മൂന്നാഴ്ചയ്ക്കുള്ളില്‍ ഉയരാത്ത മീ ടു പരാതികള്‍ തള്ളണം.. തുറന്നടിച്ച് എം മുകുന്ദന്
അതിക്രമങ്ങൾക്കിരയാവുന്ന സ്ത്രീകളനുഭവിക്കുന്ന മാനസിക, ശാരീരിക സംഘർഷങ്ങൾ വാക്കുകൾക്കതീതമാണ്. പീഡനത്തിനിരയായവരോട് ചോദ്യശരങ്ങളെയ്യും മുൻപ് ഇരകൾക്ക് നീതി ഉറപ്പാക്കാനും അതിക്രമങ്ങൾ ഇല്ലാതാക്കാനും സമൂഹം ജാഗ്രത കാണിക്കുന്നതിന് പകരം തുറന്നുപറയുന്നവര്‍ ഇപ്പോഴും നേരിടുന്ന ഒരു ചോദ്യമുണ്ട് ഇത്രയും കാലം എന്തുകൊണ്ട് മറച്ചുവെച്ചെന്ന്?
വര്‍ഷങ്ങള്‍ മുന്‍പ് നടന്ന അനുഭവങ്ങള്‍ ഇപ്പോള്‍ തുറന്ന് പറഞ്ഞ് മീ ടു കാമ്പെയ്ന് കത്തിപടരുമ്പോഴും പലരും ആ ചോദ്യം ആവര്‍ത്തിക്കുകയാണ്. അതിനിടെ മീ ടു പരാതികള്‍ക്ക് 20 വര്‍ഷമൊന്നും കാലവധി പാടില്ലെന്നും മൂന്നാഴ്ചയ്ക്കുള്ളില്‍ ഉയരാത്ത പരാതികള്‍ തള്ളിക്കളയണമെന്നും എഴുത്തുകാരന് എം മുകുന്ദന് പറഞ്ഞു.
ഒരു തിരക്കഥ സിനിമയാക്കാനുള്ള കാലാവധി 3 വർഷമാണ്. അത്രയും മീ ടൂവിനു നൽകാൻ കഴിയില്ല.മീ ടൂ പരാതികൾക്കായി നിയമം കൊണ്ടുവരണമെന്നും മുകുന്ദന് അഭിപ്രായപ്പെട്ടു.