കമിതാക്കൾ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം, മൃതദേഹം കണ്ടെത്തിയത് കാഞ്ഞിരിക്കൊല്ലി ശശിപ്പാറയിൽ!
കണ്ണൂർ: കമിതാക്കൾ കൊക്കയിൽ മരിച്ചനിലയിൽ. കണ്ണൂർ കാഞ്ഞിരക്കൊല്ലിയിലെ ശശിപ്പാറയിലെ കൊക്കയിലാണ് കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാപ്പിനിശ്ശേരി വെസ്റ്റിലെ പുതിയപുരയില്‍ രമേശന്റെ മകള്‍ പി.പി അശ്വതി(20) പാപ്പിനിശ്ശേരി ധര്‍മ്മകിണറിനടുത്ത് ടി.കെ ഹൗസില്‍ വിനോദ് കുമാറിന്റെ മകന്‍ കമല്‍ കുമാര്‍(23) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ ഷാള്‍ ഉപയോഗിച്ച് ഇരുവരുടെയും അരക്കെട്ട് പരസ്പരം കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ശശിപ്പാറയില്‍ യുവാവിന്റെ കെഎല്‍ 13 ഡി 6338 നമ്പറിലുള്ള ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ വ്യൂപോയിന്റിന് താഴെ കൊക്കയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ മരങ്ങള്‍ക്കിടയില്‍ കുരുങ്ങി കിടക്കുന്ന നിലയിലായിരുന്നു.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ അശ്വതി ചൊവ്വാഴ്ച രാവിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പോകണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. നേരം വൈകിും തിരച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ രാജേഷിനെയും കാണാനില്ലെന്ന് പരാതി ലഭിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇരിട്ടി മേഖലയിലുള്ളതായി പോലീസിന് സൂചന ലഭിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.