ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴി രൂപപ്പെട്ടു! തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്
Recommended Video
തിരുവനന്തപുരം: ആശങ്കയ്ക്ക് വക നല്‍കി ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴി രൂപപ്പെട്ടു. ഇത് 24 മണിക്കൂറിനകം ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചാല്‍ മധ്യ-തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. എന്നാല്‍ അതിതീവ്ര മഴ ആയേക്കില്ലെന്നാണ് കണക്കാക്കുന്നത്. തീരദേശമേഖലയിലിലാകും കനത്ത മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായി ആഗസ്ത് 15 വരെ സംസ്ഥാനത്ത് മഴ തുടര്‍ന്നേക്കും. 13 ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലയില്‍ അതിതീവ്ര മഴ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ന്യൂനമര്‍ദ്ദത്തിന്‍റെ ദിശയും ശക്തിയും വരും മണിക്കൂറുകളില്‍ മാത്രമേ വ്യക്തമാവൂ എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം ഇന്ന് കേരളത്തില്‍ മഴ ശമിച്ചിട്ടുണ്ട്. അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് ഇന്ന് ഒരിടത്തുമില്ല. എന്നാല്‍ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുമെന്ന് പ്രവചനമുള്ള ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.
സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 76 ആയി. ഉരുള്‍പ്പൊട്ടല്‍ ഏറ്റവും വലിയ ദുരന്തം വിതച്ച നിലമ്പൂരിലെ കവളപ്പാറയില്‍ മാത്രം മരിച്ചത് 13 പേരാണ്. 50 ആളുകളെ ഇവിടെ നിന്ന് ഇനിയും കണ്ടെത്താനുണ്ട്. മറ്റൊരു ദുരന്തഭൂമിയായ വയനാട്ടിലെ പുത്തുമലയില്‍ നിന്ന് ഒമ്പതുപേരുടെ മൃതദേഹമാണ് ശനിയാഴ്ച്ച കണ്ടെടുത്തത്. ഇനി എട്ടുപേരെക്കൂടി ഇവിടെ നിന്ന് കണ്ടെത്തേണ്ടതുണ്ടെന്നാണ് നിഗമനം.
സോണിയയെ നിര്‍ദ്ദേശിച്ചത് ചിദംബരം;എതിര്‍ത്ത് ആന്‍റണി, പ്രവര്‍ത്തക സമിതിക്കിടെ നാടകീയ സംഭവങ്ങള്‍
ഉഴവൂരിന്‍റേയും രാമചന്ദ്രന്‍ നായരുടേയും കുടുബത്തെ സഹായിച്ചത് പ്രളയഫണ്ടില്‍ നിന്നോ: സത്യാവസ്ഥയെന്ത്
'ആവശ്യത്തിൽ കൂടുതൽ വിഭാഗീയത ഇപ്പോൾ തന്നെ ഉണ്ട്, ഇനി തെക്കും വടക്കും കൂടി താങ്ങാൻ വയ്യ'.. കുറിപ്പ്