Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ് ഡി പി ഐയുടെ പിന്തുണ തേടിയ എൽഡിഎഫും യുഡിഎഫും മാപ്പ് പറയണം; കെ സുരേന്ദ്രൻ

എസ് ഡി പി ഐ ദേശീയ അധ്യക്ഷൻ എംകെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ യുഡിഎിനേയും എൽ ഡിഎഫിനേയും വിമർശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എസ്ഡിപിഐ ഭീകരപ്രവർത്തനം നടത്തുന്ന സംഘടനയാണെന്ന ഇഡി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ അവരുടെ പിന്തുണ തേടിയ യുഡിഎഫും എൽഡിഎഫും പരസ്യമായി ജനങ്ങളോട് മാപ്പു പറയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. പാലക്കാട് തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കോൺഗ്രസ് എസ്ഡിപിഐയുടെ പിന്തുണ വാങ്ങുകയും അവരോടൊപ്പം ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നു. യുഡിഎഫ്- എൽഡിഎഫ് നേതൃത്വം പിന്തുണ അഭ്യർത്ഥിച്ചതിൻ്റെ തെളിവുകൾ എസ്ഡിപിഐ നേരത്തെ പുറത്തുവിട്ടതാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

യുഡിഎഫിൻ്റെയും എൽഡിഎഫിൻ്റെയും സ്ഥാനാർത്ഥി നിർണയത്തിൽ എസ്ഡിപിഐ ഇടപെടാറുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളെ വരെ ദേശവിരുദ്ധ ശക്തികൾ തീരുമാനിക്കുന്ന സാഹചര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. അതേസമയം അതേസമയം എംകെ ഫൈസിയുടെ അറസ്റ്റ് അന്യായവും ദുരുപദിഷ്ഠിതവുമാണെന്ന് എസ് ഡി പി ഐ നേതൃത്വം പ്രതികരിച്ചു. വഖഫ് ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ ഉയർത്തി കൊണ്ട് വന്ന ജനരോഷം കേന്ദ്ര ഭരണകൂടത്തെ വിറളി പിടിപ്പിച്ചിരിക്കുകയായണെന്നും അതിനാലാണ് ഫൈസിയെ അറസ്റ്റ് ചെയ്തതെന്നും എസ് ഡി പി ഐ ദേശീയ ജനറൽ സെക്രട്ടറി അബ്ദുൾ മജീദ് ഫൈസി പറഞ്ഞു.

sura1-17

'കോടതിയിൽ ഹാജറാകുന്നതിന് വേണ്ടി ഡൽഹിയിൽ എത്തിയപ്പോഴാണ് വഴിയിൽ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. നിയമത്തിന് മുന്നിൽ നിന്ന് ഒളിച്ചോടുകയല്ല, മറിച്ച് കോടതിയിൽ വിശ്വാസമർപ്പിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

ഞങ്ങൾ പിടിച്ചുവെന്ന് വീര്യം പറയാനുള്ള ഒരുപായം മാത്രമായിരുന്നു ഈ അറസ്റ്റ്.
രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസാണിത്. അതിൽ എം.കെ. ഫൈസിയെ സമൻസ് അയച്ച് വരുത്തി ചോദ്യം ചെയ്യുന്നത് ഒരു വർഷത്തിന് ശേഷം മാത്രം. (2024 ജനുവരി 3 ന് ) തുടർച്ചയായി മൂന്ന് ദിവസം അദ്ദേഹം ED യുടെ മുന്നിൽ ഹാജറായി. മൊഴിയെടുത്ത് അന്വേഷണം അവസാനിച്ചുവെന്ന രീതിയിൽ വിട്ടയച്ചതാണ്.
അത് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം പ്രതിയാക്കി അറസ്റ്റ് ചെയ്യുന്നതിൽ ദുരൂഹതയും ഗൂഢാലോചനയും വ്യക്തമല്ലെ.

ഇക്കാലയളവിൽ അദ്ദേഹം പൊതുരംഗത്ത് സജീവമായുണ്ടായിരുന്നു. നാട്ടിലും വീട്ടിലും എല്ലാം ഉണ്ടായിരുന്നു. ED ഉദ്യോഗസ്ഥർ ഇതൊന്നും അറിയാത്തവരല്ല. എന്നിട്ടും എന്ത് കൊണ്ടിപ്പോൾ നാടകീയമായ ഒരറസ്റ്റ് എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. 'കിരാതമായ വഖഫ് ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ ഉയർത്തി കൊണ്ട് വന്ന ജനരോഷം കേന്ദ്ര ഭരണകൂടത്തെ വിറളി പിടിപ്പിച്ചിരിക്കുന്നു',

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+