Get Updates
Get notified of breaking news, exclusive insights, and must-see stories!

'ക്വട്ടേഷനല്ല, മകളെ യുവാവ് ശല്യം ചെയ്തു, മോശം വീഡിയോ അയച്ചു'; ലക്ഷ്മിപ്രിയയുടെ അമ്മ

തിരുവനന്തപുരം: പ്രണയത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇപ്പോള്‍ അറസ്റ്റിലായ ലക്ഷ്മിപ്രിയ യുവാവുമായി പ്രണയത്തിലായിരുന്നില്ലെന്നും മകള്‍ ക്വട്ടേഷന്‍ നല്‍കിയതല്ലെന്നും അമ്മ പറഞ്ഞു. മകള്‍ യുവാവുമായി പ്രണയത്തിലായിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കുന്നുണ്ട്.

മകളെ യുവാവ് ശല്യം ചെയ്തിരുന്നെന്നും മോശം വീഡിയോകള്‍ അയക്കാറുണ്ടെന്നും യുവതിയുടെ കുടുംബം പറയുന്നു. ഇക്കാര്യം മകള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നെന്നും അമ്മ വെളിപ്പെടുത്തുന്നു. എന്റെ മകള്‍ ആ പയ്യനെ അടിക്കാന്‍ വേണ്ടി ക്വട്ടേഷന്‍ കൊടുത്തത് ഒന്നുമല്ല. അവര്‍ രണ്ട് പേരും ഒരേ പ്രായക്കാരാണ്. സുഹൃത്തുക്കളായിരുന്നു.

lover

പിന്നീട് ആ പയ്യന്‍ മകളെ ശല്യം ചെയ്യാന്‍ തുടങ്ങി. മോശം വീഡിയോസ് അയക്കുമായിരുന്നു. വളരെ മോശപ്പെട്ട രീതിയിലാണ് സംസാരിക്കാറുള്ളത്. ഇക്കാര്യങ്ങള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അതിനാണ് അവര്‍ വന്നത്. അവരാണ് ആ പയ്യനെ അടിച്ചത്. അല്ലാതെ മകള്‍ ക്വട്ടേഷന്‍ കൊടുത്തത് ഒന്നുമല്ല. അവള്‍ അത്തരക്കാരിയല്ല, നല്ലൊരു കലാകാരിയാണ്. അവളെ പഠിപ്പിച്ച അധ്യാപകരോട് ചോദിച്ചാല്‍ മതിയെന്ന് ലക്ഷ്മി പ്രിയയുടെ അമ്മ പറഞ്ഞു.

എന്നാല്‍ വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിയായ ലക്ഷ്മിപ്രിയ യുവാവുമായി പ്രണയത്തിലായിരുന്നെന്നും യുവതിക്ക് മറ്റൊരു യുവാവുമായി പുതിയ ബന്ധമുണ്ടായതിനാല്‍ യുവാവിനെ ഒഴിവാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. പെണ്‍കുട്ടി അടക്കം ഏഴ് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. യുവാവ് ധരിച്ചിരുന്ന മാലയും വിലകൂടിയ വാച്ചും പണവും സംഘം തട്ടിയെടുക്കുകയും ചെയ്‌തെന്നും 3,500 രൂപ ഗൂഗിള്‍ പേ വഴിയും കൈക്കലാക്കിയെന്ന വിവരവും പുറത്തുവന്നിരുന്നു.

യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവാവിനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചെന്നും ഇത് വീഡിയോയില്‍ ചിത്രീകരിച്ചെന്ന വിവരവും പുറത്തുവന്നിരുന്നു. ഇതിനിടെ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്ന് യുവാവിന്റെ പിതാവ് പറയുന്നു. പ്രതികള്‍ 15 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് പിതാവ് പറയുന്നത്.

അഞ്ച് ലക്ഷം രൂപ ചോദിച്ചാണ് മര്‍ദ്ദിച്ചത്. അവര്‍ തമ്മില്‍ പ്രണയമായിരുന്നില്ല. മകനും യുവതിയും തമ്മില്‍ മനോജ് എന്നയാള്‍ വഴിയാണ് പരിചയപ്പെട്ടത്. ഒമ്പതര മണിക്ക് കൂട്ടിക്കൊണ്ടുപോയി വൈകീട്ട് ഏഴര മണിക്ക് സ്റ്റാന്റില്‍ വിടുന്നത് വരെ ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല. ലക്ഷ്മിപ്രിയയുടെ അച്ഛന്‍ 15 ലക്ഷം രൂപ തരാമെന്ന് പറഞ്ഞതായി ഒരാള്‍ വിളിച്ചുപറഞ്ഞെന്ന് യുവാവിന്റെ പിതാവ് പറയുന്നു.

മകന്റെ വീഡിയോ എടുത്തിട്ടുണ്ടെന്നും ഇപ്പോഴും മകന്‍ ആ ഷോക്കില്‍ നിന്ന് പുറത്തുവലന്നിട്ടില്ലെന്നും അച്ഛന്‍ പറയുന്നു. മകനെ ആക്രമികള്‍ ചേര്‍ന്ന് ഒരു പഴയ വീട്ടിലേക്കാണ് കൊണ്ടുപോയത്. ക്രൂരമായാണ് അവര്‍ മര്‍ദ്ദിച്ചതെന്നും പിതാവ് പറയുന്നു. അതേസമയം, കേസില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് കരുതുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+