'ഇടതുപക്ഷ ഐക്യമെന്നത് മുന്നണിയിലെ വലിയ കക്ഷിയുടെ മാത്രം ഉത്തരവാദിത്തമല്ല';തുറന്നടിച്ച് വിജിൻ
പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഐ ദേശീയ കൌണ്‍സിൽ അംഗം ജിസ്മോന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം വിജിൻ. ഇടതുപക്ഷ ഐക്യമെന്നത് മുന്നണിയിലെ വലിയ കക്ഷിയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് വിജിൻ തുറന്നടിച്ചു.
'ഇന്ത്യൻ ഇടതുപക്ഷത്തെ ഇടതുപക്ഷമായി തന്നെ നിലനിർത്താൻ സി പി എം സഹിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്തതിൻ്റെ ചരിത്രം ജിസ്മോന് മുൻഗാമികൾ പറഞ്ഞു തന്നു കാണില്ല . സിദ്ധാർത്ഥ് ശങ്കർ റേയുടെ അർദ്ധ ഫാസിസ്റ്റ് ഭീകരതയിൽ ജീവനും ജീവിതവും നഷ്‌ടപ്പെട്ട സി പി ഐ എം പ്രവർത്തകരുടെ എണ്ണം എത്രയെന്ന് ജിസ്മോന് നിശ്ചയമുണ്ടോ', ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിജിൻ ചോദിച്ചു. കുറിപ്പിൻ്റെ പൂർണരൂപം വായുക്കാം

'പഞ്ചതന്ത്രം കാലാതീതമാണ് . ആപത്തിൽ സഹായത്തിനെത്താത്ത സുഹൃത്ത് സുഹൃത്തല്ലെന്ന് ഓർമ്മപ്പെടുത്തുന്ന മല്ലനും മാതേവനും കഥ നമുക്കെല്ലാം ചിര പരിചിതമാണ് . കഥയിൽ ആപത്തിൽ ഉപേക്ഷിച്ചു പോകുന്ന സുഹൃത്തിനെയാണ് കണ്ടത്. ഇവിടെ ആപത്തു കാലത്ത് ഒരു പടി കൂടി കടന്ന് വിലപേശുന്നവരെ കാണാം . നേട്ടം മാത്രമല്ല നഷ്‌ടവും പങ്കിടണം .
അതാണല്ലോ മര്യാദ . തെരഞ്ഞെടുപ്പ് ചരിത്രവും രാഷ്ട്രീയ ചരിത്രവും വിശദമായി തന്നെ വിശദീകരിച്ച ജിസ്മോൻ മറന്നുപോയ ചില കാര്യങ്ങളുണ്ട് .
ഇന്ത്യൻ ഇടതുപക്ഷത്തെ ഇടതുപക്ഷമായി തന്നെ നിലനിർത്താൻ സി പി ഐ എം സഹിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്തതിൻ്റെ ചരിത്രം ജിസ്മോന്
മുൻഗാമികൾ പറഞ്ഞു തന്നു കാണില്ല . സിദ്ധാർത്ഥ് ശങ്കർ റേയുടെ അർദ്ധ ഫാസിസ്റ്റ് ഭീകരതയിൽ ജീവനും ജീവിതവും നഷ്‌ടപ്പെട്ട സി പി ഐ എം പ്രവർത്തകരുടെ എണ്ണം എത്രയെന്ന് ജിസ്മോന് നിശ്ചയമുണ്ടോ .
അടിയന്തരാവസ്ഥയെ കുറിച്ച് ഒരക്ഷരം മിണ്ടാത്ത സി.പി. ഐയ്ക്ക് അടിയന്തരാവസ്ഥയിൽ ഭരണകൂട ഭീകരതക്കിരയാക്കിയ സി.പി ഐ എം നേതാക്കളെയും പ്രവർത്തകരെയും കുറിച്ചറിയാമോ . ഞങ്ങളാണ് യഥാർത്ഥ ഇടതുപക്ഷമെന്നവകാശപ്പെടുന്നവർ മുഖ്യധാര ഇടതുപക്ഷരാഷ്ട്രീയം അവശേഷിച്ചത് സിപിഐഎമ്മിൻ്റെ പിന്മടങ്ങാത്ത പോരാട്ടം കൊണ്ടായിരുന്നുവെന്ന് മറക്കരുത് . വച്ചു നീട്ടപ്പെട്ട പ്രധാനമന്ത്രി പദം
രാഷ്രീയ പ്രത്യയ ശാസ്ത്ര ബോധ്യങ്ങളെ മുൻനിർത്തി വേണ്ടെന്ന് വച്ചവരെ നഷ്‌ട കണക്കു പറഞ്ഞ് ഭയപ്പെടുത്തരുത് . ഇടതുപക്ഷ ഐക്യമെന്നത് മുന്നണിയിലെ വലിയ കക്ഷിയുടെ മാത്രം ഉത്തരവാദിത്തമല്ല . പൂച്ചെണ്ടു മാത്രമല്ല ഏറുവന്നാൽ അതും കൊള്ളണം
അതല്ലേ ഹീറോയിസം ...


Click it and Unblock the Notifications