ആത്മഹത്യ ഭീഷണിയുമായി ഭൂവുടമകൾ: മൂന്നാം ദിവസവും ദേശീയപാത സർവ്വെ നടപടി തടസ്സപ്പെട്ടു.
വടകര: ആത്മഹത്യ ഭീഷണിയുമായി ഭൂവുടമകൾ രംഗത്തെത്തിയതിനെ തുടർന്ന് മൂന്നാം ദിവസവും ദേശീയപാത സ്ഥലമെടുപ്പ് സർവ്വെ നടപടികൾ മുടങ്ങി. അഴിയൂർ പഞ്ചായത്തിലെ മുക്കാളിയിൽ ശനിയാഴ്ച്ച കാലത്ത് പത്ത് മണിയോടെയാണ് ലാൻഡ് അക്വസിഷൻ റവന്യു ഉദ്യോഗസ്ഥസംഘം സർവ്വെക്കായി എത്തിയത്.
ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്താന്‍ ഇനിയും വൈകും.. മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല
സ്ത്രീകളടക്കമുള്ളവർ മണ്ണെണ്ണ കേനുമായി റവന്യു ഉദ്യോഗസ്ഥർക്ക് മുന്നിൽ ആത്മഹത്യ ഭീഷണിയുമായായി നിലയുറപ്പിക്കുകയായിരുന്നു. ഇവർക്ക് പിന്തുണയുമായി കർമ്മസമിതി നേതാക്കളും, പ്രവർത്തകരും എത്തിയിരുന്നു. ഉദ്യോഗസ്ഥർക്ക് സഹായവുമായി ചോമ്പാൽ പോലീസും രംഗത്ത് വന്നിരുന്നു.. ഭൂവുടമകളും, റവന്യു ഉദ്യോഗസ്ഥരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. ഭൂവുടമ മണ്ണെണ്ണ കേനെടുക്കാൻ ശ്രമിച്ചതോടെ സർവ്വെ സംഘവും, പോലീസും സ്ഥലം വിടുകയായിരുന്നു.
പ്രശ്നം വഷളാകുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം നൽകിയ മുന്നറിയിപ്പാണ് പോലീസ് സ്ഥലത്തുനിന്ന് മാറിയതിനു പിന്നിലെന്ന് സൂചനയുണ്ട്. കർമ്മസമിതി പ്രവർത്തകർ തമ്പടിച്ചെങ്കിലും സർവ്വെ സംഘം പിന്നീട് സ്ഥലത്തെത്തിയില്ല. ജില്ലാ ഭരണകൂടം ദുരഭിമാനം വെടിഞ്ഞു ചർച്ചകൾക്ക് തെയ്യാറാകണമെന്ന് കർമ്മസമിതി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. സമരപരിപാടി ചർച്ചചെയ്യാൻ ഇന്ന് (ഞായർ) വൈകിട്ട് മൂന്നിന് മുട്ടുങ്ങൽ എൽ പി സ്‌കൂളിൽ കർമ്മസമിതി യോഗം ചേരും.
യൂണിറ്റ് മുതൽ ജില്ലാതലം വരെയുള്ള ഭാരവാഹികൾ പങ്കെടുക്കും. മാർക്കറ്റ് വിലയും, പുനരധിവാസവും മുൻകൂർ പ്രഖ്യാപിച്ച് നടപ്പിലാക്കുന്നതുവരെ സർവ്വെ നടപടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കർമ്മസമിതിപ്രവർത്തകർ മുക്കാളി ടൗണിൽ പ്രകടനവും, വിശദീകരണയോഗവും സംഘടിപ്പിച്ചു. സംസ്ഥാനസമിതിയംഗം പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ എ ടി മഹേഷ് കെ.സുരേഷ്, കെ. കുഞ്ഞിരാമൻ, അബു തിക്കോടി,കെ. അൻവർ ഹാജി, പി. കെ. കുഞ്ഞിരാമൻ, പി. കെ. നാണു, മൊയ്തു അഴിയൂർ, കെ. വി. മോഹൻദാസ്, പി. രാഘവൻ എന്നിവർ സംസാരിച്ചു.
മുക്കത്ത് അനധികൃതമായി ലോറിയില്‍ കടത്തിയ ഒരു ടണ്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി
ചുണ്ടിലും മൂക്കിലും സർജറി.. ത്വക്കിനും സ്തനത്തിനും ലേസർ! ശ്രീദേവിയെ കൊന്നത് സൗന്ദര്യമോഹം?