കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചാണക സംഘിയുടെ വാറോല വന്നിരിക്കുന്നു, മാപ്പും പറയില്ല ഒരു കോപ്പും പറയില്ല'; തുറന്നടിച്ച് റിജില്‍ മാക്കുറ്റി

Google Oneindia Malayalam News

കണ്ണൂര്‍: റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയ്ക്കിടെ ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന പരാമര്‍ശം നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ്. റിജില്‍ മാക്കുറ്റി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നതെന്ന് റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ മാപ്പ് പറയില്ലെന്നും ഒരു പീറ കടലാസിന്റെ വിലപോലും ഇതിന് കല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

congress

ചാണക സംഘിയുടെ വാറോല വന്നിരിക്കുന്നു
റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് വെല്ലുവിളിച്ച് പറഞ്ഞതിനുള്ള വക്കീല്‍ നോട്ടീസ്. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍
നിയമ നടപടി സ്വീകരിക്കും പോലും.
ഞാന്‍ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഒരു പീറ കടലാസിന്റെ വില പോലും ഈ നോട്ടീസിന് ഞാന്‍ കല്‍പ്പിക്കുന്നില്ല. സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവര്‍ക്കറുടെ അനുയായി അല്ല ഞാന്‍ . ഗാന്ധിജിയുടെ അനുയായി ആണ്.
ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് പറയുന്നു ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് തന്നെയാണ്.
അതുകൊണ്ട് വക്കീല്‍ നോട്ടീസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല ഞാന്‍
എന്റെ നാവിന്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ഞടട ന് എതിരെ പോരാടും.
അതാണ് എന്റെ രാഷ്ട്രീയം.
അതാണ് എന്റെ നിലപാട്.

Recommended Video

cmsvideo
Biriyaniയുടെ പൈസ ചോദിച്ചപ്പോൾ BJPക്കാരുടെ ഭീഷണി | Oneindia Malayalam

English summary
Lawyer issues notice to Rijil Makkutty for alleging that the RSS killed Gandhiji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X