'ആരും പുറത്താക്കിയില്ല'; ലോക കേരള സഭയില്‍ എന്താണ് സംഭവിച്ചതെന്ന് തുറന്നുപറഞ്ഞ് അനിത പുല്ലയില്‍
തിരുവനന്തപുരം: ലോക കേരള സഭയില്‍ പുരാവസ്തുതട്ടിപ്പുകേസിലെ പ്രതി മോന്സണ് മാവുങ്കലിന്റെ സുഹൃത്തായ പ്രവാസി വനിത അനിത പുല്ലയില്‍ പങ്കെടുത്തതിന് പിന്നാലെ സംഭവം വലിയ വിവാദമായിരുന്നു.
എന്നാല്‍ ലോക കേരള സഭയിലേക്ക് അനിതാ പുല്ലയില്‍ എത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഇല്ലെന്ന് നോര്‍ക്ക വ്യക്തമാക്കി. നോര്‍ക്കയുടെ പട്ടികയില്‍ അനിതയുടെ പേരില്ലായിരുന്നു എന്ന് നോര്‍ക്ക വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന് പറയുന്നു. ഓപ്പണ്‍ ഫോറത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനിത എങ്ങനെയാണ് നിയമസഭാ മന്ദിരത്തില്‍ എന്ന് സഭാ സെക്രട്ടറിയേറ്റ് അന്വേഷിക്കാനിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനിതയ്ക്ക് നിയസഭാ ജീവനക്കാരുടെ സഹായം ലഭിച്ചോ എന്നുള്‍പ്പെടെ അന്വേഷിക്കാന്‍ സ്പീക്കര്‍ എം ബി രാജേഷ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗോപി സുന്ദറിനൊപ്പം നിറ പുഞ്ചിരിയുമായി അമൃത..ഈ ചിരിമായല്ലേ എന്ന് ആരാധകര്‍
ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അനിത.
താന്‍ ഓപ്പണ്‍ ഫോറത്തിലാണ് പങ്കെടുത്തതെന്ന്
അനിത പറഞ്ഞു.ഓപ്പണ്‍ ഫോറത്തില്‍ ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം എന്ന് അനിത പറഞ്ഞു. സമ്മേളനത്തില്‍ നിന്ന് തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ എടുത്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നുമാണ് അനിത പറഞ്ഞത്.
നിയമസഭാ സമുച്ചയത്തില്‍. ലോക കേരള സഭ നടക്കുന്നതിന് ഇടയിലായിരുന്നു അനിത എത്തിയത്. അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തിലേക്ക് എത്തുന്നത് ശ്രദ്ധയില്‍ പെട്ട ഉടനെ തന്നെ വാച്ച് ആന്‍ഡ് വാര്‍ഡ് ഇവരെ പുറത്താക്കി.യെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധി ആയിട്ടാണ് അനിത പുല്ലയില്‍ ലോക കേരള സഭയില്‍ അംഗമായിരുന്നത്. മോന്സന് മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതോടെ ഇവരെ പ്രതിനിധി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സന് മാവുങ്കലിനെതിരെ പീഡന പരാതി നല്കിയ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്. എറണാകുളം ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. പരാതിക്കാരിയുടെ പേര് സമൂഹ മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും വെളിപ്പെടുത്തി എന്നാണ് കേസ്.
അതേസമയം, പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാടില്‍ മോന്സണ് മാവുങ്കലിനെ ഇ ഡി ചോദ്യം ചെയ്തു. വിയ്യുര്‍ ജയിലില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചാണ്ചോദ്യം ചെയ്തത്. അനിത പുല്ലയിലിനെയും ഇ ഡി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications