ഒറ്റപ്രസവത്തില്‍ ജനിച്ച മൂന്നും, നാലും കണ്മണികള് ഇന്ന് സ്കൂളിലെത്തി
മലപ്പുറം: മലപ്പുറത്ത് ഒറ്റപ്രസവത്തില്‍ ജനിച്ച മൂന്നും, നാലും കണ്മണികള് ഇന്ന് സ്കൂളിലെത്തി.പൊന്നാനി ഷിനീഷ് കണ്ണത്തിന്റെയും റിജിനയുടെയും മക്കളായ മഴ, ആരോണ്‍ ആരിഫ്, അശോകവനി മൂന്നു സഹോദരങ്ങള്‍ പുറങ്ങ് ഗവ -എല്‍.പി.സ്കൂളിലെ പ്രീ-പ്രൈമറിയിലെത്തിയപ്പോള് ചങ്ങരംകുളം കോക്കൂര്‍ പോസ്റ്റ് ഓഫീസിനുസമീപത്ത് താമസിക്കുന്ന കാണിയില്‍ ഹുസൈന്-സല്‍മ ദമ്പതികളുടെ ഒറ്റപ്രസവത്തില്‍ ജനിച്ച നാലുമക്കളാണ് ഇന്ന് കോക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എല്‍കെജിയില്‍ എത്തിയത്. മുഹമ്മദ് ഹാഷിം, മുഹമ്മദ് ഹിഷാം, ഫാത്തിമ ഹനീന, ഫാത്തിമ ഹംന എന്നീ നാല്‍വര്‍ സംഘമാണ് സ്കൂളില്‍ പ്രവേശിച്ച് വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ക്കും കൗതുകമായത്.
ഷിനീഷ് കണ്ണത്തിന്റെയും, ഭാര്യ റിജിനയുടെയും ആദ്യത്തെ കണ്മണികളാണ് ആരോണ്‍ ആരിഫും, അശോകവനിയും, മഴയും. ഒരേ പ്രസവത്തില്‍ ജനിച്ച മൂവരും ഇത്തവണ പുറങ്ങ് ഗവ -എല്‍.പി.സ്കൂളിലെ പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികളായി ഇനി അക്ഷരംപഠിക്കും. കുറുമ്പുകാട്ടിയും, പരസ്പരം കലപില കൂടിയും നടന്നിരുന്നവര്‍ പുതിയ ബാഗും, യൂണിഫോമുമണിഞ്ഞ് ഗൗരവക്കാരായാണ് ഇന്ന് സ്കൂളിലെത്തിയത്. 2014 മെയ് മൂന്നിനാണ് മൂവരുടെയും ജനനം. മൂവരും സദാസമയവും, ഒരുമിച്ചു തന്നെയാണ് നടത്തവും, കളിയും .കഴിഞ്ഞ വര്‍ഷം മുതല്‍ അംഗന്‍വാടിയില്‍ പോയിരുന്നതിനാല്‍ എല്‍ കെ ജി യിലേക്ക് പോകാനും ഇവര്‍ക്ക് വിഷമമൊന്നുമില്ല .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്കൂളുകളില്‍ തന്നെ കുട്ടികള്‍ പഠിക്കട്ടെയെന്ന നിലപാടിലാണ് അച്ഛന്ഷിനീഷും അമ്മ റിജിനയും. തൊട്ടടുത്ത സര്‍ക്കാര്‍ വിദ്യാലയംതന്നെയാണ് പുറങ്ങ് ജി.എല്‍.പി.സ്കൂള്‍.

കോക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എല്‍കെജിയില്‍ ഒറ്റപ്രസവത്തില്‍ ജനിച്ച നാല് കണ്മണികള് ആദ്യാക്ഷരം കുറിക്കാന്‍ എത്തിയത്. ഇവര്‍ക്ക് അഞ്ച് വയസായി. സ്വകാര്യ സ്കൂളുകളെ വെല്ലുന്ന ഭൗതികസാഹചര്യങ്ങളുള്ള ഈ സ്കൂളില്‍ മികച്ച ശിക്ഷണം കുട്ടികള്‍ക്ക് കിട്ടുമെന്ന് ഉറപ്പുണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നു. വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരമുണ്ട് സ്കൂളിലേക്ക്. സ്കൂള്‍വാഹനം വീട്ടുമുറ്റത്തെത്തും. സല്‍മയുടെ രണ്ടാമത്തെ പ്രസവത്തിലാണ് ഈ നാല് കണ്മണികളും പിറന്നത്. ആദ്യപ്രസവത്തില്‍ ജനിച്ച ഇഹ്സാനക്ക് ഇപ്പോള്‍ വയസ് ഇരുപതായി. ഡിഗ്രി ഫൈനല്‍ കഴിഞ്ഞ് ഇപ്പോള്‍ സിഎക്ക് ചേര്‍ന്നിരിക്കുകയാണ്. ഇഹ്സാനക്ക് 15 വയസുള്ളപ്പോഴാണ് സല്‍മയുടെ രണ്ടാം പ്രസവം. ഇപ്പോള്‍ നാലുപേര്‍ക്കും അഞ്ചുവയസ് തികയുന്നു. ഇഹ്സാനയെ പ്ലസ്ടുവരെ പഠിപ്പിച്ചതും സര്‍ക്കാര്‍ സ്കൂളില്‍തന്നെ.
വര്‍ഷങ്ങളായി ദുബായിയിലെ ഒരു ഇലക്ട്രിക്കല്‍ കമ്പനിയില്‍ ജോലിചെയ്യുകയാണ് ഹുസൈന്. മക്കളായ നാല്‍വര്‍സംഘം സ്കൂളിലേക്ക് പോകുന്നതിന്റെ സന്തോഷം ദുബായിയിലെ ജോലിസ്ഥലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം പങ്കുവയ്ക്കുകയാണ് ഹുസൈന്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications