Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാന്‍ വന്നതിന്റെ ഗുണം കേരളത്തിലെ ബിജെപിക്ക് മനസിലാക്കി കൊടുക്കും'; പത്തനംതിട്ടയില്‍ മത്സരിച്ചേക്കുമെന്ന് പിസി

കൊച്ചി: പാര്‍ട്ടിയിലേക്ക് ക്രിസ്ത്യന്‍ വിഭാഗത്തെ അടുപ്പിക്കുക എന്ന ദൗത്യമാണ് തന്നെ ബി ജെ പി ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് പി സി ജോര്‍ജ്. താന്‍ ബി ജെ പിയില്‍ ചേര്‍ന്നത് കൊണ്ട് അരമനയിലെ വോട്ടെല്ലാം ബി ജെ പിക്ക് കിട്ടുമെന്ന് പറയാന്‍ മാത്രം മഠയനല്ല താന്‍ പി സി ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ വന്നതിന്റെ ഗുണം കേരളത്തിലെ ബി ജെ പി നേതാക്കളെ ബോധ്യപ്പെടുത്തും. എസ് എഫ് ഐ ഒ അന്വേഷണത്തിലൂടെ സത്യം പുറത്തുവരും. ചിലര്‍ അകത്താകും,' പി സി ജോര്‍ജ് പറഞ്ഞു. തന്റെ മകന്‍ കാരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും മകളുടെയും ഉറക്കം നഷ്ടപ്പെട്ടത് എന്നും അദ്ദേഹം അവകാശപ്പെട്ടു. പിണറായിയുടെ ഭാര്യയും മകളും മകനുമെല്ലാം കക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

PC George

പോപ്പുലര്‍ ഫ്രണ്ട് ഭീകരരാണ് ഇതിന് കൂട്ടുനില്‍ക്കുന്നത് എന്നും മുസ്ലീം കമ്മ്യൂണിറ്റിയെ ഇവര്‍ വിലയ്ക്കെടുക്കുകയാണ് എന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി. കേരളത്തിലെ 200 ഓളം ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത് എന്നും ഇതെല്ലാം പിണറായിയുടെ അറിവോടെയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെയെല്ലാം നേരിടണമെങ്കില്‍ ശക്തമായ ഭരണം വരണം എന്നും പി സി ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പി സി ജോര്‍ജ് ബി ജെ പിയില്‍ ചേര്‍ന്നത്. രണ്ട് മാസമായി നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ബി ജെ പിയില്‍ ചേര്‍ന്നതെന്ന് പി സി ഇന്നലെ പറഞ്ഞിരുന്നു. ജനപക്ഷം എന്ന സ്വന്തം പാര്‍ട്ടി ബി ജെ പിയില്‍ ലയിപ്പിച്ച് കൊണ്ടാണ് പി സി ജോര്‍ജിന്റെ ബി ജെ പി പ്രവേശനം. പി സി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും ബി ജെ പിയില്‍ എത്തിയിട്ടുണ്ട്.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പി സി ജോര്‍ജിന് അംഗത്വം നല്‍കി സ്വീകരിച്ചത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി സി ജോര്‍ജ് പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് ബി ജെ പിക്കായി മത്സരിക്കാനുള്ള സാധ്യത ശക്തമാണ്. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കെതിരായി നടക്കുന്ന പ്രചാരണങ്ങളെ പിസി ജോര്‍ജിന്റെ പ്രവേശനം തുറന്നുകാട്ടുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+