ആലത്തൂര്‍ വീണ്ടും ചുവക്കും? രമ്യ ഹരിദാസ് ഏറ്റവും മോശം എംപി, 24 ന്യൂസ് സര്‍വേ പുറത്ത്
പാലക്കാട്: 24 ന്യൂസ് നടത്തിയ ലോക്സഭാ ഇലക്ഷന് മൂഡ് ട്രാക്കര്‍ സര്‍വെയില്‍ ആലത്തൂര്‍ എം പി രമ്യാ ഹരിദാസിന് കനത്ത തിരിച്ചടി. രമ്യ ഹരിദാസിന് മണ്ഡലത്തില്‍ ഇത്തവണ വലിയ വെല്ലുവിളി അതിജീവിക്കേണ്ടി വരും എന്നാണ് സര്‍വേയില്‍ പറയുന്നത്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ രമ്യാ ഹരിദാസ് എം പിയ്ക്കെതിരെ രേഖപ്പെടുത്തിയത് കടുത്ത അതൃപ്തിയാണ് എന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്ത എട്ട് ശതമാനം പേര് മാത്രമാണ് രമ്യ ഹരിദാസിന്റെ പ്രവര്‍ത്തനത്തിന് അനുകൂല പ്രതികരണം നല്‍കിയിരിക്കുന്നത്. എം പിയുടെ പ്രവര്‍ത്തനം വളരെ മികച്ചതെന്ന് രണ്ട് ശതമാനം പേരും മികച്ചതെന്ന് ആറ് ശതമാനം പേരും പറഞ്ഞു. 25 ശതമാനം പേര് ശരാശരി എന്നാണ് രമ്യ ഹരിദാസിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തിയത്. ഭൂരിഭാഗം പേരും ശരാശരിയിലും താഴെ മാര്‍ക്കാണ് രമ്യാ ഹരിദാസിന് നല്‍കിയിരിക്കുന്നത്.

രമ്യ ഹരിദാസിന്റെ പ്രവര്‍ത്തനം മോശമെന്ന് 35 ശതമാനം പേരും വളരെ മോശമെന്ന് 25 ശതമാനം പേരും അഭിപ്രായപ്പെട്ടു. 55 ശതമാനം ജനങ്ങളാണ് രമ്യാ ഹരിദാസിന്റെ പ്രവര്‍ത്തനം മോശമെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം അഭിപ്രായമില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 12 ശതമാനം ജനങ്ങളും രേഖപ്പെടുത്തി. തങ്ങളുടെ സര്‍വേയില്‍ ഒരു എം പിക്ക് കിട്ടിയ ഏറ്റവും കുറഞ്ഞ മാര്‍ക്ക് രമ്യ ഹരിദാസിനാണ് എന്ന് 24 ന്യൂസ് വ്യക്തമാക്കുന്നു.
അതേസമയം അടുത്ത തവണ ആലത്തൂര്‍ എല്‍ ഡി എഫ് തിരിച്ചുപിടിക്കും എന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 42 ശതമാനം പേര് ആലത്തൂര്‍ 2024 ല്‍ എല്‍ ഡി എഫിനൊപ്പം പോകും എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ യു ഡി എഫ് ജയിക്കും എന്ന് 36 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ബി ജെ പിക്ക് ഒമ്പത് ശതമാനം പേര് വിജയ സാധ്യത കല്പിക്കുമ്പോള് മറ്റുള്ളവര്‍ക്ക് മൂന്ന് ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്.
സംസ്ഥാന സര്‍ക്കാരിന് ശരാശരി മാര്‍ക്കാണ് ആലത്തൂരിലെ വോട്ടര്‍മാര്‍ നല്‍കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതെന്ന് 4 ശതമാനവും മികച്ചതെന്ന് 9 ശതമാനവും അഭിപ്രായപപ്പെടുന്നു. ശരാശരി എന്ന് അഭിപ്രായപ്പെട്ടത് 36 ശതമാനം പേരാണ്. 29 ശതമാനം പേര് മോശം എന്നും ഒമ്പത് ശതമാനം പേര് വളരെ മോശം എന്നും അഭിപ്രായപ്പെട്ടു. 13 ശതമാനം പേര് അഭിപ്രായം പറയാന്‍ തയ്യാറായില്ല.
2019 ല്‍ എല്‍ ഡി എഫിന്റെ സിറ്റിംഗ് എം പിയായിരുന്ന പി കെ ബിജുവിനെതിരെ വന്‍ വിജയം നേടിയാണ് രമ്യ ഹരിദാസ് ജയിച്ച് കയറിയത്. 16 ശതമാനം അധികം വോട്ടാണ് ബിജുവിനേക്കാള്‍ കൂടുതല്‍ രമ്യ നേടിയത്. പോള്‍ ചെയ്ത 2.4 ശതമാനം വോട്ടുകള്‍ നേടിയാണ് രമ്യ ഹരിദാസ് വിജയിക്കുന്നത്. എന്നാല്‍ ആ സാഹചര്യമല്ല അഞ്ച് വര്‍ഷത്തിന് ശേഷം എന്നാണ് സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications