Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് സര്‍ക്കാരിന്റെ നെല്‍വയല്‍ നികത്തല്‍ ഭേദഗതി റദ്ദാക്കി; നെല്‍കൃഷി പ്രോത്സാഹനത്തിന് പദ്ധതികള്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ നെല്‍വയല്‍ നികത്തല്‍ ഭേദഗതി ഇടത് സര്‍ക്കാര്‍ റദ്ദാക്കി. പത്ത് ഏക്കര്‍ വരെയുള്ള നെല്‍വയല്‍ സ്വകാര്യ ആവശ്യത്തിന് നികത്തുന്നതിന് അനുമതി നല്‍കുന്നതായിരുന്നു മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി. കൃഷിഭൂമിയുടെ ഡാറ്റാബാങ്ക് ഒരു വര്‍ഷത്തിനുള്ളില്‍ തയ്യാറാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. നല്ല് സംഭരണത്തിന് 385 കോടി രൂപ, നെല്‍കൃഷി പ്രോത്സാഹനത്തിന് 50 കോടി, നെല്‍കൃഷിക്കുള്ള ബ്‌സിഡിയില്‍ വര്‍ധന തുടങ്ങിയ ആനുകൂല്യങ്ങളും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

കഴിഞ്ഞ സെപ്തംബറില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നെല്‍വയല്‍ നികത്തല്‍ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച കാര്യം പരിഗണിച്ച് ഓര്‍ഡിനന്‍സിന് രൂപം നല്‍കിയത്. എന്നാല്‍ കൃഷിഭൂമിയുടെ നിയമാനുസൃതമായ ഡാറ്റാ ബാങ്കില്ലാത്തതിനാല്‍ 2008ന് ശേഷമുള്ള നെല്‍വയല്‍ നികത്തലും ഈ ഭേദഗതി നിലവില്‍ വരുന്നതോടെ അംഗീകരിക്കപ്പെടുമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

ruralgoa

യുഡിഎഫ് കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയത് പ്രകാരമായിരുന്നു 2015 ഡിസംബറില്‍ എളുപ്പത്തില്‍ ദുരുപയോഗം ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി വിജ്ഞാപനം റവന്യൂ വകുപ്പ് പ്രഖ്യാപിച്ചത്. നിയമത്തിന് വിരുദ്ധമായി ഭേദഗതി കൊണ്ടുവന്നത് ഭൂമാഫിയയെ സഹായിക്കാനാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. നെല്‍വയലിന്റെ നിര്‍വ്വചനം ഉള്‍പ്പെടെ മാറ്റിനിര്‍ണ്ണയിച്ചുകൊണ്ടായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ ഭേദഗതി. പുതിയ ഭേദഗതി വരുന്നതോടെ നിശ്ചിത അപേക്ഷയോടൊപ്പം 500 രൂപ സഹിതം അപേക്ഷിച്ചാല്‍ ഏത് നെല്‍വയലും നികത്തിയതായി നിയമപ്രാബല്യം നേടാമെന്നതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+