Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാജേന്ദ്രനുമായി സംസാരിച്ചു, ബിജെപിയിലേക്ക് പോകില്ല'; കോണ്‍ഗ്രസ് ബി ജെ പിയായി ശക്തിപ്പെടുന്നെന്ന് ഗോവിന്ദന്‍

തിരുവനന്തപുരം: മുന്‍ എം എല്‍ എയും ഇടുക്കിയിലെ പാര്‍ട്ടി നേതാവുമായ എസ് രാജേന്ദ്രന്‍ ബി ജെ പിയിലേക്ക് പോകില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജേന്ദ്രന്‍ ബി ജെ പിയിലേക്ക് പോകില്ലെന്നാണ് അദ്ദേഹം പറഞ്ഞത് എന്നും രാജേന്ദ്രനുമായി താന്‍ സംസാരിച്ചിരുന്നു എന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

രാജേന്ദ്രനെതിരായ നടപടി കാലാവധി കഴിഞ്ഞാല്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ബി ജെ പി നേതാക്കള്‍ താനുമായി കൂടിക്കാഴ്ച നടത്തി എന്ന് രാജേന്ദ്രന്‍ സമ്മതിച്ചിരുന്നു. മുന്‍ ദേവികുളം എം എല്‍ എയായ രാജേന്ദ്രനെ സി പി എം നിലവില്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എ രാജയ്‌ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് രാജേന്ദ്രനെ സി പി എം സസ്‌പെന്‍ഡ് ചെയ്തത്.

s rajendran

സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രനെ പാര്‍ട്ടി തിരിച്ചെടുത്തിരുന്നില്ല. ഇതിനിടെയാണ് ബി ജെ പി നേതാക്കള്‍ രാജേന്ദ്രന് വേണ്ടി നീക്കം നടത്തിയത്. അതേസമയം നിലവില്‍ പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല എന്നും എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ മാറി ചിന്തിച്ചേക്കും എന്നുമാണ് രാജേന്ദ്രന്റെ നിലപാട്. എന്നാല്‍ രാജേന്ദ്രന്‍ പാര്‍ട്ടി വിടില്ലെന്നാണ് സി പി എം ജില്ലാ സെക്രട്ടറിയും പറയുന്നത്.

അതേസമയം പത്മജ വേണുഗോപാലിന്റെ ബി ജെ പി പ്രവേശനത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് എം വി ഗോവിന്ദന്‍ രംഗത്തെത്തി. 200-ഓളം മുന്‍ കോണ്‍ഗ്രസ് എം എല്‍ എമാരും എം പിമാരും മൂന്ന് പി സി സി പ്രസിഡന്റുമാരും ഇപ്പോള്‍ ബി ജെ പിയിലാണ് എന്നും കഴിഞ്ഞ ദിവസം പ്രതാപന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ പത്മജ വേണുഗോപാലാണ് ഇപ്പോള്‍ കാല് മാറിയിരിക്കുന്നത് എന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് എപ്പോഴും ബി ജെ പിയാവുന്ന സാഹചര്യത്തിലൂടെയാണ് നാട് പോയിക്കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ രണ്ടക്കം കിട്ടുമെന്ന് മോദി പറഞ്ഞതിന്റെ അര്‍ത്ഥം ഇപ്പോഴാണ് മനസ്സിലായത്. കേരളത്തില്‍ ബി ജെ പി ഒരു സീറ്റും ലഭിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പിന്നെ ആരുടെ സീറ്റിനെ സംബന്ധിച്ചാണ് മോദി പറഞ്ഞതെന്ന് പരിശോധിക്കണം.

ബി ജെ പിയിലേക്ക് പോകുന്ന സാഹചര്യം തള്ളാത്തയാളാണ് കെ പി സി സി പ്രസിഡന്റ് എന്നും ഗോവിന്ദന്‍ പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ കോണ്‍ഗ്രസ് ബി ജെ പിയായി ശക്തിപ്പെടുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം നേതാക്കളെ തന്നെ ഉറപ്പിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+