സംസ്ഥാനത്ത് വന്‍ കള്ളനോട്ട് വേട്ട: കോഴിക്കോട് നിന്ന് 20ലക്ഷത്തിലധികം രൂപയും അച്ചടിയന്ത്രവും പിടികൂടി
തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നായി ലക്ഷങ്ങളുടെ കള്ളനോട്ടുകളുമായി 5 പേരെ പോലീസ് പിടികൂടി. ആറ്റിങ്ങലില്‍ നിന്നാണ് അദ്യം ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി 4 പേര്‍ പോലീസ് പിടിയിലാവുന്നത്. 2000, 200, 500 രൂപയുടെ കള്ളനോട്ടുകളാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തു.
പൊട്ടിത്തെറിച്ച് പിജെ ജോസഫ്; മുന്നണി വിടുമെന്ന ഭീഷണിയില്‍ യുഡിഎഫ് വഴങ്ങി, ശക്തി ഉടന്‍ കാണാം
ആറ്റിങ്ങലില്‍ നിന്ന് പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സ്വദേശിയായ ഷമീറിന്‍റെ കുന്ദംഗലത്തെ വീട്ടിലും ഫറോക്കിലും റെയ്ഡ് നടത്തിയത്. ഫറോക്കില്‍ നടത്തിയ റെയ്ഡില്‍ 2,40,000 രൂപയുടെ കള്ളനോട്ടും നോട്ട് അച്ചടിക്കുന്ന യന്ത്രവും കണ്ടെടുത്തിട്ടുണ്ടെന്നും സംഭവത്തിലെ മുഖ്യപ്രതി ഷമീര്‍ ആണെന്നും പൊലീസ് പറഞ്ഞു. കോടമ്പുഴയില്‍ വീട് വാടകക്കെടുത്തായിരുന്നു വ്യാജനോട്ട് അച്ചടിച്ചത്. കള്ളനോട്ട് കൈവശം വച്ച ഫറോക്ക് സ്വദേശിയായ റഷീദിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കുന്ദമംഗലത്തെ ഷമീറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ്. ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയത് . നോട്ടടിക്കുന്ന യന്ത്രവും 20 ലക്ഷം രൂപ പിടിച്ചെടുത്തെന്നെന്നാണ് വിവരം. ഷമീർ അച്ചടിച്ച നോട്ടുകൾ കോഴിക്കോടു നിന്ന് ആറ്റിങ്ങലിൽ വിതരണത്തിന് കൊണ്ടുവന്നതാണെന്നും പോലീസ് അറിയിച്ചു.
കോണ്‍ഗ്രസ് കണ്ണുരൂട്ടി, ജോസഫ് വഴങ്ങി; സെബാസ്റ്റ്യന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്