ കൃത്രിമം! കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ കുവൈത്ത് ശാഖയിൽ റെയ്ഡ്!

മാളിലെ പാർക്കിംഗ് ഏരിയയിൽ നിൽക്കുമ്പോൾ ശ്രദ്ധിക്കുക! ആറു മാസം ഗർഭിണിയായ യുവതി കൊല്ലപ്പെട്ടത് ഇങ്ങനെമാളിലെ പാർക്കിംഗ് ഏരിയയിൽ നിൽക്കുമ്പോൾ ശ്രദ്ധിക്കുക! ആറു മാസം ഗർഭിണിയായ യുവതി കൊല്ലപ്പെട്ടത് ഇങ്ങനെ

തിരൂർ പുറത്തൂർ സ്വദേശിയായ യുവാവിനെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കാണിച്ചാണ് പാലക്കാട് സ്വദേശിനിയായ യുവതി ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. സെപ്റ്റംബർ 21നാണ് കുറ്റിപ്പുറത്തെ ലോഡ്ജിൽ വെച്ച് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് യുവതി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ഹേബിയസ് കോർപ്പസ്...

ഹേബിയസ് കോർപ്പസ്...

തന്നെ വിവാഹം കഴിച്ച യുവാവിനെ വീട്ടുകാർ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് യുവതി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. ജനനേന്ദ്രിയം മുറിച്ച കേസിൽ അറസ്റ്റിലായിരുന്ന യുവതി, ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്.

 യുവാവ് കോടതിയിൽ...

യുവാവ് കോടതിയിൽ...

ഹേബിയസ് കോർപ്പസ് ഹർജിയിൽ മലപ്പുറം പുറത്തൂർ സ്വദേശിയായ യുവാവിനെ പോലീസ് ഹൈക്കോടതിയിൽ ഹാജരാക്കി. തുടർന്നാണ് യുവതിയോടൊപ്പം ജീവിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് യുവാവ് കോടതിയെ അറിയിച്ചത്. ജനനേന്ദ്രിയത്തിലെ മുറിവ് അബദ്ധത്തിൽ സംഭവിച്ചതാണെന്നും, യുവതി മുറിച്ചതല്ലെന്നും യുവാവ് ഹൈക്കോടതിയിൽ വ്യക്തമാക്കി.

അനുവാദം...

അനുവാദം...

യുവാവിന്റെ വിശദീകരണം കേട്ട ഹൈക്കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിച്ചു. തുടർന്നാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. തങ്ങൾ വിവാഹിതരാണെന്നും, വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അദ്ദേഹത്തെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നുമാണ് പാലക്കാട് സ്വദേശിനിയായ യുവതി ഹൈക്കോടതിയിൽ ആരോപിച്ചിരുന്നത്.

കുവൈത്തിൽ...

കുവൈത്തിൽ...

2017 ഏപ്രിൽ 12ന് പാലക്കാട്ടെ ഒരു ഖാസിയുടെ കാർമികത്വത്തിലാണ് വിവാഹം നടന്നത്. ഇതിനുപിന്നാലെ യുവാവ് കുവൈത്തിൽ പോയി. എന്നാൽ വിവാഹം നടന്ന കാര്യം യുവാവിന്റെ വീട്ടുകാർക്ക് അറിയില്ലായിരുന്നു. തുടർന്ന് യുവാവ് തിരികെ നാട്ടിലെത്തിയപ്പോൾ യുവതിയോടൊപ്പം കുറ്റിപ്പുറത്തെ ലോഡ്ജിൽ മുറിയെടുത്തു. വീട്ടുകാരുടെ എതിർപ്പ് മാറിയില്ലെന്നറിഞ്ഞ യുവതി മനോവിഷമം മൂലം ബ്ലേഡ് കൊണ്ട് കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചു. ഇത് തടയുന്നതിനിടെ ജനനേന്ദ്രിയത്തിൽ അബദ്ധത്തിൽ മുറിവേൽക്കുകയായിരുന്നു എന്നാണ് ഇരുവരും കോടതിയിൽ പറഞ്ഞത്.

സെപ്റ്റംബറിൽ...

സെപ്റ്റംബറിൽ...

2017 സെപ്റ്റംബർ 21നാണ് കുറ്റിപ്പുറത്തെ ലോഡ്ജിൽ വെച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെന്ന വാർത്ത പുറത്തുവന്നത്. യുവാവിനോടൊപ്പം ലോഡ്ജിലുണ്ടായിരുന്ന യുവതിയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. ഈ കേസാണ് ഇപ്പോൾ ഒത്തുതീർപ്പിലേക്കെത്തുന്നത്.

English summary
kuttippuram genitial organ chop case;hearing in highcourt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X