എല്ലാ സീറ്റിലും ഇരുന്ന് ബസ് യാത്ര; ഗുരുവായൂരില്‍ വിവാഹം, സ്കൂള്‍ തുറക്കാന്‍ ജൂലൈ ആയേക്കും
തിരുവനന്തപുരം: എല്ലാ സീറ്റിലും ഇരുന്ന് അന്തര്‍ ജില്ലാ ബസ് യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൊട്ടടുത്ത രണ്ടു ജില്ലകള്‍ക്കിടയിലാണ് അനുമതി. യാത്രക്കാര്‍ മാസ്ക് ധരിക്കണം. വാതിലിനരികില്‍ സാനിറ്റൈസറുണ്ടാകണം. ജില്ല കടന്ന് പതിവായി ജോലിക്ക് പോകുന്നവര്‍ക്ക് പാസ് അനുവദിക്കും. സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നതിന് പാസ് എടുക്കണം. രജിസ്റ്റര്‍ ചെയ്യാതെ വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാറില്‍ ഡ്രൈവര്‍ക്ക് പുറമെ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. ഓട്ടോയില്‍ രണ്ട് യാത്രക്കാരെ അനുവദിക്കും. സിനിമാ ഷൂട്ടിങ് സ്റ്റുഡിയോക്ക് അകത്തും ഇന്‍ഡോര്‍ പ്രദേശങ്ങളിലും അനുവദിക്കും. ചാനലുകളിലെ ഇന്‍ഡോര്‍ ഷൂട്ടിങില്‍ പരമാവധി 25 പേര്‍ക്ക് പങ്കെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന് വസന്തം!! അജിത് ജോഗിയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും... എംഎല്‍എമാര്‍ വര്‍ധിക്കും
സ്കൂള്‍ സാധാരണ പോലെ തുറക്കുന്നതിന് ജൂലൈയില്‍ സാധ്യമാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനത്തിലെത്തും. ആളുകള്‍ കൂട്ടം ചേരുന്നത് അനുവദിക്കാനായിട്ടില്ല. പ്രായമായവര്‍ വീടിന് പുറത്തിറങ്ങരുത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 പേര് പരിധി വച്ച് വിവാഹ ചടങ്ങുകള്‍ നടത്താം. കല്യാണ മണ്ഡപങ്ങളിലും ഹാളുകളിലും ഇതേ രീതിയില്‍ അനുമതി നല്‍കും. കണ്ടൈന്‍മെന്റ് സോണില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിടുകിടാ വിറപ്പിച്ച് പ്രതിഷേധക്കാര്‍; ട്രംപ് ബങ്കറില്‍ ഒളിച്ചു, ഭൂമിക്കടിയിലെ രഹസ്യ സങ്കേതത്തില്‍
അതേസമയം, കേരളത്തില്‍ തിങ്കളാഴ്ച 57 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 18 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 708 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 608 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. തിങ്കളാഴ്ച 5 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ അകത്തേത്തറ, തിരുമിറ്റക്കോട്, മരുതറോഡ്, കണ്ണൂര്‍ ജില്ലയിലെ ആലക്കോട്, മുഴക്കുന്ന് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 121 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
ചൈനയെ നേരിടാന്‍ ഇന്ത്യന്‍ പട്ടാളം പുറപ്പെട്ടു; കശ്മീരില്‍ നിന്ന് ലഡാക്കിലേക്ക് ആയുധങ്ങള്‍.. ചൈനയിലും
120 അടിയുള്ള വിവേകാനന്ദ പ്രതിമ നിര്‍മിക്കുന്നു; 'പറ്റിയ സമയ'മെന്ന് കോണ്‍ഗ്രസ്, കര്‍ണാടകയില്‍ വിവാദം