ലുക്ക്ഔട്ട് നോട്ടീസിൽ കുടുങ്ങി, പോലീസ് തിരിച്ചറിഞ്ഞപ്പോൾ നിസ്സഹായനായി കീഴടങ്ങി!!
ലുക്ക്ഔട്ട് നോട്ടീസിലേതിന് സമാനമായ വേഷത്തില്‍ തന്നെ ആയിരുന്നു അറസ്റ്റ് ചെയ്യുന്ന സമയത്ത് കേഡല്‍.
തിരുവനന്തപുരം: അച്ഛനേയും അമ്മയേയും അതിക്രൂരമായി കൊന്ന ശേഷം രക്ഷപ്പെട്ട കേഡല്‍ ജീന്‍സനെ കുടുക്കിയത് പോലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസ്. ലുക്ക്ഔട്ട് നോട്ടീസിലേതിന് സമാനമായ വേഷത്തില്‍ തന്നെ ആയിരുന്നു അറസ്റ്റ് ചെയ്യുന്ന സമയത്ത് കേഡല്‍.
തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ചെന്നൈയില്‍ നിന്നുള്ളട്രെയിനില്‍ വന്നിറങ്ങിയതായിരുന്നു കേഡല്‍. നീല ടീ ഷര്‍ട്ട് ആയിരുന്നു വേഷം. റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ചെറുപ്പക്കാരന്‍ കേഡല്‍ തന്നെയാണോ എന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യം സംശയം തോന്നി. എന്നാല്‍ പോലീസ് തന്നെ ശ്രദ്ധിയ്ക്കുന്നുണ്ടെന്ന് മനസ്സിലായതോടെ കേഡല്‍ നിസ്സംഗന്‍ ആയിരുന്നു. ഓടി രക്ഷപ്പെടാനൊന്നും ശ്രമിച്ചില്ല. ചെറുപ്പക്കാരന്റ് അസ്വാഭാവിക പെരുമാറ്റം കണ്ടതോടെ ഇത് കേഡല്‍ തന്നെ എന്ന് ഉറപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി കേഡലിനെ കസ്റ്റഡില്‍ എടുക്കുകയായിരുന്നു.
റെയില്‍വേ സ്‌റ്റേഷന്‍ പോലീസ് സ്‌റ്റേഷനിലേക്കാണ് ആദ്യം കേഡലിനെ മാറ്റിയത്. ഉടന്‍ തന്നെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥരും അങ്ങോട്ട് എത്തി. ഇതിനിടെ യുവാവ് അറസ്റ്റില്‍ ആയ കാര്യം മാധ്യമങ്ങളില്‍ എല്ലാം ഫ്‌ളാഷ് ന്യൂസ് ആയി വന്നിരുന്നു. നിരവധി പേരാണ് കേഡലിനെ കാണാനായി പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയത്. മാധ്യമങ്ങള്‍ക്ക് മുമ്പിലും നിസ്സഹായനായാണ് ഇയാള്‍ നിന്നത്.