സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി; തദ്ദേശ വാര്‍ഡ് പുനര്‍ വിഭജന ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍
തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിന് തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി വേണമെന്ന് ഗവര്‍ണര്‍ പറയുന്നു. ഫയല്‍ പരിശോധിക്കുക പോലും ചെയ്യാതെയാണ് രാജ്ഭവന് ഓര്‍ഡിനന്‍സ് മടക്കിയിരിക്കുന്നത്.
ഗവര്‍ണര്‍ ഒപ്പിട്ടാല്‍ വെള്ളിയാഴ്ച വീണ്ടും മന്ത്രിസഭായോഗം ചേര്‍ന്ന് ജൂണ്‍ 10 മുതല്‍ നിയമസഭാ സമ്മേളനം വിളിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഓര്‍ഡിനന്‍സ് ഒപ്പിടാതെ സഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടാനും സര്‍ക്കാരിന് കഴിയില്ല. അതിനാല്‍ ഇന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനം സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

അടുത്ത വര്‍ഷം അവസാനത്തോടെ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2011 ലെ സെന്‍സസ് പ്രകാരം വാര്‍ഡ് വിഭജനത്തിനായി നിയമഭേദഗതിയുള്‍പ്പെടുത്തിയുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. ഇതോടെ 1200 വാര്‍ഡുകള്‍ അധികം വരും. സംസ്ഥാനത്ത് അവസാനമായി വാര്‍ഡ് വിഭജനം നടന്നത് 2021 ലാണ്. 2010 ലാണ് സംസ്ഥാനത്ത് അവസാനമായി വാര്‍ഡ് വിഭജനം നടന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് 2019 ജനുവരിയില്‍ വാര്‍ഡ് വിഭജനത്തിനായി ഓര്‍ഡിനന്‍സിറക്കിയിരുന്നു. എന്നാല്‍ അന്നും ഗവര്‍ണര്‍ ഒപ്പിട്ടില്ല. 2020 നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചെങ്കിലും കൊവിഡ് വ്യാപനം മൂലം മറ്റൊരു ഓര്‍ഡിനന്‍സിറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു. 2015 ല്‍ നടത്തിയ ഭാഗികമായ പുനര്‍നിര്‍ണയത്തിലാണ് 69 ഗ്രാമപഞ്ചായത്തും 32 മുനിസിപ്പാലിറ്റിയും കണ്ണൂര്‍ കോര്‍പ്പറേഷനും പുതുതായി രൂപീകരിച്ചത്.
എന്നാല്‍ പിന്നീട് ഗ്രാമ പഞ്ചായത്തുകളുടെയും നാല് മുനിസിപ്പാലിറ്റിയുടെയും രൂപീകരണം ഹൈക്കോടതി റദ്ദാക്കി. ബാക്കി തദ്ദേശസ്ഥാപനങ്ങളില്‍ 2001 ലെ സെന്‍സസ് പ്രകാരമുള്ള വാര്‍ഡുകളാണ് നിലവിലുള്ളത്. ആയിരം പേര്‍ക്ക് ഒരു വാര്‍ഡ് എന്നതാണ് ഗ്രാമ പഞ്ചായത്തിലെ കണക്ക്. നിലവില്‍ സംസ്ഥാനത്ത് 941 പഞ്ചായത്തുകളാണ് ഉള്ളത്. ഇത് കൂടാതെ 87 മുന്‍സിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനുകളും ഉണ്ട്.
ഇവയില്‍ എല്ലാമായുള്ള ജനസംഖ്യ, ഭൂപ്രകൃതി എന്നിവ പരിഗണിച്ച് വിഭജിക്കുമ്പോള്‍ ഏറക്കുറെ എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തിയില്‍ മാറ്റമുണ്ടാകും. ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അനുമതി നല്കിയാല് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ചെയര്‍മാനായി ഡിലിമിറ്റേഷന്‍ കമ്മിഷന് നിലവില്‍ വരും. കമ്മിഷന്റെ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ് അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുക.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications