Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലത്തൂരില്‍ രമ്യയെന്ന് മനോരമയുടെ സര്‍വേ, എന്‍ഡിഎക്ക് എല്‍ഡിഎഫിനേക്കാള്‍ വോട്ട് കൂടും! സംശയിച്ച് ഷാനി

ആലത്തൂര്‍: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാവരും ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് ആലത്തൂര്‍. എല്‍ ഡി എഫിന്റെ കോട്ടയായിരുന്ന ആലത്തൂര്‍ കഴിഞ്ഞ തവണ രമ്യ ഹരിദാസ് എന്ന പുതുമുഖം യുഡിഎഫിനായി പിടിച്ചെടുത്തത് എല്ലാവരേയും ഞെട്ടിച്ചിരുന്നു. ഏകദേശം ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രമ്യ ഹരിദാസ് മണ്ഡലം പിടിച്ചെടുത്തത്.

സിറ്റിംഗ് എം പിയായിരുന്ന പി കെ ബിജുവിനെയാണ് രമ്യ ഹരിദാസ് അട്ടിമറിച്ചത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ആലത്തൂരില്‍ നിന്ന് 52.36 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. എല്‍ ഡി എഫിന് 36.77 ശതമാനം വോട്ടും എന്‍ ഡി എക്ക് 8.81 ശതമാനം വോട്ടുമാണ് ആ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. വോട്ടുവിഹിതത്തില്‍ യു ഡി എഫിന്റെ ഭൂരിപക്ഷം 15.59 ശതമാനമായിരുന്നു.

2024 LOKSABHA ELECTION

ഇത്തവണ രമ്യ ഹരിദാസ് തന്നെയാണ് യു ഡി എഫിനായി വീണ്ടും ജനവിധി തേടുന്നത്. എല്‍ ഡി എഫിനായി സംസ്ഥാനത്തെ മന്ത്രി കെ രാധാകൃഷ്ണനാണ് മത്സരിക്കുന്നത്. എന്‍ ഡി എക്കായി ടി എന്‍ സരസുവും മത്സരിക്കുന്നു. എല്‍ ഡി എഫിന് വിശിഷ്യാ സി പി എമ്മിന് അഭിമാന പോരാട്ടമാണ് ആലത്തൂരിലേത്. അതിനാലാണ് രാധാകൃഷ്ണനെ പോലെ ജനകീയനായ മന്ത്രിയെ തന്നെ മണ്ഡലം തിരിച്ചുപിടിക്കാന്‍ സി പി എം നിയോഗിച്ചിരിക്കുന്നത്.

എന്നാല്‍ രാധാകൃഷ്ണന്‍ ഇറങ്ങിയാലും ആലത്തൂര്‍ രമ്യ ഹരിദാസിനൊപ്പം നില്‍ക്കും എന്നാണ് മനോരമ ന്യൂസ് വി എം ആര്‍ സര്‍വേ ഫലം പ്രവചിക്കുന്നത്. 2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു ഡി എഫിന് ഗണ്യമായ അളവില്‍ വോട്ട് ചോര്‍ച്ച ഉണ്ടാകും എന്നും സര്‍വേ അഭിപ്രായപ്പെടുന്നു. എങ്കിലും അഭിമാനാര്‍ഹമായ വിജയം തന്നെയാണ് രമ്യ ഹരിദാസിന് സര്‍വെ പ്രവചിക്കുന്നത്.

ഈ തിരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസിലൂടെ യു ഡി എഫിന് 44.93 ശതമാനം വോട്ടാണ് മനോരമ ന്യൂസ് വിഎംആര്‍ സര്‍വേ പ്രവചിക്കുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന് 39.06 ശതമാനം വോട്ടും എന്‍ ഡി എ സ്ഥാനാര്‍ത്ഥി ടി എന്‍ സരസുവിന് 15.03 ശതമാനം വോട്ടും നേടാനാകും എന്നാണ് സര്‍വെ പ്രവചിക്കുന്നത്. 5.87 ശതമാനം വോട്ടുവിഹിതത്തിന്റെ ഭൂരിപക്ഷത്തിലായിരിക്കും യു ഡി എഫിന്റെ ജയം.

2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു ഡി എഫിന് 7.43 ശതമാനം വോട്ടാണ് കുറയുക. അതേസമയം എല്‍ ഡി എഫിന് 2.29 ശതമാനവും എന്‍ ഡി എക്ക് 6.22 ശതമാനവും വോട്ട് കൂടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം എന്‍ ഡി എക്ക് ഇത്രയും വോട്ട് കൂടുന്നത് വിശ്വസനീയമാണോ എന്ന സംശയം അവതാരക ഷാനി പ്രഭാകര്‍ തന്നെ ഉന്നയിക്കുന്നുണ്ട്. ആലത്തൂരില്‍ എന്‍ഡിഎക്ക് ഇത്രയും വോട്ട് കൂടേണ്ട സാഹചര്യമെന്താണ് എന്നും ഷാനി ചോദിക്കുന്നുണ്ട്.

എന്നാല്‍ ടി എന്‍ സരസുവിന്റെ വ്യക്തിപരമായ സ്വീകാര്യത വോട്ടായി മാറിയേക്കാം എന്നാണ് ഇതിന് മറുപടിയായി പാനലിലുള്ള ജോണി ലൂക്കോസ് പറയുന്നത്. കരുവന്നൂരുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണം മണ്ഡലത്തിലാകെ അവരിലേക്ക് ശ്രദ്ധ കൊണ്ടുവരാന്‍ സഹായകമായി എന്നാണ് ജോണി ലൂക്കോസ് പറയുന്നത്. അതേസമയം ആലത്തൂരിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും എല്‍ ഡി എഫാണ് 2021 ല്‍ ജയിച്ചത്.

സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മാര്‍ച്ച് മാസത്തിലാണ് സര്‍വേ നടത്തിയത് എന്നാണ് മനോരമ ന്യൂസ് വി.എംആര്‍ പ്രീപോള്‍ സര്‍വേ ടീം അവകാശപ്പെടുന്നത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നായിരുന്നു സര്‍വേ വിലയിരുത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+