Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലിഫ് ഹൗസ് ഉരോധം വഴിപാട് തന്നെ

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധം വഴിപാടായി. പ്രതീക്ഷിച്ചത്ര ആളുകളെ പാര്‍ട്ടിക്ക് ഉപരോധത്തില്‍ പങ്കെടുപ്പിക്കാനായില്ല. മാത്രമല്ല, ഉപരോധത്തെ വെട്ടിച്ച് മുഖ്യമന്ത്രി ഇടുക്കിയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.

അനിശ്ചിത കാല ക്ലിഫ് ഹൗസ് ഉപരോധത്തിനായിരുന്നു എല്‍ഡിഎഫ് ആഹ്വാനം ചെയ്തത്. സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ തുടര്‍ച്ചയായി ആവിഷ്‌കരിച്ച സമരം മുഖ്യമന്ത്രിയുടെ രാജിയില്‍ മാത്രമേ അവസാനിക്കൂ എന്നാണ് സിപിഎം നേതൃത്വം അവകാശപ്പെട്ടിരുന്നത്.

സമരം ഒരു തരത്തിലും പ്രതീകാത്മകം ആകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കഴിഞ്ഞ ദിവസം കൂടി പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉപരോധം തുടങ്ങി മിനിട്ടുകള്‍ക്കകം തന്നെ നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഉപരോധത്തിന്റെ വിശേഷങ്ങള്‍ അറിയാം

അനിശ്ചിത കാല ഉപരോധം

അനിശ്ചിത കാല ഉപരോധം

മുഖ്യമന്ത്രി രാജിവക്കും വരെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് അനിശ്ചിത കാലത്തേക്ക് ഉപരോധിക്കാനാണ് എല്‍ഡിഎഫിന്റെ പദ്ധതി.

ക്ലിഫ് ഹൗസ് മാര്‍ച്ച്

ക്ലിഫ് ഹൗസ് മാര്‍ച്ച്

ആദ്യ ദിവസം എല്‍ഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി.

ഉദ്ഘാടനം വിഎസ്

ഉദ്ഘാടനം വിഎസ്

വിഎസ് അച്യുതാനന്ദനാണ് ക്ലിഫ് ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്തത്. എല്‍ഡിഎഫ് നേതാക്കളായ വൈക്കം വിശ്വന്‍, സി ദിവാകരന്‍, മാത്യു ടി തോമസ്, പിസി തോമസ്, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ചൂല്‍ പ്രയോഗം

ചൂല്‍ പ്രയോഗം

ജനങ്ങള്‍ ചൂലെടുക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ചൊഴിയണം എന്നാണ് വിഎസ് ഉദ്ഘാടനപ്രസംഗത്തില്‍ ആവശ്യപ്പെട്ടത്. ദില്ലിയില്‍ കോണ്‍ഗ്രസ്സിന്റെ പരാജയത്തെ സൂചിപ്പിക്കുന്നതായിരുന്നു വിഎസിന്റെ ചൂല്‍ പ്രയോഗം

അറസ്റ്റില്‍ തീര്‍ന്ന ഉപരോധം

അറസ്റ്റില്‍ തീര്‍ന്ന ഉപരോധം

സമരം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും പോലീസെത്തി ഉപരോധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. അതോടെ ആദ്യ ദിവസത്തെ ഉപരോധവും തീര്‍ന്നു. കോടിയേരി അടക്കമുള്ള നേതാക്കള്‍ അറസ്റ്റ് വരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+