കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീതിയൊഴിയാതെ കണ്ണൂര്‍; കസാനക്കോട്ടയില്‍ നിരോധനാജ്ഞ, മയക്കുവെടി വിദഗ്ദനായി കാത്തിരിപ്പ്

നിരോധനാജ്ഞയെത്തുടര്‍ന്ന് പ്രദേശത്തെ കെട്ടിടങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പുലിയെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പോലീസും വനംവകുപ്പും.

  • By Akshay
Google Oneindia Malayalam News

കണ്ണൂര്‍: നഗരത്തിലെ തായത്തെരു റെയില്‍വെ ഗേറ്റിന് സമീപം പുലിയിറങ്ങിയതിനെ തുടര്‍ന്ന് ഭീതി വിട്ടൊഴിയാതെ കണ്ണൂര്‍. കസാനക്കോച്ചയിലും പരിസരിങ്ങളിലും ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പുലിയെ കാണാന്‍ തടിച്ചു കൂടിയ ജനങ്ങളെ ഒഴിപ്പിക്കാനാണിത്.

പുലിയെ വെടിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടെങ്കിലും മയക്കുവെടി വിദഗ്ധന്‍ എത്താനായി കാത്തിരിക്കുകയാണ്. നിരോധനാജ്ഞയെത്തുടര്‍ന്ന് പ്രദേശത്തെ കെട്ടിടങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പുലിയെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പോലീസും വനംവകുപ്പും.

 വനം വകുപ്പ്

വനം വകുപ്പ്

അഗ്‌നിശമനസേനയും സ്ഥലത്തുണ്ട്. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ചിലര്‍ പ്രദേശത്ത് തങ്ങി നില്‍ക്കുന്നുണ്ട്. പുലിയെ വെടിവച്ചു വീഴ്ത്താനായി കോഴിക്കോട് നിന്നും മയക്കുവെടി വിദഗ്ധന്‍ കസാനക്കോട്ടയിലേക്ക് തിരിച്ചിട്ടുണ്ട്.

 പുലിയെ പിടികൂടാനായില്ല

പുലിയെ പിടികൂടാനായില്ല

രാത്രി വൈകിയിട്ടും പുലിയെ പിടികൂടാനാകാത്തത് നാട്ടുകാര്‍ക്കിടയില്‍ ഭീതിക്ക് കാരണമായിട്ടുണ്ട്. വൈകിട്ട് മൂന്നു മണിയോടെ നഗരത്തിലിറങ്ങിയ പുലിയെ മണിക്കൂറുകള്‍ പിന്നിട്ടിട്ടും പിടികൂടാനാകാത്തതില്‍ അവര്‍ പ്രതിഷേധത്തിലുമാണ്.

റെയില്‍വെ ഗേറ്റിന് സമീപം

റെയില്‍വെ ഗേറ്റിന് സമീപം

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ തായത്തെരു റെയില്‍വേ ഗേറ്റിന് സമീപത്തെ കുറ്റിക്കാട്ടിലാണ് പുലിയെ കണ്ടത്. പുലി ഇവിടെ തന്നെയുണ്ടെന്ന പ്രതീക്ഷയിലാണ് ഏവരും.

 കുറ്റിക്കാട്ടില്‍ നിന്നും

കുറ്റിക്കാട്ടില്‍ നിന്നും

തിരച്ചിലിനിടെ പുലി കുറ്റിക്കാട്ടില്‍ നിന്നും പുറത്തെത്തിയെങ്കിലും ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ വീണ്ടും കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെട്ടു.

English summary
Leopard attack at Kannur urban area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X