'ഗോവിന്ദൻ ഓർമ്മക്കുറവിന് മരുന്ന് കഴിക്കട്ടെ; സ്പീക്കറുടെ ഉള്ളിലുള്ളത് വർഗീയവാദം'; വി മുരളീധരൻ
തിരുവനന്തപുരം: ഗണപതിയെ മിത്തെന്ന് വിളിച്ച സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയണമെന്ന് മന്ത്രി വി മുരളീധരൻ. മാപ്പ് പറയാൻ അദ്ദേഹം ഇനിയും മടിക്കുന്നുണ്ടെങ്കിൽ ഭരണഘടന പദവിയിൽ ഇരിക്കാൻ യോഗ്യത ഇല്ലാത്ത വെറും വർഗീയവാദിയാണ് അദ്ദേഹമെന്ന് കേരളത്തിലെ ജനങ്ങൾ വിധിയെഴുതുമെന്നും മുരളീധരൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഓർമ്മക്കുറവുണ്ടെന്നും അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'സിപിഎം ജില്ലാ സെക്രട്ടറി എംവി ഗോവിന്ദൻ അടിയന്തരമായി ഒരു ബ്രഹ്മീകൃതം വാങ്ങണം. കാരണം ഓർമ്മക്കുറവിന് അത് നല്ല മരുന്നാണ്. കഴിഞ്ഞ ദിവസം അദ്ദേഹം കേരളത്തിൽ നിന്നും പറഞ്ഞത് ഗണപതി മിത്ത് ആണെന്നാണ്. ഡൽഹിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന് അതൊന്നും ഓർമയില്ല. ഇങ്ങനെയുള്ള അവസരവാദ നാടകം ഇനിയെങ്കിലും അവസാനിപ്പിക്കണം. കേരളത്തിലെ ജനങ്ങൾക്ക് ഇതൊക്കെ തിരിച്ചറിയാനുള്ള കഴിവും ബുദ്ധിശക്തിയുമുണ്ടെന്ന് അദ്ദേഹം മനസിലാക്കണം.

ഗണപതിയെ മിത്താണെന്ന് വിളിച്ച് ആക്ഷേപിച്ച സ്പീക്കർ മാപ്പ് പറയണം എന്ന കാര്യത്തിൽ ഒരു പിന്നോട്ട് പോക്കുമില്ല. സ്പീക്കർ ഭരണഘടന പദവിയിലിരിക്കുന്ന ആളാണ്.അദ്ദേഹത്തിന്റെ പാർട്ടി സെക്രട്ടറി തന്നെ പറഞ്ഞത് ഓർമ്മയില്ലെന്ന് പറഞ്ഞ് പറഞ്ഞ കാര്യത്തിൽ സംശയം പ്രകടിപ്പിച്ച സ്ഥിതിയിൽ ഇനിയെങ്കിലും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് സ്പീക്കർ മാപ്പ് പറയണം.
മാപ്പ് പറയാൻ അദ്ദേഹം ഇനിയും മടിക്കുന്നുണ്ടെങ്കിൽ ഭരണഘടന പദവിയിൽ ഇരിക്കാൻ യോഗ്യത ഇല്ലാത്ത വെറും വർഗീയവാദിയാണ് അദ്ദേഹമെന്ന് കേരളത്തിലെ ജനങ്ങൾ വിധിയെഴുതും. വർഗീയവാദമാണ് സ്പീക്കറുടെ ഉള്ളിലുള്ളത്. അതുകൊണ്ടാണ് അദ്ദേഹം പറ്റിയ തെറ്റ് ഏറ്റുപറയാൻ പോലും തയ്യാറാക്കാത്തത്. ഇന്നലെ ശിവഗിരി മഠം സ്പീക്കർ മാപ്പ് പറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എൻ എസ് എസ് ആവശ്യപ്പെട്ടു. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് , വിശ്വാസങ്ങളെ അവഹേളിച്ച് കൊണ്ട് ഞാൻ ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ മുന്നോട്ട് പോകുകയെന്നത് കേരളത്തിലെ വിശ്വാസി സമൂഹത്തിനെ മുഴുവൻ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.
എന്താണ് വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട്. കോൺഗ്രസും ഭൂരിപക്ഷ വികാരത്തിന് പുല്ല് വിലയാണോ കൽപ്പിക്കുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ട്. ഖേദം പ്രകടിപ്പിക്കാനോ മാപ്പ് പറയാനോ തയ്യാറാകാതെ നിയമസഭയുടെ അധ്യക്ഷനായി സ്പീക്കർ ഇരുന്നാൽ കോൺഗ്രസിന്റെ നിലപാട് എന്തായിരിക്കും? കോൺഗ്രസ് പറയുന്നത് സ്പീക്കർ തിരുത്തണമെന്നാണ്. തിരുത്തിയില്ലെങ്കിൽ എന്താണ് കോൺഗ്രസിന്റെ നിലപാട്. അവർ സ്പീക്കറുമായി സഹകരിക്കുമോ അതോ ബഹിഷ്ക്കരിക്കുമോയെന്നാണ് അറിയേണ്ടത്', മുരളീധരൻ പറഞ്ഞു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
സ്വര്ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications