കോട്ടയത്ത് പിജെ ജോസഫിനെ തന്നെ ഇറക്കാൻ യുഡിഎഫ്..എൽഡിഎഫിന് വേണ്ടി ജോസ് കെ മാണി ഇറങ്ങുമോ?
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ആര് മത്സരിക്കുമെന്നത് സംബന്ധിച്ചുള്ള ചർച്ചകൾ യുഡിഎഫിൽ സജീവം. ഇത്തവണ കേരള കോൺഗ്രസ് എമ്മിൽ നിന്നും സീറ്റ് തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. കോട്ടയം പിടിക്കണമെങ്കിൽ പിജെ ജോസഫ് തന്നെ ഇറങ്ങണമെന്നാണ് യുഡിഎഫിലെ വികാരം.
പിജെ ജോസഫ് മത്സരത്തിന് ഇറങ്ങിയാൽ സമുദായിക വോട്ടുകൾ പെട്ടിയിലാകുമെന്നാണ് യു ഡി എഫ് കണക്ക് കൂട്ടൽ. പാർട്ടി ചെയർമാൻ തന്നെ ഇറങ്ങിയാൽ മുന്നണിയിൽ മറ്റ് തർക്കങ്ങൾ ഉണ്ടായേക്കില്ലെന്നും വിലയിരുത്തപ്പെടുന്നു. ജോസഫ് അല്ലെങ്കിൽ മോൻസ് ജോഫിന്റെ പേരും പരിഗണിക്കുന്നുണ്ട്.എന്നാൽ കടുത്തുരുത്തി എംഎൽഎയായ അദ്ദേഹത്തിന് ലോക്സഭയിലേക്ക് മത്സരിക്കാൻ താത്പര്യമില്ല. ജോസഫും മോൻസും ഇല്ലെങ്കിൽ ഫ്രാൻസിസ് ജോർജിന്റേയും പിസി തോമസിന്റേയും സാധ്യത അടയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി തോമസ് ചാഴിക്കാടനായിരുന്നു മത്സരിച്ചത്. അന്ന് ഒരു ലക്ഷത്തിലേറെ വോട്ടിനായിരുന്നു ചാഴിക്കാടൻ മണ്ഡലത്തില്‍ വിജയിച്ചത്. ചാഴിക്കാടന് 421046 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥി വി എന്‍ വാസവന് 314787 വോട്ടുകളായിരുന്നു നേടാനായത്.
എൽ ഡി എഫിൽ കോട്ടയം സീറ്റ് കേരള കോൺഗ്രസ് എമ്മിന് തന്നെ നൽകാൻ സി പി എമ്മിൽ ധാരണയായിട്ടുണ്ട്. എന്നാൽ യു ഡി എഫ് പി ജെ ജോസഫിനെ ഇറക്കിയാൽ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമോയെന്നാണ് ഉറ്റുനോക്കപ്പെട്ടുന്നത്. ജോസ് മത്സരിക്കണമെന്ന താത്പര്യം സി പി എമ്മിനുള്ളിൽ ഉണ്ട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങളുടെ തട്ടകമായ പാലായിൽ കനത്ത തിരിച്ചടി നേരിട്ടതിന്റെ ക്ഷീണം ജോസ് കെ മാണിക്കുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിച്ച് വിജയിച്ചാൽ അത് ജോസിനെ സംബന്ധിച്ച് വൻ തിരിച്ചുവരവാകും. എന്നാൽ ജോസ് കെ മാണി സംസ്ഥാനത്ത് തന്നെ തുടരണമെന്നതാണ് പാർട്ടിയിലെ തീരുമാനമെങ്കിൽ നിലവിലെ എംപിയായ തോമസ് ചാഴിക്കാടൻ തന്നെയായിരിക്കും എൽ ഡി എഫിന് വേണ്ടി മത്സരരംഗത്ത് ഇറങ്ങുക.
അതിനിടെ ലോക്സഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിൽ രണ്ട് സീറ്റുകൾ കൂടി ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് കേരള കോൺഗ്രസ് എം. പത്തനംതിട്ടയും ചാലക്കുടിയുമാണ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലെ 3 നിയമസഭാ മണ്ഡലങ്ങളിലും പാർട്ടിക്ക് എംഎൽഎമാർ ഉണ്ട് എന്നതാണ് പത്തനംതിട്ട ആവശ്യപ്പെടാനുള്ള കാരണം. ചാലക്കുടിയിലെ ക്രൈസ്തവ വോട്ടുകൾ തുണയ്ക്കുമെന്നും നേതൃത്വം കരുതുന്നു. എന്നാൽ അധിക സീറ്റ് എൽഡിഎഫ് നൽകുമോയെന്നത് കാത്തിരുന്ന് കാണേണ്ടി വരും.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications