ലോണ്‍ ആപ്പുകളുടെ ചതിക്കുഴി: നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത് 600 ലേറെ; നടപടി വേണമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഇത്തരത്തിലുള്ള ആപ്പുകളെ നിയന്ത്രിക്കുവാൻ കേന്ദ്രസർക്കാർ ഉടൻ നിയമനിർമാണം നടത്തണം. നിയമവിരുദ്ധമായ ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമനിര്‍മ്മാണം വരെയുള്ള കാര്യങ്ങൾ ശുപാര്‍ശകളായി കേന്ദ്രത്തിന് മുന്നിൽ ഉണ്ടെങ്കിലും ഇത്തരം തട്ടിപ്പ് സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടുന്നു.

ഡിവൈഎഫ്ഐ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ലോൺ ആപ്പുകൾ വഴി വായ്പ എടുത്തതിനെ തുടർന്ന് അവരുടെ ഭീഷണിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നത് ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്. നിയമപരമായ നൂലാമാലകൾ ഇല്ലാതെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ആപ്പുകൾ വഴിയും എളുപ്പത്തിൽ ലോൺ ലഭിക്കുമെന്ന സൗകര്യത്താൽ പലരും ഈ ചതിക്കുഴിയിൽ വീണുകൊണ്ടിരിക്കുകയാണ്.
ആപ്പുകൾ വഴി ലോണിന് അപേക്ഷിക്കുന്നതോടു കൂടി അപേക്ഷിക്കുന്ന ആളുടെ ഫോണിലെ മുഴുവൻ വിവരങ്ങളും ചോർത്തിയെടുക്കാൻ വേണ്ടി ആപ്പുകൾക്ക് കഴിയുകയും ലോൺ അടവ് തെറ്റി കഴിയുമ്പോൾ വ്യക്തിഗതമായ വിവരങ്ങൾ വച്ച് ഭീഷണിപ്പെടുത്തുകയും ഗ്യാലറിയിലെ ഫോട്ടോകൾ ഉപയോഗിച്ച് മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഉൾപ്പെടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണുകളിലേക്ക് അയക്കുകയും ചെയ്യുന്ന ലോൺ അപ്പുകൾ ഒരു മരണക്കെണിയായി മാറിയിരിക്കുകയാണ്.
എറണാകുളത്ത് കടമക്കുടിയിൽ ഒരു കുടുംബം തന്നെ ഈ കാരണത്താൽ ആത്മഹത്യ ചെയ്യുകയുണ്ടായി. കഴിഞ്ഞ ദിവസം വയനാട്ടിൽ ലോൺ ആപ്പ് ജീവനക്കാരുടെ ഭീഷണിയെ തുടർന്ന് മറ്റൊരു വ്യക്തി ആത്മഹത്യ ചെയ്തു.ഇത്തരം ആപ്പുകൾ വ്യക്തികളെക്കുറിച്ച് ശേഖരിക്കുന്ന വിവരങ്ങൾ ലോൺ അടച്ചു തീർത്താൽ പോലും ആപ്പില്‍ നിന്ന് നീക്കംചെയ്യാൻ കഴിയില്ല.
രാജ്യത്ത് കുറഞ്ഞത് 600 ലോൺ ആപ്പുകൾ ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ ഒരു നോഡല്‍ ഏജന്‍സിയുടെ വെരിഫിക്കേഷന്‍ പ്രോസസിന് വിധേയമാക്കുന്നത് മുതല്‍ നിയമവിരുദ്ധമായ ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമനിര്‍മ്മാണം വരെയുള്ള കാര്യങ്ങൾ ശുപാര്‍ശകളായി കേന്ദ്രത്തിന് മുന്നിൽ ഉണ്ടെങ്കിലും ഇത്തരം തട്ടിപ്പ് സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള ആപ്പുകളെ നിയന്ത്രിക്കുവാൻ കേന്ദ്രസർക്കാർ ഉടൻ നിയമനിർമാണം നടത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications