യുഎഇയും സൗദി അറേബ്യയും മാത്രമല്ല, കുവൈത്തും ഇന്ത്യയിലേക്ക് വരുന്നു: വന്‍തോതില്‍ ക്രൂഡ് ഓയില്‍ സംഭരിക്കും
അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ ഉത്പാദന രംഗത്ത് നാമമാത്രമായ പങ്ക് മാത്രമുള്ള രാജ്യമാണ് ഇന്ത്യ. സ്വന്തം ആവശ്യത്തിന് വേണ്ട ക്രൂഡ് ഓയിലിന്റെ 85 ശതമാനത്തോളവും ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു. അടിസ്ഥാനപരമായി ഇറക്കുമതി രാഷ്ട്രമാണെങ്കിലും യൂറോപ്പിലേക്കും മറ്റും വലിയ തോതില്‍ എണ്ണ ഇന്ത്യ കയറ്റുമതി ചെയ്യുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ രാജ്യത്തെ വിവിധ റിഫൈനറികളില്‍ ശേഖരിച്ചതിന് ശേഷം കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ വിശാഖപട്ടണം, മംഗലാപുരം, പാദൂർ തുടങ്ങിയ ഇടങ്ങളിലായി വലിയ കരുതല്‍ ശേഖര സംഭരണ കേന്ദ്രങ്ങളും ഇന്ത്യക്കുണ്ട്. അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC), സൗദി അരാംകോ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇത്തരം സംഭരണ കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നത്.

യു എ ഇ, സൗദി അറേബ്യന്‍ കമ്പനികള്‍ക്ക് പുറമെ ഇപ്പോഴിതാ കുവൈറ്റിൻ്റെ പൊതുമേഖലാ എണ്ണക്കമ്പനിയായ കുവൈറ്റ് പെട്രോളിയം കോർപ്പറേഷനും ( കെ പി സി) ഇന്ത്യയുടെ സ്ട്രാറ്റജിക്കല്‍ കരുതൽ ശേഖര പങ്കാളികളാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. സ്ട്രാറ്റജിക് പെട്രോളിയം റിസർവിൻ്റെ (എസ് പി ആർ) രണ്ടാം ഘട്ടത്തില്‍ കുവൈത്തിനേയും ഭാഗമാക്കാന്‍ ഇന്ത്യക്കും താല്‍പര്യമുണ്ട്. എസ് പി ആർ രണ്ടാം ഘട്ടത്തിന്റെ വിശദാംശങ്ങള്‍ 2022 നവംബറിൽ കെ പി സിയുമായി പങ്കുവെച്ചതായി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പാർലമെന്റില്‍ അറിയിച്ചു.
ഒഡീഷയിലെ ചന്ദിഖോളിൽ 4 ദശലക്ഷവും, കർണാടകയിലെ പാദൂരിൽ 2.5 ദശക്ഷവും മെട്രിക് ടണ്‍ ശേഷിയുള്ള സംഭരണ കേന്ദ്രങ്ങളാണ് രണ്ടാം ഘട്ടത്തില്‍ ഇന്ത്യ നിർമ്മിക്കാന്‍ പോകുന്നത്. ഈ പ്രവർത്തികളുമായി പെട്രോളിയം വകുപ്പ് മുന്നോട്ട് പോകുന്നതിന് ഇടയിലാണ് 2021-ൽ കേന്ദ്ര കാബിനറ്റ് അംഗീകരിച്ച പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.
സൗദി അരാംകോയും അഡ്നോക്കും രണ്ടാംഘട്ടത്തിലും ഇന്ത്യയുടെ പ്രധാന പങ്കാളികളായി തുടരും. എസ്പിആർ പദ്ധതിയുടെ ആദ്യ ഘട്ടത്തിൻ്റെ ഭാഗമായി വിശാഖപട്ടണം (1.33 എം എം ടി), മംഗലാപുരം (1.5 എം എം ടി), പാദൂർ (2.5 എം എം ടി) എന്നിവിടങ്ങളിളായി ആകെ 5.33 എം എം ടി ശേഷിയില്‍ ക്രൂഡ് ഓയില്‍ കരുതല്‍ ശേഖര സംഭരണികള്‍ പ്രവർത്തിക്കുന്നുണ്ട്.
അഡ്നോക് ഇതിനകം തന്നെ 5.86 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ മംഗലാപുരത്ത് സംഭരിച്ചിട്ടുണ്ട്. 2018-ൽ, പാദൂർ കേന്ദ്രത്തിൽ അധിക ക്രൂഡ് ഓയിൽ സംഭരിക്കുന്നതിനായി ഇന്ത്യയുടെ പ്രത്യേക കരാറിലും യു എ ഇ കമ്പനി ഏർപ്പെട്ടിട്ടുണ്ട്. അബുദാബി ഓൺഷോർ ബ്ലോക്ക് 1 ൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവരുന്നതിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയെന്ന ലക്ഷ്യത്തോടും കൂടിയാണ് ഇന്ത്യയിലെ സംഭരണ കേന്ദ്രങ്ങളില്‍ യു എ ഇ ക്രൂഡ് ഓയില്‍ ശേഖരിക്കുന്നത്. എന്നാല്‍ അഡ്നോക്കും ഇന്ത്യയും ഇതുവരെ ഇത്തരമൊരു ഇടപാടിലേക്ക് മാറിയിട്ടില്ല. സംഭരണ കേന്ദ്രങ്ങളിലെ ക്രൂഡ് ഓയില്‍ ആവശ്യാനുസരണം ഇന്ത്യന്‍ വിപണിയിലേക്ക് തന്നെയാണ് എത്തുന്നത്.
ഊർജ ഇറക്കുമതിക്കായി ജി സി സി രാഷ്ട്രങ്ങളേയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. ക്രൂഡ് ഓയിലിൻ്റെ 35ശതമാനവും ഗ്യാസ് ഇറക്കുമതിയുടെ 70 ശതമാനം ഈ രാജ്യങ്ങളില്‍ നിന്നാണ്. റഷ്യയുടെ കടന്ന് വരവോടെയൊണ് ക്രൂഡ് ഓയിലിന്റെ വിവിഹിതത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തി തുടങ്ങിയത്. എന്നിരുന്നാലും ജി സി സി രാജ്യങ്ങളുമായുള്ള ഊർജ സഹകരണം ശക്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അറിയിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications