'രാജ്യസഭാ സീറ്റ് മുസ്ലീമിനും ക്രൈസ്തവനും വിളമ്പി'; ഭൂരിപക്ഷ സമുദായം പടിക്ക് പുറത്തായെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ സീറ്റുകള്‍ വീതം വെച്ചതില്‍ എല്‍ഡിഎഫും യുഡിഎഫും ന്യൂനപക്ഷ പ്രീണനം നടത്തി എന്നാരോപിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇടതുപക്ഷവും ന്യൂനപക്ഷ പ്രീണനം പ്രധാന അജണ്ടയാക്കിയിരിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള കൗമുദി പത്രത്തിലെഴുതിയ ലേഖനത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.
'സിപിഎമ്മും സിപിഐയും ഇപ്പോള്‍ നേരിടുന്നത് ഗുരുതരമായ അസ്തിത്വപ്രശ്നമാണ്. എന്നാല്‍ അവര്‍ അത് ഇനിയും മനസിലാക്കിയിട്ടില്ല. അതിന്റെ തെളിവാണ് എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയം. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ചെയ്തത് പോലെയുള്ള നയങ്ങളുമായി സിപിഎമ്മും സിപിഐയും മുന്നോട്ടു പോകുകയാണെങ്കില്‍ കാര്യങ്ങള്‍ കൈവിടും,' അദ്ദേഹം പറഞ്ഞു.

ഇക്കാര്യം മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റ് ആയി അവരുടെ പക്കലുണ്ടാകും എന്നും ഇല്ലെങ്കില്‍ കരുവന്നൂര്‍ ബാങ്കിന്റെ അവസ്ഥയില്‍ ആകുമെന്നും വെള്ളാപ്പള്ളി നടേശന് മുന്നറിയിപ്പ് നല്കി. കേരളത്തിലെ ന്യൂനപക്ഷ വോട്ട് യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാനുള്ള ആവേശത്തില്‍ എല്‍ഡിഎഫ് പിന്നാക്കവിഭാഗങ്ങളെ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കാലവും ഈഴവരടക്കമുള്ള പിന്നാക്ക സമൂഹവും പട്ടികജാതി, വര്‍ഗ വിഭാഗങ്ങളും കാല്ക്കീഴില് കിടക്കുമെന്ന ധാരണ ഈ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ പൊളിഞ്ഞു എന്നും വെള്ളാപ്പള്ളി പറഞ്ഞു. 'സിപിഐയുടെ സീറ്റ് മുസ്ലീമിനും സിപിഎമ്മിന്റേത് ക്രൈസ്തവനും വിളമ്പി. യുഡിഎഫ് ആണെങ്കില്‍ പതിവു പോലെ തന്നെ മുസ്ലീം ലീഗിന് സമര്‍പ്പിച്ചു,' എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
രണ്ട് മുന്നണിയിലും ഭൂരിപക്ഷ സമുദായം പടിക്കുപുറത്തായി എന്നും ഈ യാഥാര്‍ത്ഥ്യം തുറന്നുപറഞ്ഞതിനാണ് ഇപ്പോള്‍ ചില മുസ്ലീം സംഘടനകളും നേതാക്കളും എസ്എന്‍ഡിപി യോഗത്തെയും തന്നെയും വര്‍ഗീയപട്ടം ചാര്‍ത്തി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈഴവരാദി പിന്നാക്കക്കാരും പട്ടികജാതി, പട്ടികവര്‍ഗക്കാരുമായിരുന്നു കുറച്ചുകാലം മുമ്പുവരെ ഇടത് പാര്‍ട്ടികളുടെ രക്തവും മാംസവും മജ്ജയും മസ്തിഷ്കവുമെല്ലാം.
ജീവിതകാലം മുഴുവന്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ അവഗണിച്ച് ഇന്നലെ വന്ന ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് പാര്‍ട്ടി പദവികളില്‍ ഡബിള്‍, ട്രിപ്പിള്‍ പ്രൊമോഷനുകള്‍ നല്കി എന്നും വെള്ളപ്പള്ളി കുറ്റപ്പെടുത്തി. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കൊണ്ട് കേരളത്തിലെ ഇടതുപക്ഷത്തെ എഴുതിത്തള്ളാനുമാകില്ലെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു.
ഇത്തവണ ബി ജെ പി ശക്തമായ നിലയിലെത്തിയെങ്കിലും എല്‍ ഡി എഫിന് ഇനിയും തിരിച്ചുവരവിന് സമയമുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കുക എന്ന ഒറ്റമൂലിയാണ് അതിനുള്ള ഏക പ്രതിവിധിയെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications