കാട്ടുതീയില്‍ വിറച്ച് ലോസ് ആഞ്ചലസ്: വീടുകള്‍ വിട്ടോടി ഹോളിവുഡ് താരങ്ങള്‍, കത്തിയമർന്ന് ആഢംബര വസതികള്‍
ലോസ് ആഞ്ചലസ്: അമേരിക്കന്‍ നഗരമായ ലോസ് ആഞ്ചലസിനെ ഭീതിയിലാക്കി കാട്ടുതീ പടരുന്നു. കാട്ടുതീയില്‍പ്പെട്ട് ഇതുവരെ അഞ്ച് പേർ മരിക്കുകയും ആയിരത്തില്‍ അധികം കെട്ടിടങ്ങള്‍ കത്തിയമരുകയും ചെയ്തു. കാട്ടുതീ അണയ്ക്കുന്ന പ്രവർത്തനങ്ങളില്‍ ഏർപ്പെട്ട അഗ്നിരക്ഷാ സേനാ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിപേർക്ക് ഗുരുതരമായ പൊള്ളലേറ്റതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി 30000 പേരെ മാറ്റി മാർപ്പിച്ചിട്ടുണ്ട്. നിരവധി ഹോളിവുഡ് താരങ്ങളും വീടൊഴിയാൻ നിർബന്ധിതരായി.
തീ പിടുത്തത്തില്‍ നശിച്ചവയില്‍ നിരവധി ഹോളിവുഡ് സെലിബ്രിറ്റികളുടെയും കായികതാരങ്ങളുൾപ്പെടെയുള്ളവരുടെ വീടുകളും റിസോർട്ടുകളുമുണ്ട്. തീ പടർന്ന മേഖലയിലാണ് ജെന്നിഫർ ആനിസ്റ്റൺ, ബ്രാഡ്‌ലി കൂപ്പർ, ടോം ഹാങ്ക്‌സ്, ജെയിംസ് വുഡ്‌സ് തുടങ്ങിയവരുടെ വീടുകള്‍ സ്ഥിതി ചെയ്യുന്നത്. 'ഞങ്ങളുടെ വീട് ഇപ്പോഴും അവിടെ ഉണ്ടോ എന്ന് എനിക്കറിയില്ല,' എന്നാണ് ജെയിംസ് വുഡ്സ് വാർത്ത ഏജന്‍സിയാ റോയിട്ടേഴ്സിനോട് പ്രതികരിച്ചത്.

സാന്‍ ഗബ്രിയേല്‍ കുന്നുകളുടെ താഴ്‌വാരത്ത് 177 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയും താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. കാറ്റില്‍ ചെറിയ കേടുപാടുകള്‍ പറ്റിയത് ഒഴിച്ചാല്‍ ജെപിഎല്ലില്‍ കാട്ടുതീ ഇതുവരെ വലിയ അപകടമൊന്നും ഇതുവരെ സൃഷ്ടിച്ചില്ല. എന്നാല്‍ നിരവധി ജീവനക്കാർക്ക് വീടുകള്‍ ഒഴിയേണ്ടി വന്നു.
കാട്ടുതീ കാലിഫോർണിയ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ ഗാവിൻ ന്യൂസം അറിയിച്ചു. പ്രമുഖ ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന പസഫിക് പാലിസേഡ്സിലാണ് കാട്ടുതീ വലിയ തോതില്‍ പടരുന്നത്. പ്രദേശത്ത് കൂടുതല്‍ വെള്ളം വർഷിച്ച് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കാലിഫോർണിയയിലെ അഗ്നിശമനസേനാ വിഭാഗം മേധാവി ക്രിസ്റ്റിൻ ക്രൗലി വ്യക്തമാക്കി.
വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് തീ പെട്ടെന്ന് പടർന്ന് പിടിക്കാന്‍ കാരണമായത്. 3000 ഏക്കറോളം ഭൂമിയിലായി തീ പടർന്നിട്ടുണ്ട്. പ്രദേശത്തെ രണ്ട് സ്കൂളുകള്‍ അടക്കമാണ് പൂർണ്ണമായി കത്തിനശിച്ചിരിക്കുന്നത്. അപകട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനായി എട്ട് കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്നും ലോസ് ആഞ്ചലസ് യൂണിഫൈഡ് സ്‌കൂൾ സൂപ്രണ്ട് ആർബെർട്ടോ കർവല്‍ഹോ പറഞ്ഞു.
രക്ഷപ്പെട്ടവരുടെ കാറുകള്‍ നിറഞ്ഞതോടെ പ്രദേശത്ത് വലിയ തോതില്‍ ഗതാഗത തടസ്സവും അനുഭവപ്പെട്ടിട്ടുണ്ട്. ചിലർ റോഡില്‍ വാഹനം ഉപേക്ഷിച്ചു. ഇതോടെ രക്ഷാപ്രവർത്തകർ ബുള്‍ഡോസറുമായി എത്തി ഈ വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്തു. കാട്ടുതീ മാലിന്യം റോഡിലേക്ക് പതിച്ചതും ഗതാഗത തടസ്സത്തിനിടയാക്കി.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications