മണ്ണെണ്ണയും കല്‍ക്കരിയും കൂടുതല്‍ നല്‍കാമെന്ന് കേന്ദ്രം; ക്ഷാമം നേരിടാന്‍ കേരളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍
രാജ്യത്ത് എല്‍പിജി വിതരണത്തെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ പോലുള്ള വാണിജ്യ ഉപയോക്താക്കള്‍ക്ക്, മണ്ണെണ്ണ, ഇന്ധന എണ്ണ, ബയോമാസ്, കല്‍ക്കരി തുടങ്ങിയ ബദല്‍ ഇന്ധനങ്ങള്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ തുടങ്ങി. അതിനിടെ ഗ്രാമീണ കുടുംബങ്ങള്‍ക്കുള്ള എല്‍പിജി ബുക്കിംഗ് സൈക്കിള്‍ 45 ദിവസമായി നീട്ടിയിട്ടുണ്ട്.
ഡിമാന്‍ഡ്-മാനേജ്മെന്റ് നടപടികളുടെ ഭാഗമായാണ് ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും സിലിണ്ടര്‍ ബുക്കിംഗുകള്‍ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ ഇടവേള 45 ദിവസമായി ഉയര്‍ത്തിയത്. അതേസമയം നഗരപ്രദേശങ്ങളിലെ വീടുകള്‍ക്കുള്ള ബുക്കിംഗ് സൈക്കിള്‍ 25 ദിവസമായി തുടരുന്നു. നേരത്തെ ഇത് 21 ദിവസമായിരുന്നു, പക്ഷേ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം 25 ദിവസമായി ഉയര്‍ത്തി.

സംസ്ഥാന സര്‍ക്കാരുകളുമായി ഏകോപിപ്പിച്ച് വിതരണം നടത്തേണ്ടതിനാല്‍ ഇപ്പോള്‍ ശരാശരി പ്രതിമാസ വാണിജ്യ എല്‍പിജി ആവശ്യകതയുടെ 20% മാത്രമേ അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുള്ളൂ. തെറ്റായ വിവരങ്ങളും പൊതുജനങ്ങളുടെ ഉത്കണ്ഠയും കാരണം എല്‍പിജി ബുക്കിംഗുകള്‍ കുത്തനെ ഉയര്‍ന്നതായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പരിഭ്രാന്തിയോടെ ബുക്കിംഗ് നടത്തരുതെന്ന് സര്‍ക്കാര്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.
ഹോസ്പിറ്റാലിറ്റി, റസ്റ്റോറന്റ് മേഖലയ്ക്ക് ബദല്‍ ഇന്ധനങ്ങളായി ബയോമാസ്, ഇന്ധന പെല്ലറ്റുകള്‍, മണ്ണെണ്ണ, കല്‍ക്കരി എന്നിവ ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളോട് നിര്‍ദ്ദേശിച്ചു. അതുവഴി എല്‍പിജി മുന്‍ഗണനാ ഉപഭോക്താക്കള്‍ക്ക് വഴിതിരിച്ചുവിടാം എന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
കൂടാതെ സാധാരണ ത്രൈമാസ വിഹിതമായ 1 ലക്ഷം കിലോ ലിറ്ററിന് പുറമേ, സംസ്ഥാനങ്ങള്‍ക്ക് 48,000 കിലോ ലിറ്റര്‍ മണ്ണെണ്ണ സര്‍ക്കാര്‍ അധികമായി അനുവദിച്ചതായി പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ പറഞ്ഞു. ചെറുകിട, ഇടത്തരം ഉപയോക്താക്കള്‍ക്കുള്ള കല്‍ക്കരി വിതരണം വര്‍ധിപ്പിക്കാന്‍ കല്‍ക്കരി മന്ത്രാലയം കോള്‍ ഇന്ത്യയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
വാണിജ്യ, വ്യാവസായിക ഉപയോക്താക്കളേക്കാള്‍ വീടുകള്‍ക്കുള്ള എല്‍പിജി വിതരണത്തിന് മുന്‍ഗണന നല്‍കുന്നതിന് സര്‍ക്കാര്‍ അവശ്യവസ്തു നിയമം നടപ്പിലാക്കി. എല്‍പിജി ഉത്പാദനം പരമാവധിയാക്കാനും പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍, മറ്റ് പ്രവാഹങ്ങള്‍ പെട്രോകെമിക്കല്‍ ഉല്പാദനത്തില് നിന്ന് എല്‍പിജിയിലേക്ക് തിരിച്ചുവിടാനും റിഫൈനര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആശുപത്രികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തടസമില്ലാത്ത മുന്‍ഗണനാ വിതരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ 33 കോടിയിലധികം ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കളുണ്ട്. പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ആഭ്യന്തര എല്‍പിജി ഉല്‍പ്പാദനം സംഘര്‍ഷത്തിന് മുമ്പുള്ള നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 28% വര്‍ധിച്ചു.
അധിക ഉല്‍പ്പാദനം ഗാര്‍ഹിക ഉപഭോഗത്തിന് വേണ്ടിയാണ്. അതേസമയം ഇന്ത്യയുടെ അസംസ്കൃത, വാതക വിതരണം സുരക്ഷിതമായി തുടരുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, വ്യോമയാന ടര്‍ബൈന്‍ ഇന്ധനം എന്നിവയുടെ കുറവൊന്നുമില്ലെന്നും വീടുകള്‍ക്ക്, പ്രത്യേകിച്ച് ദരിദ്ര കുടുംബങ്ങള്‍ക്ക് തടസമില്ലാത്ത പാചക വാതക വിതരണം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും കേന്ദ്രം പറഞ്ഞു.
കേരളത്തിലും നടപടികള്‍
പാചകവാതക വിതരണത്തിലുണ്ടായ സങ്കീര്‍ണതകള്‍ തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന ഉന്നതയോഗം വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം വന്നപ്പോള്‍ കേരളത്തില്‍ പാചകവാതക വിതരണത്തില്‍ ബുദ്ധിമുട്ടുകള്‍ വന്നതായും അതിനാല്‍ മുഖ്യമന്ത്രി ഉന്നത തലയോഗം വിളിച്ചു ചേര്‍ത്തുവെന്നും ഭക്ഷ്യമന്ത്രി ജി ആര് അനില്‍ പറഞ്ഞു. ഇന്നുമുതല്‍ ബുക്കിംഗിനെ സംബന്ധിച്ച് ആശങ്കയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി ക്ഷാമം നേരിടാന്‍ ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ മുന്‍ഗണന ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാന്‍ എന്‍ഫോഴ്സ്മെന്റ് സംഘം രൂപീകരിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു. ഉപഭോഗം നിരീക്ഷിക്കാന്‍ സംസ്ഥാന അടിസ്ഥാനത്തിലുള്ള മോണിറ്ററിംഗ് കമ്മറ്റിയെ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.
സംസ്ഥാനത്തെ എല്‍പിജി വിതരണത്തിന് സര്‍ക്കാര്‍ മുന്‍ഗണനാക്രമം നിശ്ചയിച്ചിട്ടുണ്ട്. ആശുപതികള്‍, വൃദ്ധ സദനങ്ങള്‍, അനാഥാലയങ്ങള്‍, സ്കൂളുകള്‍, ജനകീയ അടുക്കളകള്‍, ഐടി പാര്‍ക്കിലെ ക്യാന്റീനുകള്‍, ഫാക്ടറികളിലെ ക്യാന്റീനുകള്‍ എന്നിവയ്ക്ക് മുന്‍ഗണന നിശ്ചയിക്കും. അതേസമയം ക്ഷാമം മൂലം ശ്മശാനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുന്ന യാതൊരു സാഹചര്യവും ഉണ്ടാവാന്‍ പാടില്ല എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മ
മണ്ണെണ്ണ വിതരണം കൂട്ടാന്‍ ഉള്ള നടപടികള്‍ കാര്യക്ഷമമാക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് നടപടി സ്വീകരിക്കും. അതേസമയം സംസ്ഥാനത്തിന് അനുവദിച്ച ഗാര്‍ഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെടും. നിലവില്‍ ഇത് 20% ആണ്. എന്നാല്‍ അതിഥി തൊഴിലാളികള്‍ അടക്കമുള്ളവര്‍ കൂടുതലായുള്ള സാഹചര്യം പരിഗണിച്ച് സിലണ്ടറുകളുടെ പരിധി ഉയര്‍ത്തണം എന്നാണ് കേരളത്തിന്റെ ആവശ്യം.
-
കേന്ദ്രത്തിന്റെ 'അന്ത്യശാസനം'! ഇത് ചെയ്തില്ല എങ്കിൽ നിങ്ങളുടെ ഗ്യാസ് കണക്ഷൻ റദ്ദാക്കും -
പെട്രോൾ അടിക്കാൻ ഓടുന്നവർ ഇതൊന്ന് കേൾക്കൂ! ഇന്ധനക്ഷാമം ഉണ്ടോ ഇല്ലയോ? അറിയാം -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
എല്‍പിജി പ്രതിസന്ധിയില്ലെന്ന് കേന്ദ്രം; കൂടുതല്‍ കപ്പലുകള്‍ എത്തുമെന്ന് സര്‍വകക്ഷി യോഗത്തില്‍ ഉറപ്പ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍















Click it and Unblock the Notifications